കാരണം ലഹരിയാണ്

ഇന്ത്യന്‍ സമുദ്രമേഖലയിലൂടെ മയക്കുമരുന്ന് കടത്ത് തടയാന്‍ എൻസിബി ഡയറക്‌റ്റര്‍ ജനറല്‍ രൂപം നല്‍കിയ ഓപ്പറേഷന്‍ സമുദ്രഗുപ്തയുടെ ദൗത്യത്തിലാണ് ഈ നേട്ടം
കാരണം ലഹരിയാണ്

#അഡ്വ. ചാർളി പോൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത് ഉള്‍പ്പെടെയുള്ള ആനുകാലിക ദുരന്തങ്ങള്‍ ഏതെടുത്ത് പരിശോധിച്ചാലും ദുരന്തകാരണം ലഹരിയാണെന്ന് കാണാം. മയക്കുമരുന്നിന് അടിമയായി തീര്‍ന്ന ഒരധ്യാപകന്‍റെ കുത്തേറ്റാണ് ഡോ. വന്ദന മരിക്കുന്നത്. ഡോക്‌റ്റര്‍മാര്‍ക്കെതിരേയോ പോലീസുകാര്‍ക്കെതിരെയോ ഉള്ള ആക്രമണം എന്നതിലുപരി നാടിനെ വിഴുങ്ങിയിരിക്കുന്ന ലഹരിയുടെ പൈശാചിക മുഖമായിട്ടാണ് ഇതിനെ കാണേണ്ടത്.

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒരധ്യാപകനാണ് പ്രതിയെന്നത് ഞെട്ടലുളവാക്കുന്നതാണ്. അധ്യാപകന്‍ അഥവാ ഗുരു സര്‍വഗുണങ്ങളുടെയും വിളനിലമായിരിക്കണമെന്നതാണ് ഭാരതീയ സങ്കല്പം. ശിഷ്യരുടെ അന്ധകാരത്തെ അകറ്റി വെളിച്ചത്തിലേക്ക് നയിക്കേണ്ട, മാതൃകാപരമായ ജീവിതം നയിക്കേണ്ട അധ്യാപകർ പോലും ലഹരിക്കടിമകളാകുന്ന ദുരവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്.

ലഹരിക്ക് അടിമകളായവര്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ കൊണ്ട് നാട്ടില്‍ പൊറുതിമുട്ടിയിരിക്കുകയാണ്. പ്രേക്ഷകരുടെ ആരാധനാപാത്രങ്ങളായ നടന്മാരുടെ സിനിമാ ഷൂട്ടിങ് സെറ്റുകളിലെ ലഹരിയുപയോഗം സഹിക്കാനാവാതെ ചലച്ചിത്ര നിര്‍മാതാക്കള്‍തന്നെ പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു. ലഹരിമരുന്ന് ഉപയോഗിക്കുന്ന യുവാക്കള്‍ പൊലീസിനു നേരെ കൊലവിളി നടത്തുന്നതും സ്വശരീരത്തില്‍ ആയുധം ഉപയോഗിച്ച് മുറിവുണ്ടാക്കുന്നതുമായ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡോക്‌റ്ററെന്നോ പൊലീസെന്നോ ബന്ധുക്കളെന്നോ തിരിച്ചറിയാനുള്ള വകതിരിവൊന്നും മയക്കുമരുന്ന് ക്രിമിനലുകള്‍ക്കില്ല. അത്തരം ക്രിമിനലുകളുടെ എണ്ണം ദിനംപ്രതി കേരളത്തില്‍ വര്‍ധിക്കുകയാണ്.

രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് ദിനംപ്രതി പിടിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ് കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായത്. ഇറാനിലെ മക്രാന്‍ തുറമുഖത്തു നിന്നെത്തിയ 25,000 കോടി രൂപ വിലമതിക്കുന്ന 2,500 കിലോ മെത്താംഫെറ്റമിന്‍ മയക്കുമരുന്ന് ഇന്ത്യന്‍ സമുദ്രമേഖലയില്‍ നിന്ന് നാവിക സേനയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എൻസിബി) ചേര്‍ന്ന് പിടികൂടുകയായിരുന്നു. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വിപണിമൂല്യമുള്ള ലഹരിവേട്ടയാണ് കൊച്ചി പുറം കടലില്‍ നടന്നത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള മെത്താംഫെറ്റമിന്‍ 134 ചാക്കുകളില്‍ 2,800 ഡബ്ബകളില്‍ അടുക്കിയ നിലയിലായിരുന്നു. അധികൃതര്‍ പിന്തുടരുന്നുവെന്ന് മനസിലാക്കിയതോടെ കപ്പലില്‍ ഉണ്ടായിരുന്ന മയക്കുമരുന്ന് ചെറുബോട്ടിലേക്ക് മാറ്റിയശേഷം കപ്പല്‍ കടലില്‍ മുക്കിക്കളഞ്ഞു എന്നാണ് എൻസിബി അധികൃതര്‍ പറയുന്നത്. മുക്കിയ കപ്പലില്‍ 3,000 കിലോഗ്രാമിലേറെ രാസലഹരി ഉണ്ടായിരുന്നതായി അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ സമുദ്രമേഖലയിലൂടെ മയക്കുമരുന്ന് കടത്ത് തടയാന്‍ എൻസിബി ഡയറക്‌റ്റര്‍ ജനറല്‍ രൂപം നല്‍കിയ ""ഓപ്പറേഷന്‍ സമുദ്രഗുപ്ത''യുടെ അഞ്ചാമത്തെ ദൗത്യത്തിലാണ് ഈ നിര്‍ണായക നേട്ടം. ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യാനാണ് ഈ മാരക മയക്കുമരുന്ന് കൊണ്ടുവരുന്നതെന്നാണ് ലഭിക്കുന്ന വിവരം. 2022 ഒക്‌റ്റോബറില്‍ കേരള തീരത്തു നിന്ന് 200 കിലോ ഹെറോയിനും ഫെബ്രുവരിയില്‍ ഗുജറാത്ത് തീരത്തുനിന്ന് 221 കിലോ മെത്താം ഫെറ്റമിനും 529 കിലോ ഹാഷിഷും നാവികസേനയും എൻസിബിയും ചേര്‍ന്ന് പിടികൂടിയിരുന്നു. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങള്‍ ചേര്‍ന്ന ഗോള്‍ഡന്‍ ക്രസന്‍റ് മേഖലയില്‍ നിന്നാണ് കേരളത്തില്‍ കഞ്ചാവും ഹാഷിഷുമൊക്കെ എത്തുന്നത്. മറ്റൊരു മയക്കുമരുന്ന് കേന്ദ്രമായ ഗോള്‍ഡന്‍ ട്രയാംഗിളിനും (തായ്‌ലാൻഡ്, ലാവോസ്, മ്യാന്‍മര്‍) മധ്യേ കിടക്കുന്നതിനാല്‍ മയക്കുമരുന്ന് കള്ളക്കടത്തിന്‍റെ ദൂഷ്യം ഏറെ ബാധിക്കുന്ന രാജ്യമാണ് ഇന്ത്യ.

2047ഓടെ ഇന്ത്യയെ സമ്പൂര്‍ണ ലഹരിമുക്ത രാജ്യമായി മാറ്റുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. അതിന്‍റെ ഭാഗമായി ലഹരിയുടെ ഉറവിടം തേടി നശിപ്പിക്കുന്ന ദൗത്യമാണ് "ഓപ്പറേഷൻ സമുദ്രഗുപ്ത' പോലെയുള്ള നടപടികള്‍. ഇന്ത്യയില്‍ തന്നെ ലഹരിമരുന്നുകളുടെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള വിപണനമാണ് കേരളത്തില്‍ നടക്കുന്നത്. ഡോ. വന്ദനയുടെ കൊലപാതകം മയക്കുമരുന്ന് വ്യാപനത്തിന്‍റെ മുന്നറിയിപ്പാണ്. മയക്കുമരുന്ന് ഉപയോഗം ഏതൊരു വ്യക്തിയേയും അധഃപതനത്തിന്‍റെ പടുകുഴിയിലാഴ്ത്തും എന്നതിന്‍റെ ഉദാഹരണം കൂടിയാണിത്.

പുകവലി, മദ്യപാനം, പാന്‍മസാല എന്നീ ഘട്ടങ്ങളെല്ലാം പിന്നിട്ട് പുതുതലമുറയുടെ ലഹരിക്കമ്പം സിന്തറ്റിക് ലഹരികളില്‍ എത്തിയിരിക്കുകയാണ്. എല്‍എസ്ഡിയും എംഡിഎംഎയും കഴിഞ്ഞാണ് മെത്താംഫെറ്റമിന്‍ എന്ന രാസലഹരിയിലേക്ക് നീങ്ങിയിട്ടുള്ളത്. തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്ന മെത്താംഫെറ്റമിന്‍ ഏറ്റവും വലിയ അപകടകാരിയാണ്. കഫിനും വിഷപദാർഥങ്ങളുമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള ഇവയുടെ ഉപയോഗം നിര്‍ത്തിയാലും വര്‍ഷങ്ങളോളം പാര്‍ശ്വഫലങ്ങള്‍ നീണ്ടുനില്‍ക്കും.

സ്റ്റിമുലന്‍റ് ഡ്രഗ്‌സ് അഥവാ മസ്തിഷ്‌കത്തിലെ സെല്ലുകളെ അതിവേഗം ഉത്തേജിപ്പിക്കുന്ന മയക്കുമരുന്നുകളാണ് കേരളത്തില്‍ ഉപയോഗിക്കുന്ന 90 ശതമാനവും. സ്വഭാവ വൈകല്യങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ ഇത് ഉപയോഗിക്കുന്നത് മനോവിഭ്രാന്തിക്ക് ഇടവരുത്തും. മദ്യപിക്കുമ്പോള്‍ പതിനായിരം സെല്ലുകളാണ് പ്രവര്‍ത്തനക്ഷമമാകുന്നതെങ്കില്‍ സ്റ്റിമുലന്‍റ് ഡ്രഗ്‌സ് ഉപയോഗിക്കുമ്പോള്‍ ലക്ഷക്കണക്കിന് സെല്ലുകള്‍ പ്രവര്‍ത്തനക്ഷമമാകും. ഇത് താങ്ങാന്‍ കഴിയാതെ ആ വ്യക്തി മനോവിഭ്രാന്തിയുടെ അവസ്ഥയിലെത്തി അതിക്രമങ്ങള്‍ കാട്ടും. അതായിരിക്കാം ഡോ. വന്ദനയെ കൊന്ന പ്രതിയുടെ കാര്യത്തിലും ഉണ്ടായത്. ലഹരിക്കെതിരെയുള്ള ശക്തവും ഫലപ്രദവുമായ പോരാട്ടമാകണം ഡോ. വന്ദനയ്ക്കായുള്ള നമ്മുടെ സ്മരണാഞ്ജലി.

(ട്രെയ്‌നറും മെന്‍ററുമാണ് ലേഖകൻ. ഫോൺ: 8075789768)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com