സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, കാലിൽ ആണിയടിച്ചു; പിഞ്ചുകുഞ്ഞിന് നേരേ ഇസ്രയേൽ സൈന്യത്തിന്‍റെ ക്രൂരത

പിതാവിനെ കൊണ്ട് നിർബന്ധിത കുറ്റം സമ്മതിപ്പിക്കാനെന്ന് ആരോപണം
Israeli army's brutality towards a toddler

പിഞ്ചുകുഞ്ഞിന് നേരേ ഇസ്രയേൽ സൈന്യത്തിന്‍റെ ക്രൂരത

Updated on

ഗാസ: ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്‍റെ ക്രൂരത. ഒന്നര വയസുള്ള കുഞ്ഞിനെ ഇസ്രയേൽ സൈന്യം ക്രൂരമായി മുറിവേൽപ്പിച്ചു. ഗസയിലെ അൽ-മഗാസി അഭയാർഥി ക്യാമ്പിന് സമീപം കരീം അബു നാസർ എന്ന 18 മാസം പ്രായമുള്ള കുഞ്ഞിനെയാണ് സൈന്യം 10 മണിക്കൂർ തടഞ്ഞുവച്ച് ഉപദ്രവിച്ചത്.

മാർച്ച് 21ന് കുഞ്ഞുമായി പുറത്തുപോയ പിതാവ് ഉസാമ അബു നാസറിന് നേരേ സൈന്യം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ തറയിൽ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട സൈനികർ ഉസാമയെ നഗ്നനായി പരിശോധിച്ചു. പിന്നാലെയായിരുന്നു കുഞ്ഞിന് നേരേയുള്ള ഉപദ്രവം. പിതാവിനെ കൊണ്ട് നിർബന്ധിത കുറ്റസമ്മതം നടത്തിപ്പിക്കാനാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്തു.

കുഞ്ഞിനെ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും കാലിൽ ആണി തറയ്ക്കുകയും ചെയ്തു. കുഞ്ഞിന്‍റെ അമ്മയാണ് ഈ ക്രൂരത ലോകത്തിന് മുന്നിൽ കാണിച്ചത്. ഈ ഫോട്ടോ കാട്ടുന്നതിനിടെ മാതാവ് പൊട്ടിക്കരഞ്ഞു. ഇസ്രയേൽ കസ്റ്റഡിയിൽ 10 മണിക്കൂറോളം ബന്ദിയായിരുന്ന കുഞ്ഞിനെ ഇന്‍റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് വഴി കുഞ്ഞിനെ ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു. പിതാവ് ഇപ്പോഴും ഇസ്രയേൽ കസ്റ്റഡിയിലാണ് ഉള്ളത്. സംഭവത്തിൽ വൻ പ്രതിഷേധമാണ് ലോകമെമ്പാടും മനുഷ്യവകാശ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നത്. സാധാരണക്കാരേയും കുട്ടികളെയും ലക്ഷ്യംവച്ചുള്ള ഇത്തരം അതിക്രമം യുദ്ധക്കുറ്റമാണെന്ന് പലസ്തീൻ അതോറിറ്റി ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com