ഗാസ : ഗാസയിൽ ഓരോ പത്ത് മിനിറ്റിലും ഒരു കുഞ്ഞ് വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. മാനവികതയുടെ ഇരുണ്ടസമയങ്ങളിലൂടെയാണ് ഗാസ കടന്നു പോകുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ പലസ്തീൻ പ്രദേശത്തെ പ്രതിനിധി റിച്ചാർഡ് പീപ്പർകോൺ പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ അറുപതു ശതമാനത്തിലധികം സ്ത്രീകളും കുട്ടികളുമാണ്. 42,000ത്തോളം ആളുകൾക്ക് പരുക്കേറ്റിട്ടുമുണ്ടെന്ന് റിച്ചാർഡ് അറിയിച്ചു. ജനീവയിൽ മാധ്യമപ്രവർത്തകരോട് വിഡിയൊ കോളിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖാൻ യൂനിസിലു റാഫയിലും ഇസ്രയേൽ ആക്രമണം രൂക്ഷമാക്കിയതോടെ സ്ഥിതിഗതികൾ ഓരോ മണിക്കൂറിലും വഷളായിക്കൊണ്ടിരിക്കുകയാണ്. ഗാസയുടെ തെക്കൻ പ്രദേശത്തും ആക്രമണം ശക്തമായി തുടരുകയാണ്. ഗാസയിലേക്ക് എത്തുന്ന സഹായങ്ങൾ ഒന്നിനും തികയാത്ത അവസ്ഥയിലാണ്. ഗാസയിലെ ആശുപത്രികളിൽ 3500 ബെഡുകളാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോൾ ആശുപത്രികളുടെ നേർക്കും ആക്രമണം ഉണ്ടായതോടെ ബെഡുകളുടെ എണ്ണം 1500 ആയി കുറഞ്ഞു. ആരോഗ്യ സംവിധാനങ്ങളുടെ അഭാവം സ്ഥിതിഗതികൾ പരുക്കേറ്റവരുടെ എണ്ണം വർധിക്കുമ്പോൾ ആശുപത്രി സൗകര്യങ്ങളുടെ അഭാവം ഗാസയ്ക്ക് താങ്ങാൻ കഴിയില്ലെന്നും റിച്ചാർഡ് പീപ്പർകോൺ പറഞ്ഞു.