

വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍
ന്യൂഡല്‍ഹി: ജെയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പ്രതിഫലത്തുക 50 ലക്ഷം രൂപയില്‍ നിന്ന് 70 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള പാക്കിസ്ഥാന്‍റെ തീരുമാനം 'പ്രഹസനവും','വ്യാജ പ്രഖ്യാപനവുമാണെന്ന്' ചൊവ്വാഴ്ച ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ ഭീകരനേതാവിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ മന്ത്രാലയം ഇസ്‌ലാമാബാദിനോട് ആവശ്യപ്പെടുകയും ചെയ്തു. അസ്ഹറിന്‍റെ തലയ്ക്കുള്ള ഇനാം പാക്കിസ്ഥാന്‍റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി 20 ലക്ഷം പാക്കിസ്ഥാനി രൂപ വര്‍ധിപ്പിച്ച് 50 ലക്ഷത്തില്‍ നിന്ന് 70 ലക്ഷമാക്കി ഉയര്‍ത്തിയ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഈ പ്രതികരണം വന്നത്.
ജെയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസ്ഹർ
പാക്കിസ്ഥാന്‍റെ ഏറ്റവും പുതിയ നീക്കം ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
'ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഒരു രാജ്യം ഇത്തരത്തിലുള്ള പൊള്ളയായ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ അവ എത്രത്തോളം അര്‍ഥശൂന്യമാണെന്ന് നമുക്കെല്ലാം അറിയാം. യാതൊരു ഫലവുമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് പകരം പാക്കിസ്ഥാന്‍ യഥാര്‍ഥവും ഫലപ്രദവുമായ നടപടികളാണ് സ്വീകരിക്കേണ്ടത് ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.