

സ്ഫോടനം
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്‌ലാമബാദിലുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും 101 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഷിയ സമുദായത്തിന്‍റെ മതകേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായതെന്നാണ് മാധ‍്യമങ്ങളുടെ റിപ്പോർട്ട്.
സ്ഫോടനത്തിനു പിന്നിൽ ചാവേറാക്രമണമാണെന്ന് സംശയമുള്ളതായി ഒരു സുരക്ഷാ ഉദ‍്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞെങ്കിലും ഔദ‍്യോഗിക സ്ഥിരീകരണമില്ല.
നിലവിൽ പൊലീസ് സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ വ‍്യക്തമാക്കുന്നത്. ചാവേർ ആക്രമണം ആണോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ പരിശോധിക്കുമെന്ന് ഇസ്‌ലാമാബാദ് പൊലീസ് അറിയിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അടക്കമുള്ളവർ ആക്രമണത്തെ അപലപിച്ചു.