" ബൈ അമെരിക്കൻ'‌ നയത്തിന് പൂർണ്ണ പിന്തുണ നൽകി ഇന്ത്യ

യുഎസ് തീരുവ 18 ശതമാനമായി കുറച്ചു: സ്ഥിരീകരിച്ച് മോദി
 US tariff reduced to 18 percent: Modi confirms

യുഎസ് തീരുവ 18 ശതമാനമായി കുറച്ചു: സ്ഥിരീകരിച്ച് മോദി

file photo

Updated on

ഇന്ത്യയുമായുള്ള വ്യാപാര തർക്കങ്ങൾ പരിഹരിച്ചതായും പുതിയ വ്യാപാര കരാറിൽ ധാരണയായതായും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഇക്കാര്യം പുറത്തു വിട്ടത്. ഇതനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അമരെിക്ക ചുമത്തിയിരുന്ന 25 ശതമാനം തീരുവ 18 ശതമാനമായി കുറയ്ക്കും. ഇക്കാര്യം പ്രധാനമന്ത്രി മോദി സ്ഥിരീകരിച്ചു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തി പകരം അമെരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാൻ പ്രധാനമന്ത്രി സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടു. യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറച്ചു. ഇതിന് പകരമായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന താരിഫുകൾ ‘പൂജ്യം’ ശതമാനത്തിലേക്ക് എത്തിക്കാൻ ഇന്ത്യ ധാരണയായി. ഊർജ്ജം, സാങ്കേതികവിദ്യ, കൃഷി തുടങ്ങിയ മേഖലകളിലായി 500 ബില്യൺ ഡോളറിന്‍റെ ഉൽപന്നങ്ങൾ വാങ്ങാനാണ് ഇന്ത്യ സമ്മതിച്ചിരിക്കുന്നത്. ഇതോടെ " ബൈ അമെരിക്കൻ'( Buy American) നയത്തിന് ഇന്ത്യ പൂർണ്ണ പിന്തുണ നൽകുമെന്നാണ് വ്യക്തകാണുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com