എൻഡിഎ-ഇന്ത്യ സഖ്യം എംപിമാർ മുഖാമുഖം; പാർലമെന്‍റിന്‍റെ പ്രവേശനകവാടത്തിൽ നേർക്കുനേർ ഭരണ-പ്രതിപക്ഷ പ്രതിഷേധം

വ്യാഴാഴ്ച പാർലമെന്‍റിന്‍റെ പ്രവേശനകവാടത്തിലാണ് ഇരുവിഭാഗത്തിന്‍റെയും പ്രതിഷേധം മുഖാമുഖം എത്തിയത്
Ruling and opposition parties stage face-to-face protests at the Parliament entrance.

പാർലമെന്‍റിന്‍റെ പ്രവേശനകവാടത്തിൽ നേർക്കുനേർ ഭരണ-പ്രതിപക്ഷ പ്രതിഷേധം

File
Updated on

ന്യൂഡൽഹി: ഝാർഖണ്ഡിലെ വിദ്യാർഥി പ്രക്ഷോഭം, അയോധ്യ രാമക്ഷേത്ര കൊള്ള എന്നീ വിഷയങ്ങളിൽ പാർലമെന്‍റിൽ ഭരണ-പ്രതിപക്ഷ പ്രതിഷേധം നേർക്കുനേർ വന്നത് ശ്രദ്ധേയമായി. വ്യാഴാഴ്ച പാർലമെന്‍റിന്‍റെ പ്രവേശനകവാടത്തിലാണ് ഇരുവിഭാഗത്തിന്‍റെയും എംപിമാരുടെ പ്രതിഷേധം മുഖാമുഖം എത്തിയത്. മുൻകരുതലിന്‍റെ ഭാഗമായി ഇരുവിഭാഗങ്ങൾക്കുമിടയിൽ സുരക്ഷാ ഉദ്യോഗസ്ഥരും അണിനിരന്നു.

രാജ്യത്തെ വിദ്യാർഥി പ്രക്ഷോഭത്തിൽ നിന്ന് രാഹുൽ ഗാന്ധി ഒളിച്ചോടുകയാണെന്ന് ആരോപിച്ച എൻഡിഎ എംപിമാർ അദ്ദേഹം മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ജൂലൈ 20ന് നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ നടന്ന പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നായിരുന്നു പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിലെ എംപിമാരുടെ ആവശ്യം. അയോധ്യ രാമക്ഷേത്ര കൊള്ള വിഷയവും പ്രതിപക്ഷ എംപിമാർ ഉന്നയിച്ചു.

ഝാർഖണ്ഡിലെ വിദ്യാർഥി പ്രക്ഷോഭത്തെ സംബന്ധിച്ച സംവാദത്തിൽ നിന്ന് രാഹുൽ ഗാന്ധി ഒളിച്ചോടുകയാണെന്ന് ആരോപിച്ച് എൻഡിഎ എംപിമാർ മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി ബിജെപി എംപി കങ്കണ റൗണട്ടും രംഗത്തുവന്നു. പ്രതിപക്ഷത്തിന് ഒരു വിഷയവും ഉന്നയിക്കാനില്ലെന്നും അവർ അനാവശ്യമായി ബഹളമുണ്ടാക്കുകയാണെന്നും കങ്കണ പറഞ്ഞു.

കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവയിൽ നിന്നുള്ള എംപിമാരായിരുന്നു ഇന്ത്യ സഖ്യത്തിലെ പ്രതിഷേധക്കാരിൽ ഭൂരിഭാഗവും. സംഭാവന ആരാണ് കൊള്ളയടിച്ചത് എന്നെഴുതിയ വലിയ ബാനറുമായാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചത്. പാർലമെന്‍റിൽ അമിത് ഷായുടെ സാന്നിധ്യം ആവശ്യപ്പെട്ടത് കഴിഞ്ഞ മൂന്നാഴ്ചയായി പ്രതിഷേധത്തിലാണ് പ്രതിപക്ഷം.

logo
Metro Vaartha
www.metrovaartha.com