ന്യൂഡൽഹി: അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പഴ്സണൽ അസിസ്റ്റന്‍റ് വൈഭവ് കുമാറിനെ പുറത്താക്കി. മദ്യനയക്കേസിൽ ചോദ്യം ചെയ്യലിനു പിന്നാലെയാണ് കേന്ദ്ര വിജിലൻസ് വിഭാഗം വൈഭവിനെ പുറത്താക്കിയത്. സർക്കാരിന്‍റെ പ്രവർത്തനം തടഞ്ഞുവെന്നും സെൻട്രൽ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നും ആരോപിച്ചാണ് നടപടി.
വൈഭവിന്‍റെ നിയമനത്തിനു മുൻപായി പശ്ചാത്തല പരിശോധന നടത്തിയില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.