ലബനൻ-സിറിയ അതിർത്തിയിൽ ഇസ്രായേൽ ബോംബാക്രമണം; 4 പേർ കൊല്ലപ്പെട്ടു

തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്
Israel bombed the Lebanon-Syria border

ലബനൻ-സിറിയ അതിർത്തിയിൽ ഇസ്രായേൽ ബോംബാക്രമണം നടത്തി

Updated on

ബൈറൂത്ത്: ലബനൻ-സിറിയൻ അതിർത്തിയിൽ ഇസ്രായേൽ സൈന്യം നടത്തിയ ബോംബ് ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഖാലിദ് മുഹമ്മദ്- അഹമ്മദ് എന്ന സിറിയൻ പൗരനാണെന്ന് ലബനന്‍റെ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി.

ലബനനിലെ പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യം വെച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. മജ്ദൽ അഞ്ചാർ മേഖലയിലാണ് ബോംബിട്ടതെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.

2024 നവംബറിൽ ഇസ്രായേലും ഹിസ്ബുല്ലയും വെടിനിർത്തലിന് സമ്മതിച്ചിരുന്നുവെങ്കിലും, അമെരിക്കയുടെ മധ്യസ്ഥതയിൽ ഉണ്ടായ കരാർ ലംഘിച്ചുകൊണ്ട് ഇസ്രായേൽ സൈന്യം ലെബനനിൽ ഏതാണ്ട് എല്ലാദിവസവും ആക്രമണം തുടരുന്നുണ്ട്. കരാർ ലംഘിച്ച് ഒരു വർഷത്തിനിടെ ഇസ്രായേൽ സൈന്യം പതിനായിരത്തിലധികം വ്യോമ-കര ആക്രമണങ്ങൾ നടത്തിയെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com