

സംഘർഷ സാഹചര്യത്തിലും വളർച്ച നേടി ദുബായ് ചേംബർ ഒഫ് കൊമേഴ്സ്
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുമ്പോഴും സുസ്ഥിരമായ വളർച്ച കൈവരിച്ച് ദുബായ് ചേംബർ ഓഫ് കൊമേഴ്സ്. ഇക്കഴിഞ്ഞ മാർച്ചിൽ ദുബായ് ചേംബർ ഒഫ് കൊമേഴ്സിൽ രജിസ്റ്റർ ചെയ്തത് 2,709 പുതിയ കമ്പനികൾ. രജിസ്റ്റർ ചെയ്ത പുതിയ കമ്പനികളിൽ 41.2 ശതമാനം റിയൽ എസ്റ്റേറ്റ്, വാടക, ബിസിനസ് സേവന മേഖലയിലാണ്. തൊട്ടുപിന്നിൽ 29.5 ശതമാനവുമായി വ്യാപാര സേവന മേഖലയാണ് ഉള്ളത്.
15 ശതമാനവുമായി നിർമാണ മേഖലയാണ് മൂന്നാം സ്ഥാനത്ത്. 9.3 ശതമാനുവുമായി സോഷ്യൽ ആൻഡ് പേഴ്സനൽ സർവിസസ് മേഖല നാലാം സ്ഥാനത്തുമാണ്.
ദുബായുടെ മികച്ച സാമ്പത്തിക മാതൃക, ആസൂത്രണ മികവ്, കാര്യക്ഷമമായ പൊതു-സ്വകാര്യ സഹകരണം, ആഗോള വിപണികളുമായുള്ള ആഴത്തിലുള്ള ബന്ധം എന്നിവ ചേർന്നുള്ള ശക്തമായ അടിത്തറയിലാണ് ബിസിനസ് മേഖല നിലകൊള്ളുന്നത്.