സ്ത്രീ ശാക്തീകരിക്കുന്നതിൽ ജി20 സമവായം കണ്ടെത്തി

ഇതു പ്രവൃത്തിപഥത്തിലെത്തിക്കാൻ ന്യൂഡൽഹി പ്രഖ്യാപനം രാജ്യങ്ങളെ നിർബന്ധിതമാക്കുന്നു
സ്ത്രീ ശാക്തീകരിക്കുന്നതിൽ ജി20 സമവായം കണ്ടെത്തി

#ഇന്ദേവർ പാണ്ഡെ, സെക്രട്ടറി, വനിതാ- ശിശു വികസന മന്ത്രാലയം

ആഗോള രാഷ്‌ട്രീയത്തിന്‍റെയും നയതന്ത്ര നീക്കങ്ങളുടെയും ഭൂമികയിൽ, പ്രതീക്ഷയുടെയും പുരോഗമനത്തിന്‍റെയും ദീപസ്തംഭങ്ങളായി മാറിയ ഒട്ടേറെ നിമിഷങ്ങളുണ്ട്. ലിംഗസമത്വത്തിനും ലോകമെമ്പാടുമുള്ള വനിതകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണത്തിനുമുള്ള ചരിത്രപരമായ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന, ജി20 രാഷ്‌ട്ര നേതാക്കളുടെ 2023ലെ ന്യൂഡൽഹി പ്രഖ്യാപനം അത്തരമൊരു നാഴികക്കല്ലാണ്. ജി20 വനിതാ മന്ത്രിമാർക്ക് പിന്തുണ നൽകും വിധം സ്ത്രീ ശാക്തീകരണത്തിനായുള്ള ഒരു കര്‍മ സമിതി രൂപീകരിക്കാൻ ഇന്ത്യയുടെ അധ്യക്ഷതയ്ക്കു കീഴിൽ, ജി20 നേതാക്കൾ സമവായത്തിലെത്തി. ലിംഗസമത്വത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞും, ലിംഗ വിവേചനം അവസാനിപ്പിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കിയും ആഗോളതലത്തിൽ ശക്തമായി മുഴങ്ങുകയാണ് ഈ തീരുമാനം.

സമ്പദ്‌വ്യവസ്ഥയുടെയും സമൂഹത്തിന്‍റെയും നാനാ മേഖലകളിലും "നാരീ ശക്തി' ആഘോഷിക്കപ്പെടേണ്ടതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "അമൃതകാൽ' ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരുന്നു ഇന്ത്യയുടെ ജി20 അധ്യക്ഷത. ഈ ദർശനം ആധാരമാക്കി, ഇന്ത്യയുടെ ജി20 അധ്യക്ഷതയിൽ, ഇദംപ്രഥമമായി വനിതകളുടെ വികസനം എന്നതിൽ നിന്ന് "വനിതകൾ നയിക്കുന്ന വികസനം' എന്ന ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു.

ലിംഗസമത്വത്തിന്‍റെ വക്താക്കൾ ഈ നിർണായക പ്രശ്‌നത്തെ ആഗോള അജൻഡയുടെ മുന്നണിയിലെത്തിക്കാൻ പതിറ്റാണ്ടുകളായി ശ്രമിച്ചു വരികയാണ്. വെല്ലുവിളികൾ നിറഞ്ഞ മുന്നോട്ടുള്ള പാതയിൽ ഒട്ടേറെ തിരിച്ചടികൾ നേരിട്ടു. 2023ലെ പ്രഖ്യാപനത്തിൽ ലിംഗസമത്വത്തെ കേന്ദ്ര വിഷയമായി ഉൾപ്പെടുത്താനുള്ള ജി20 യുടെ ഏകകണ്ഠമായ തീരുമാനം, ലോക നേതാക്കളുടെയും സർക്കാരുകളുടെയും പൊതു സമൂഹത്തിന്‍റെയും ബന്ധപ്പെട്ട മറ്റു പങ്കാളികളുടെയും അശ്രാന്ത പരിശ്രമത്തിന്‍റെയും അചഞ്ചലമായ പ്രതിബദ്ധതയുടെയും തെളിവാണ്.

കേന്ദ്ര വനിതാ- ശിശു വികസന മന്ത്രാലയം, വനിതാ മാര്‍ഗദര്‍ശകർ, സംരംഭകർ, നൂതനാശയങ്ങളുള്ളവർ, ശാസ്ത്രജ്ഞർ, താഴേത്തട്ടിലെ വനിതാ നേതാക്കൾ, മുൻനിര തൊഴിലാളികൾ, സ്വകാര്യ മേഖല, പൊതു സമൂഹം, അക്കാദമിക- ഗവേഷണ സ്ഥാപനങ്ങൾ, പ്രതിരോധ സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരുകൾ തുടങ്ങിയവയും അതിഥി രാജ്യങ്ങളുടെയും അന്താരാഷ്‌ട്ര സംഘടനകളുടെയും പ്രതിനിധികളും പ്രഭാഷകരും അടക്കമുള്ള ജി20 പ്രതിനിധികളെ ലോകമെമ്പാടുമുള്ള സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രസക്തമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരുമിപ്പിക്കാനായി.

സ്ത്രീ ശാക്തീകരണത്തിനുള്ള വിപ്ലവകരമായ ഉപാധിയെന്ന നിലയിൽ വിദ്യാഭ്യാസം, തുല്യനീതിയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഒരേ പോലെ ഗുണകരമായ വനിതാ സംരംഭകത്വം, താഴേത്തട്ടിൽ ഉൾപ്പെടെ എല്ലാ തലങ്ങളിലും സ്ത്രീകളുടെ നേതൃത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പങ്കാളിത്തം, കാലാവസ്ഥാ പ്രതിരോധ പ്രവർത്തനത്തിൽ വനിതകളുടെയും പെൺകുട്ടികളുടെയും സാന്നിധ്യം എന്നിങ്ങനെ തെരഞ്ഞെടുത്ത 4 മുൻഗണനാ മേഖലകളിൽ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ത്രീ ശാക്തീകരണത്തിൽ ഡിജിറ്റൽ വൈദഗ്‌ധ്യം വഹിക്കുന്ന പങ്ക് ഈ മുൻഗണനാ മേഖലകളുടെയെല്ലാം പൊതു പ്രമേയം ആയിരുന്നു. ഈ മേഖലകളെക്കുറിച്ച് ജി20 എംപവർ സംരംഭവും ഡബ്ല്യു20 ഇടപഴകൽ ഗ്രൂപ്പും വിശദമായി ചർച്ച ചെയ്യുകയും വിചിന്തനം നടത്തുകയും ചെയ്തു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള മന്ത്രിതല യോഗത്തിന്‍റെ അധ്യക്ഷ ഫല രേഖയിലൂടെ അംഗീകരിക്കപ്പെട്ട ലിംഗസമത്വത്തിനായുള്ള ഉറച്ച പ്രതിബദ്ധതകളെ ഈ യോഗങ്ങൾ പ്രതിഫലിപ്പിക്കുകയും, ജി20 നേതാക്കളുടെ പ്രഖ്യാപനത്തിൽ പ്രാധാന്യത്തോടെ ഇത് ഇടം പിടിക്കുകയും ചെയ്തു.

ഇതൊരു ചെറിയ നേട്ടമായിരുന്നില്ല ! അന്താരാഷ്‌ട്ര പ്രതിനിധികളുമായും ബന്ധപ്പെട്ട പങ്കാളികളുമായും ഉള്ള ചർച്ചകളും സമവായ രൂപീകരണവും ഒരു ഭാരിച്ച ഉത്തരവാദിത്വമായിരുന്നു. വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമായി കണക്കാക്കപ്പെടുന്ന വിഷയങ്ങൾ പലപ്പോഴും വികസിത രാജ്യങ്ങളിൽ അതേ അനുപാതത്തിൽ പ്രതിധ്വനിക്കുന്നില്ല.

ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, സംരംഭകത്വം എന്നിവയുടെ ഫലങ്ങൾ അടിസ്ഥാന തലത്തിലെ വനിതാ സാമൂഹിക നേതാക്കളെ ഉൾപ്പെടുത്താതെ പൂർത്തീകരിക്കാനാവില്ലെന്ന് പ്രതിനിധികൾ സമ്മതിച്ചു. "ബെസ്റ്റ് പ്രാക്റ്റീസ് പ്ലേബുക്കിന്‍റെ' പാരമ്പര്യത്തിലേക്ക് "പ്രാദേശിക വനിതാ സംരംഭകരെയും നേതാക്കളെയും പിന്തുണയ്ക്കൽ' എന്ന ഒരു പുതിയ ഫോക്കസ് ഏരിയ കൂട്ടിച്ചേർത്തതോടെ ഇത് കൂടുതൽ അംഗീകരിക്കപ്പെട്ടു.

ഈ മുൻഗണനാ മേഖലകളിലെല്ലാം പൊതു പ്രമേയമായിരുന്നു സ്ത്രീ ശാക്തീകരണത്തിനായുള്ള ഡിജിറ്റൽ വൈദഗ്ധ്യം. 2023 ഓഗസ്റ്റ് 2 മുതൽ 4 വരെ നടന്ന MCWEയിൽ സ്ത്രീ കേന്ദ്രീകൃത ഡിജിറ്റൽ നൈപുണ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മികച്ച "ടെക് ഇക്വിറ്റി' പ്ലാറ്റ്‌ഫോം ആരംഭിച്ചത് ഡിജിറ്റൽ ലിംഗ വിഭജനം നികത്താനുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിബദ്ധതയുടെ ഫലമായിരുന്നു. കൂടാതെ, പങ്കാളിത്തങ്ങളിൽ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി ഡിജിറ്റൽ നൈപുണ്യവത്കരണ പ്ലാറ്റ്‌ഫോമിന്‍റെ വ്യാപനം വിപുലീകരിക്കുന്നതിനായി ജി20 രാജ്യങ്ങളുമായി ചേർന്ന് MCWEയിൽ രൂപീകരിച്ചു. 120ലധികം ഭാഷകളിൽ ലഭ്യമാകുന്ന ഈ പ്ലാറ്റ്ഫോം ഇപ്പോൾ ജി20 രാജ്യങ്ങളിൽ നിന്നുള്ള വനിതകൾക്കും പെൺകുട്ടികൾക്കും അവരുടെ കരിയർ മെച്ചപ്പെടുത്തുന്നതിനുള്ള കോഴ്സുകളുടെ രജിസ്ട്രേഷനു വേണ്ടി തുറന്നു നൽകിയിരിക്കുന്നു.

മറ്റൊരു പ്രത്യക്ഷ ഗുണഫലം മെന്‍റർഷിപ്പ് പ്ലാറ്റ് ഫോമാണ്. ലോകമെമ്പാടുമുള്ള വനിതകളുടെ ശാക്തീകരണത്തിനുള്ള ഒരു സമഗ്ര ദർശനം നടപ്പിലാക്കാൻ ജി20 രാജ്യങ്ങളിൽ നിന്നുള്ള വനിതാ മാര്‍ഗദർശകർ അവരുടെ അനുഭവവും വൈദഗ്ധ്യവും മാര്‍ഗദർശനം ആവശ്യമുള്ള വ്യക്തികളുമായി പങ്കിടുന്ന ഒരു ആഗോള വേദിയായി ഇതിനെ കണക്കാക്കാം.

യഥാർഥമായ ജീവിതോദാഹരണങ്ങളിലൂടെ വിജയത്തിലേക്കുള്ള പാത പ്രകാശിപ്പിക്കുന്ന പ്രചോദനാത്മകമായ കഥകൾ ശക്തമായ മാതൃകകളായി വർത്തിക്കുന്നു. ഇതാദ്യമായി, ഇന്ത്യയുടെ അധ്യക്ഷതയ്ക്ക് കീഴിൽ, ജി20 എംപവർ വെബ്‌സൈറ്റ് 9 രാജ്യങ്ങളിൽ നിന്നുള്ള 73 പ്രചോദനാത്മക കഥകളുൾക്കൊള്ളുന്ന ഒരു വേദിയായി മാറി. ജി20 രാജ്യങ്ങളിലുടനീളം വിജയിച്ച സ്ത്രീകളുടെ ശ്രദ്ധേയമായ പ്രയാണം ഇത് രേഖപ്പെടുത്തുന്നു.

നയങ്ങളുടെയും തന്ത്രങ്ങളുടെയും യഥാർഥ വിജയത്തിന് ചർച്ചകളിൽ പൗരന്മാരുടെ പങ്കാളിത്തം പ്രധാനമാണെന്ന് ഇന്ത്യയുടെ ജി 20 അധ്യക്ഷത തെളിയിച്ചു. "ജൻ ഭാഗിദാരി' അഥവാ ജനകീയ പങ്കാളിത്തം ഈ ജി20 ഉച്ചകോടിയുടെ ആത്മാവായിരുന്നു. ഇടപഴകൽ ഗ്രൂപ്പുകൾ മുഖേന 300,000ത്തിലധികം പൗരന്മാരെ വാക്കത്തോണുകൾ മുതൽ ഫ്ലാഷ് മോബ്‌സ് വരെയുള്ള പരിപാടികളിൽ വിജയകരമായി ഉൾപ്പെടുത്താൻ വനിതാ- ശിശു വികസന മന്ത്രാലയത്തിനായി. പ്രാദേശിക വനിതാ സംരംഭകർ, കരകൗശല വിദഗ്ധർ, ശില്പികൾ എന്നിവർക്ക് അവരുടെ ഉത്പന്നങ്ങളും നൈപുണ്യങ്ങളും പ്രദർശിപ്പിക്കാനുള്ള വേദിയൊരുക്കാൻ മന്ത്രാലയം വിവിധ അന്താരാഷ്‌ട്ര വേദികളിൽ പ്രദർശനങ്ങൾ സംഘടിപ്പിച്ചു.

2023ലെ ജി20 നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനം പ്രതീക്ഷയുടെ വെളിച്ചം മാത്രമല്ല, പ്രവർത്തനത്തിനുള്ള ആഹ്വാനം കൂടിയാണ്. വാചാടോപത്തിലുപരി, ലിംഗസമത്വത്തിനായുള്ള അർഥവത്തായ നടപടികൾ കൈക്കൊള്ളാനും ഇത് രാജ്യങ്ങളെ നിർബന്ധിതമാക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com