

ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോർ
file photo
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള മികച്ച വ്യക്തിപരമായ സൗഹൃദമാണ് ഇന്ത്യ-യുഎസ് വ്യാപാര കരാറിനു കാരണമായതെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോർ. ഇന്ത്യാ ടുഡേ കോൺക്ലേവ് 2026ലാണ് ഗോർ ഇക്കാര്യം വ്യക്തമാക്കിയത്. മോദിയും ട്രംപും മാത്രമാണ് ഈ കരാറിനെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച ഡീൽ മേക്കർമാർ എന്നു വിശേഷിപ്പിച്ച ഗോർ അവരുടെ ആഴത്തിലുള്ള സൗഹൃദമാണ് ഈ കരാർ സാധ്യമാക്കിയതെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യ അമെരിക്കയുടെ ശക്തവും വിശ്വസ്തവുമായ പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിൽ ധാരണയായത്. 50 ശതമാനം നികുതി 18 ശതമാനമായി അമെരിക്ക കുറച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാറിലായത്.