

വേളാങ്കണ്ണി പള്ളി
file image
ചെന്നൈ: വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അള്‍ത്താരയും ഒക്‌റ്റോബര്‍ 3 മുതല്‍ വിശ്വാസികള്‍ക്കായി 24 മണിക്കൂറും തുറന്നിടുമെന്ന് തഞ്ചാവൂര്‍ രൂപത ബിഷപ്പ് റവ.ഡോ. ടി. സഹായരാജ് അറിയിച്ചു. ഭക്തരുടെ അഭ്യര്‍ഥനകള്‍ മാനിച്ചാണ് തീരുമാനം.
സാധാരണയായി രാവിലെ അഞ്ചിനും രാത്രി എട്ടിനും ഇടയിലാണ് പള്ളി തുറന്നിടാറ്. എന്നാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വിശ്വാസികള്‍ക്ക് വൈകിയ സമയങ്ങളില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വരികയും രാത്രി മുഴുവന്‍ പുറത്ത് കാത്തുനില്‍ക്കേണ്ടി വരുകയും ചെയ്യുന്നത് പതിവാണ്.
ഇതേ തുടർന്നാണ് ദിവസം മുഴുവൻ പള്ളി തുറന്നിടണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടത്. വിഷയത്തില്‍ ദൈവാലയം ഭരണസമിതി ബിഷപ്പില്‍ നിന്ന് ഇക്കാര്യത്തില്‍ പ്രത്യേക അനുമതി നേടുകയായിരുന്നു.