'മഴയെത്തും മുമ്പേ', നവി മുംബൈയിൽ നിന്ന് മഹാനഗരത്തിലേക്ക്

മഹാനഗരത്തിലേക്ക് വ്യാപിപ്പിക്കുന്നതോടു കൂടി മഴയെത്തുംമുമ്പെ എന്ന ദൗത്യം രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ - ചികിത്സാ -പുനരധിവാസ പ്രവർത്തനങ്ങളിലൊന്നാവും
'മഴയെത്തും മുമ്പേ', നവി മുംബൈയിൽ നിന്ന് മഹാനഗരത്തിലേക്ക്
'മഴയെത്തും മുമ്പേ', നവി മുംബൈയിൽ നിന്ന് മഹാനഗരത്തിലേക്ക്

നവി മുംബൈ: നവി മുംബൈ നഗരത്തിന്‍റെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന അരികു ജീവിതങ്ങളെ രക്ഷിക്കാൻ പനവേലിലെ സീൽ ആശ്രമത്തിന്‍റെ നേതൃത്വത്തിൽ തുടങ്ങിയ 'മഴയെത്തും മുമ്പേ' എന്ന സംഘടിതശ്രമം ഇനി മഹാനഗരത്തിലേക്ക്.

'മഴയെത്തും മുമ്പേ' താനെ മുതൽ കല്യാൺ വരെയുള്ള പ്രദേശങ്ങളിൽ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച്ച ഔപചാരികമായ തുടക്കമാവും. തുടക്കത്തിൽ താനെ കല്യാൺ മേഖലയിൽ മാത്രമാവും രക്ഷാപ്രവർത്തനങ്ങൾ. താനെ പൊലീസ് കമ്മിഷണറുടെ മാർഗനിർദേശപ്രകാരമാകും ഈ ഉദ്യമം.

മഹാനഗരത്തിലേക്ക് വ്യാപിപ്പിക്കുന്നതോടു കൂടി മഴയെത്തുംമുമ്പെ എന്ന ദൗത്യം രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ - ചികിത്സാ -പുനരധിവാസ പ്രവർത്തനങ്ങളിലൊന്നാവും. താനെ പൊലീസ് കമ്മിഷണർ അശുതോഷ് ധുംബ്റെയും സംഘവും താനെ പൊലീസ് കമ്മിഷണർ ഓഫിസിൽ വച്ചാണ് പരിപാടി ഫ്ളാഗ് ഓഫ് ചെയ്യും.

മഴയെത്തും മുമ്പേയുടെ സന്നദ്ധ പ്രവർത്തകരെ വിളിക്കേണ്ട നമ്പറുകൾ:

ലൈജി വർഗീസ്: 98200 75404

പാസ്റ്റർ ബിജു: 9321253899

ജയ്നമ്മ: 8108688029

കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നവി മുംബൈ കേന്ദ്രീകരിച്ചാണ് സമാജങ്ങളും സാംസ്കാരിക സംഘടനകളും സീൽ ആശ്രമവും കൈകോർത്ത് റെസ്ക്യുനെറ്റ് 2024 എന്ന പേരിൽ രക്ഷാദൗത്യങ്ങളൊരുക്കിയിരുന്നത്. നവി മുംബൈ പോലീസധികാരികളുടെ സജീവ സഹകരണത്തോടെയായിരുന്നു റെസ്ക്യുനെറ്റ് 2024 -ന് തുടക്കമിട്ടത്. മഴ തുടങ്ങിയ ശേഷമുള്ള രക്ഷാപ്രവർത്തനങ്ങൾ ക്ലേശമേറിയതും പലപ്പോഴും അസുഖ ബാധിതരായ തെരുവ് ജീവിതങ്ങളുടെ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂർച്ഛിക്കുന്നത് കൊണ്ട് മരണത്തിന് കീഴടങ്ങുന്നത് കണ്ടാണ് ഇത്തരത്തിലൊരു ആസൂത്രിതമായ ശ്രമത്തിന് നവി മുംബൈ ഒരുങ്ങിയത്.

'മഴയെത്തും മുമ്പേ' എന്ന പേരിൽ സീലിന്‍റെ സന്നദ്ധ പ്രവർത്തകരും മുംബൈയിലെ സാമൂഹിക - സാംസ്കാരിക പ്രവർത്തകരും കൈ കോർത്താണ് റെസ്കുണെറ്റ് 2024 എന്ന രക്ഷാപ്രവർത്തനത്തിൽ എഴുപതിൽ പരം പേരെയാണ് തെരുവുകളിൽ നിന്ന് രക്ഷിച്ചത്. നവി മുംബൈ മേഖലയിലെ മികച്ച വിജയവും പക്വമായ രക്ഷാപ്രവർത്തനവും കണ്ട് നിരവധി ആളുകൾ താനെ, മുംബൈ, കല്യാൺ, ഡോംബിവ്ലി, മീരാ റോഡ്, ഭയാന്തർ എന്നിവടങ്ങളിൽ നിന്ന് വന്ന തുടരെത്തുടരെയുള്ള അപേക്ഷകളാണ് മഴയെത്തും മുമ്പേ എന്ന രക്ഷാദൗത്യത്തെ ഹ്രസ്വമായ കാലയളവിൽ താനെ - കല്യാൺ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

കൊടുത്ത ഭക്ഷണം സ്വയം എടുത്ത് പോലും കഴിക്കാൻ ശേഷിയില്ലാത്ത അശരണരെയാണ് തെരുവോരങ്ങളിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ച് ഒടുവിൽ തങ്ങളുടെ കുടുംബങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്. ഭിക്ഷാടകരെയോ തെരുവിൽ കഴിയുന്ന സമൂഹ വിരുദ്ധരയോ ഈ ഉദ്യമം പുനരധിവാസ ശ്രമങ്ങളിൽ ഉൾച്ചേർക്കുന്നില്ല എന്ന് രക്ഷാപ്രവർത്തകർ ആദ്യമേ വ്യക്തമാക്കിയിരുന്നു. മറിച്ച് അവശരായ നിരാലംബരായ തെരുവോരങ്ങളിൽ കഴിയുന്ന നിരാലംബരെയാണ് മഴയെത്തുംമുമ്പെ പുനരധിവാസങ്ങൾക്ക് ശ്രമിക്കുന്നത്.

"മഴയെത്തും മുമ്പേ എന്ന ഊർജ്ജിത രക്ഷാ- പുനരധിവാസ ശ്രമങ്ങൾ മേയ് 22 നാണ് ഔപചാരികമായി തുടങ്ങിയത്. സ്വയം സഹായിക്കാൻ ശേഷിയില്ലാത്തവരെയും ഈ രക്ഷാപ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളുടെ കീഴിൽ വരുന്നവരെ മാത്രമാണ് നാം രക്ഷിച്ചത്," ഈ ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച സാമൂഹ്യ പ്രവർത്തക ലൈജി വർഗീസ് പറഞ്ഞു.

ഒരു എണ്ണം തികയ്ക്കൽ മഹാമഹം ഞങ്ങളുടെ ലക്ഷ്യമായിരുന്നില്ല. അർഹരായ എഴുപതിൽപ്പരം ആളുകൾക്കാണ് അഭയം നൽകിയത്...
ലൈജി വർഗീസ്

"സീൽ ആശ്രമത്തിൽ ഏതാണ്ട് നൂറ്റിയിരുപത് രോഗികളെ ഉൾച്ചേർക്കാൻ കഴിയുമെങ്കിലും, ഒരു എണ്ണം തികയ്ക്കൽ മഹാമഹം ഞങ്ങളുടെ ലക്ഷ്യമായിരുന്നില്ല. അർഹരായ എഴുപതിൽ പരം ആളുകൾക്കാണ് നാം അഭയം നൽകിയത്, " ലൈജി വർഗീസ് കൂട്ടിച്ചേർക്കുന്നു. ഈ മാതൃകാപരമായ പ്രവർത്തനമാണ് താനെ, മുംബൈ പ്രദേശങ്ങളിൽ നിന്ന് പെരുമഴ പോലെ വിളികൾ വരാൻ ഇടയാക്കിയതെന്നും ലൈജി.

മഹാനഗരത്തിലേക്ക് ചിറകുകൾ വിരിക്കുമ്പോഴും നവി മുംബൈയിലെ രക്ഷാപ്രവർത്തനങ്ങൾ സമാന്തരമായി തുടരും.

"കുറച്ചു പേരെ ഇതിനോടകം നാം തിരികെ വീടുകളിലെത്തിച്ച് കഴിഞ്ഞു. ഒരു ഡസൻ ആളുകളെ കൂടെ തിരികെ കുടുംബങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളുടെ നടുവിലാണ് താനെയിൽ നിന്നും പൊലീസിന്‍റെ സ്നേഹപൂർണമായ ക്ഷണം വരുന്നത്," സീലിലെ പാസ്റ്റർ കെ.എം. ഫിലിപ്പ് പറഞ്ഞു.

അശരണരരെ സീൽ ആശ്രമത്തില്‍ എത്തിച്ച്, ചികിത്സ നല്‍കിയ ശേഷം ബന്ധുക്കളെ തിരികെ ഏല്‍പ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത്...
പാസ്റ്റർ കെ.എം. ഫിലിപ്പ്

"അശരണരരെ സീൽ ആശ്രമത്തില്‍ എത്തിച്ച്, ചികിത്സ നല്‍കിയ ശേഷം ബന്ധുക്കളെ തിരികെ ഏല്‍പ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത്. താനെ - കല്യാൺ പ്രദേശങ്ങളിൽ നിന്നും രക്ഷിക്കുന്ന നൂറ്റിയിരുപതോളം രോഗികൾക്ക് സീലാശ്രമത്തിൽ അഭയം കൊടുക്കാവുന്നതാണ്. തെരുവിലെ മിക്കവരും സ്വന്തമായി ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥ യിലാണ് സീലില്‍ വരുന്നത്. അങ്ങനെയുള്ളവരെ ശുശ്രൂഷ ചെയ്ത് എല്ലാം മാറ്റിയെടുത്തു സ്വന്തം വീട്ടിലേക്ക് അയക്കും. അങ്ങനെയുള്ളവരെയാണ് സീലിന് വേണ്ടത്, കാരണം രോഗമുക്തി നേടി അവര്‍ ഇവിടെ നിന്നും സ്വന്തം വീടുകളിലേക്ക് പറഞ്ഞയക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതാണ് സീലിന്‍റെ പരമമായ ദൗത്യവും'', ഫിലിപ്പ് കൂട്ടിച്ചേർത്തു.

നവി മുംബൈ പോലീസിന്‍റെ മാർഗനിർദേശത്തിന്‍റെ അകമ്പടിയിൽ സമാജങ്ങളും സാംസ്കാരിക കൂട്ടായ്മകളും പ്രദേശങ്ങൾ തിരിച്ച് അന്വേഷണ - രക്ഷാ - പുനരധിവാസ ശ്രമങ്ങളിൽ പങ്കാളിയായത് മഴയെത്തും മുമ്പേയുടെ ചാരുത കൂട്ടിയെന്നും മുംബൈ താനെയിലേക്ക് ഈ രക്ഷാദൗത്യം വ്യാപിപ്പിക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തന്നെ ഒരു നാഴികക്കല്ലാണെന്നും ലൈജി വർഗീസ്.

ഇതു വരെ വീടുകളിലേക്ക് തിരികെയെത്തിച്ചത് അഞ്ഞൂറ്റിയിരുപത് പേരെയാണെന്ന് മഴയത്തുള്ള രക്ഷാപ്രവർത്തനങ്ങളിൽ പലപ്പോഴും രോഗികൾ മരണത്തിലേക്ക് നടന്ന് നീങ്ങുന്നത് വേദനയോടെ കണ്ടു നിൽക്കേണ്ടി വന്നത് കൊണ്ടാണ് മഴയെത്തുംമുമ്പെ എന്ന ആശയമുദിച്ചത് എന്നും ലൈജി പറഞ്ഞു.

താനെ പോലീസ് കമ്മിഷണർ തിങ്കളാഴ്ച്ച താനെ - കല്യാൺ ബെൽറ്റിലെ രക്ഷാ ശ്രമങ്ങൾ ഉദ്ഘാടനം ചെയ്യും ജൂൺ 20 വരെയാവും താനെ - കല്യാൺ പ്രദേശത്തെ രക്ഷാദൗത്യങ്ങൾ.

മഴയെത്തും മുമ്പേയുടെ സന്നദ്ധ പ്രവർത്തകരെ വിളിക്കേണ്ട നമ്പറുകൾ:

  • ലൈജി വർഗീസ്: 98200 75404

  • പാസ്റ്റർ ബിജു: 9321253899

  • ജയ്നമ്മ: 8108688029

Trending

No stories found.

Latest News

No stories found.