കേന്ദ്ര മന്ത്രി കീർത്തിവർധൻ സിങ് കുവൈറ്റിലേക്ക്

കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക മുബാറക് അൽ കബീർ ആശുപത്രിയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു
കേന്ദ്ര മന്ത്രി കീർത്തിവർധൻ സിങ് കുവൈറ്റിലേക്ക്
Updated on

ന്യൂഡൽഹി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുബാംഗങ്ങളെയും പരുക്കേറ്റവരെയും സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി കീർത്തിവർധൻ സിങ്ങിനെ നിയോഗിച്ചു. സിങ്ങിനോട് അടിയന്തരമായി കുവൈറ്റിലെത്താനാണു നിർദേശം.

ദുരന്തത്തിൽപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഏറ്റവും പെട്ടെന്നു നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചു. ദുരന്തത്തിൽപ്പെട്ടവർക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പർ ഏർപ്പെടുത്തി- +965-65505246.

കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക മുബാറക് അൽ കബീർ ആശുപത്രിയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. 11 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. 10 പേർ വൈകാതെ ആശുപത്രി വിടുമെന്നും അവശേഷിക്കുന്ന ഒരാൾ അപകടനില തരണം ചെയ്തെന്നും ആദർശ് സ്വൈക.

Trending

No stories found.

Latest News

No stories found.