
ഡോണൾഡ് ട്രംപ്
വാഷിങ്ടൻ: ജപ്പാനുമായി വ്യാപാര കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ജപ്പാനുമായി ഇതുവരെ ഉണ്ടായിട്ടുളളതിൽ വച്ച് ഏറ്റവും വലിയ കരാറാണിതെന്ന് ട്രംപ് പറഞ്ഞു. കരാറിന്‍റെ ഭാഗമായി ജപ്പാൻ 55,000 കോടി ഡോളർ അമെരിക്കയിൽ നിക്ഷേപിക്കും. ഇതിന്‍റെ ലാഭത്തിന്‍റെ 90% അമെരിക്കയ്ക്ക് ലഭിക്കും.
കരാർ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ട്രംപ് വ്യക്തമാക്കി. കരാറിന്‍റെ ഭാഗമായി അമെരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് ജപ്പാനിൽ വിപണി തുറന്ന് കിട്ടും. ട്രംപ് പ്രഖ്യാപിച്ച 25% തീരുവയ്ക്ക് പകരം കരാർ പ്രകാരം 15% പരസ്പര തീരുവ ചുമത്താനും ജപ്പാൻ സമ്മതിച്ചിട്ടുണ്ട്.
കാറുകൾ, ട്രക്കുകൾ, അരി, മറ്റ് കാർഷിക ഉത്പ്പന്നങ്ങൾ എന്നിവയുടെ വ്യാപാരത്തിനായി ജപ്പാൻ അവരുടെ രാജ്യം തുറന്നുതരുമെന്ന് ട്രംപ് പറഞ്ഞു.