ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചു കൊന്നു. ഞായറാഴ്ച പള്ളിയിൽ നിസ്കരിക്കുന്നതിനിടെയാണ് മുൻ സീനിയർ സൂപ്രണ്ടായിരുന്ന മൂഹമ്മദ് ഷാഫിക്കു നേരെ ഭീകരർ വെടിയുതിർത്തത്. തുടർന്ന് മുഹമ്മദ് ഷാഫിക്ക് വെടിയേറ്റ പ്രദേശത്തേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു.
പുൽവാമയിലും ജമ്മുകശ്മീരിലും കർശനമായ സുരക്ഷാ പരിശോധനകളാണ് ഉദ്യോഗസ്ഥർ നടത്തുന്നത്. വാഹനങ്ങളും കാൽനടക്കാരെയും പരിശോധിക്കുന്നുണ്ട്. ശ്രീനഗറിലെ പ്രധാന കവലകളിലെല്ലാം മൊബൈൽ ചെക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.