സൗഹൃദം ശക്തമാക്കി ചൈനയും ഖത്തറും

തോക്കുകളും പീരങ്കികളുമല്ല, ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം ചർച്ചകളിലൂടെ മാത്രം: ചൈന
Chinese Foreign Minister Wang Yi. Qatari Prime Minister and Foreign Minister Sheikh Mohammed bin Abdulrahman bin Jassim Al Thani

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി

Updated on

ബീജിങ് : ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷ ഭരിതമായ സാഹചര്യം ഈ മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയെ കടുത്ത ആശങ്കയിൽ ആക്കിയിരിക്കുകയാണെന്ന ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി ബീജിങിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈന തങ്ങളുടെ നിലപാട് അറിയിച്ചത്. മേഖലയിലെ നിലവിലെ അസ്ഥിരത ഊർജ്ജ വിപണിയെയും കപ്പൽ ഗതാഗതത്തെയും അന്താരാഷ്ട്ര വിതരണ ശൃംഖലകളെയും സാരമായി ബാധിക്കുന്നത് തുടരുകയാണെന്ന് ബീജിങിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.

തോക്കുകളും പീരങ്കികളും ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തുന്നത് ഒരു പ്രശ്നത്തിനും ശാശ്വത പരിഹാരമല്ലെന്നും, ചർച്ചകളും നയതന്ത്രപരമായ ചർച്ചകളുമാണ് പ്രതിസന്ധികൾ മറികടക്കാനുള്ള ശരിയായ പാതയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക വാർത്താക്കുറിപ്പിൽ വാങ് വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും മധ്യസ്ഥത വഹിക്കുന്നതിനുമായി ഖത്തർ നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് ചൈനീസ് വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു. അന്താരാഷ്ട്ര പ്രാദേശിക വിഷയങ്ങളിൽ ഖത്തറുമായി നിരന്തരം ആശയവിനിമയവും ഏകോപനവും തുടരാൻ തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com