മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന 22 ന് മഹാരാഷ്ട്രയിലെ നാസിക്കിലെ കൽറാം ക്ഷേത്രം സന്ദർശിക്കുമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പ്രതിഷ്ഠ ചടങ്ങിലേക്ക് താക്കറയ്ക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. പിന്നാലെയാണ് പ്രതികരണം.
ക്ഷേത്രദർശനത്തിനു പുറമേ ഗോദാവരിയുടെ തീരത്ത് മഹാ ആരതി നടത്തും. അതുകൂടാതെ തന്‍റെ പിതാവും ശിവസേനയുടെ സ്ഥാപകനുമായ ബാൽ താക്കറെയുടെ ജന്മദിനമായ ജനുവരി 23 ന് നാസിക്കിൽ റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാമൻ എല്ലാവരുടെയും ദൈവമായതിനാൽ അയോധ്യ സന്ദർശിക്കാൻ ക്ഷണത്തിന്‍റെ ആവശ്യമില്ലെന്ന് കഴിഞ്ഞ ശനിയാഴ്ച താക്കറെ പറഞ്ഞിരുന്നു. എപ്പോഴോക്കെ പോകാൻ തോന്നുന്നുവോ അപ്പോഴോക്കെ പോകും. രാമക്ഷേത്ര പ്രക്ഷോഭത്തിന് ശിവസേന നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും താക്കറെ പറഞ്ഞിരുന്നു.