നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍റെ ( നാസ) ചാന്ദ്രദൗത്യമായ ആർട്ടിമിസ് 2 വിലെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചു. മൂന്ന് അമെരിക്കക്കാരും ഒരു കനേഡിയൻ ബഹിരാകാശ സഞ്ചാരിയുമാകും ആർട്ടിമിസ് 2 മിഷനിലുണ്ടാകുക. കനേഡിയൻ സ്പേസ് ഏജൻസിയിൽ നിന്നും ജെറമി ഹാൻസൻ, അമെരിക്കക്കാരായ റീഡ് വൈസ്മാൻ, വിക്‌ടർ ഗ്ലോവർ, ക്രിസ്റ്റീന കൊച്ച് എന്നിവരാണു ചന്ദ്രനെ പുൽകാനൊരുങ്ങുന്നത്. അടുത്ത വർഷമാണു ആർട്ടിമിസ് 2 മിഷൻ.
റീഡ് വൈസ്മാനാണ് മിഷൻ കമാൻഡർ. പൈലറ്റായി വിക്‌ടർ ഗ്ലോവറും മിഷൻ സ്പെഷ്യലിസ്റ്റുകളായി ജെറെമി ഹാൻസനും ക്രിസ്റ്റീന കൊച്ചും ദൗത്യത്തെ നയിക്കും. പത്ത് ദിവസത്തെ ചാന്ദ്രദൗത്യമാണു ആർട്ടിമിസ് 2. എന്നാൽ ഈ ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ല. ചന്ദ്രനെ ഭ്രമണം ചെയ്തുള്ള പഠനമാകും നടത്തുക. അടുത്തഘട്ടത്തിൽ, 2025ൽ ചന്ദ്രനിൽ ഇറങ്ങുന്ന മിഷൻ ഉണ്ടാകുമെന്നു നാസ അറിയിക്കുന്നു. അപ്പോളോ കാലഘട്ടത്തിനു ശേഷം ആദ്യമായി ചന്ദ്രൻ മനുഷ്യനിലെത്തുന്ന ദൗത്യമായിരിക്കുമിത്.