16-18 വയസുള്ളവരുടെ ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം നിയമപരമാക്കൽ; കേന്ദ്രത്തോട് അഭിപ്രായം തേടി സുപ്രീം കോടതി

അഭിഭാഷകനായ ഹർഷ് വിഭോർ സിംഗാൾ ആണ് ഹർജിക്കാരൻ
സുപ്രീം കോടതി
സുപ്രീം കോടതി

ന്യൂഡൽഹി: 16, 18 വയസിന് ഇടയിൽ പ്രായമുള്ളവർ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലാതാക്കണമെന്ന പൊതു താൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാരിനോട് അഭിപ്രായം തേടി സുപ്രീം കോടതി. പതിനെട്ടു വയസിൽ താഴെ പ്രായമുള്ളവർ ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും പീഡനക്കുറ്റം ചുമത്തുന്നതാണ് നിലവിലത്തെ നിയമം. ഇത് ഒഴിവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, വനിതാ കമ്മിഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളോടാണ് അഭിപ്രായം തേടിയത്.

അഭിഭാഷകനായ ഹർഷ് വിഭോർ സിംഗാൾ ആണ് ഹർജിക്കാരൻ. 16 ഉം 18 ഉം വയസുള്ളവർക്ക് മാനസികവും ശാരീരികവും സാമൂഹികവുമായി കാര്യങ്ങൾ മനസ്സിലാക്കാനും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് സ്വതന്ത്രത്തോടെ സ്വമേധയാ തീരുമാനമെടുക്കാനും കൗമാരക്കാരെ ഭരണകൂടങ്ങൾ അനുവദിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com