പാരിസ്: ഇന്ത്യക്കാരടക്കം 303 യാത്രക്കാരുമായി യുഎഇയിൽനിന്ന് പുറപ്പെട്ട വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു. യുഎഇയിൽനിന്ന് നിക്കരാഗ്വയിലേക്കു പുറപ്പെട്ട വിമാനം ഇന്ധനം നിറയ്ക്കാൻ യുഎഇയിൽ ഇറക്കിയപ്പോഴായിരുന്നു നടപടി.
ചാർട്ടേഡ് വിമാനം ഉപയോഗിച്ച് മനുഷ്യക്കടത്ത് നടത്തുന്നതായി ഫ്രഞ്ച് അധികൃതർക്ക് വിവരം കിട്ടിയതിനെത്തുടർന്നാണ് വിമാനം തടഞ്ഞുവച്ചിരിക്കുന്നത്. ലെജൻഡ് എന്ന റൊമാനിയൻ കമ്പനിയുടെ വിമാനമാണിത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുകയാണെന്നും, എംബസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും ഫ്രാൻസിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.