

റോം: ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നില മെച്ചപ്പെടുന്നതായി റിപ്പോർട്ട്. ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരുന്ന മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു.
പുതിയ രക്തപരിശോധനാ ഫലങ്ങൾ പ്രകാരം പോപ്പിന്‍റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുള്ളതായും ബ്രൂണി വ്യക്തമാക്കി.
88കാരനായ ഫ്രാൻസിസ് മാർപാപ്പയെ ഫെബ്രുവരി 14ന് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സ 7 ദിവസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ചത് ആശങ്ക വർധിപ്പിച്ചിരുന്നു.