

അഫ്ഗാനിസ്ഥാനിൽ സ്ഫോടനം: ഏഴു മരണം
social media
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഉണ്ടായ സ്ഫോടനത്തിൽ ഏഴു മരണം. രാജ്യതലസ്ഥാനത്തു നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കാബൂളിലെ ഈ സ്ഫോടനം ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മരണപ്പെട്ടവർ ആരാണെന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല.
സ്ഫോടനത്തിൽ പരിക്കേറ്റ നാലു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പടെ 20 പേർ ചികിത്സയിൽ ഉണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറെസാനാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. അഫ്ഗാനിസ്ഥാനിലുള്ള ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട് ആസൂത്രിതമായി നടത്തിയ സ്ഫോടനമാണെന്ന് താലിബാൻ അധികൃതർ പറഞ്ഞു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗൾഫറോഷി തെരുവിൽ ചൈനീസ് റസ്റ്റോറന്‍റിനു സമീപമുള്ള ഹോട്ടലിലാണ് സ്ഫോടനമുണ്ടായത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്ന സ്ഥലമാണ് ഇവിടം .