മെഡ്‌ടെക് മിത്ര: തദ്ദേശീയ മെഡ്‌ടെക് ഉത്പന്നങ്ങളുടെ നവീന വികസന- മൂല്യനിര്‍ണയ സംവിധാനം

പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങള്‍ക്കായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട സംഘങ്ങളും മൂലധനവും ആവശ്യമായി വരും
വിനോദ് കെ. പോള്‍
വിനോദ് കെ. പോള്‍
Updated on

വിനോദ് കെ. പോള്‍ - നിതി ആയോഗ് അംഗം

ചികിത്സാ മൂല്യനിര്‍ണയം, കാര്യനിര്‍വഹണം സുഗമമാക്കല്‍, പുതിയ മെഡ്ടെക് ഉത്പന്നങ്ങള്‍ ഏറ്റെടുക്കല്‍ എന്നിവയ്ക്കായി നൂതനാശയ ഉപജ്ഞാതാക്കളെ പിന്തുണയ്ക്കുന്നതിന് കേന്ദ്ര ഗവണ്മെന്‍റ് അടുത്തിടെയാണു മെഡ്‌ടെക് മിത്ര സംരംഭത്തിനു തുടക്കംകുറിച്ചത്.

പുതിയ മെഡ്ടെക് ഉത്പന്നത്തിന്‍റെ (ഉദാ. മെഡിക്കല്‍ ഉപകരണം അല്ലെങ്കില്‍ ഡയഗ്നോസ്റ്റിക്) പ്രയാണം ആരംഭിക്കുന്നത് ഒരു ലാബില്‍ അതിന്‍റെ പ്രൂഫ് കണ്‍സെപ്റ്റ് (പിഒസി) പ്രദര്‍ശിപ്പിക്കുന്ന ഉപജ്ഞാതാവിന്‍റെ ആശയത്തിലൂടെയാണ്. തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി പ്രോടൈപ്പുകള്‍ നിര്‍മിക്കാന്‍ ഉപജ്ഞാതാവിന് പങ്കാളി വേണ്ടതുണ്ട്. ഉത്പന്നത്തിന് മൃഗങ്ങളില്‍ പഠനങ്ങള്‍ നടത്തേണ്ടത് ആവശ്യമായി വന്നേക്കാം. ആത്യന്തികമായി, കര്‍ശനമായ നിയന്ത്രണവും ധാര്‍മിക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചും ശക്തമായ ഗവേഷണ രീതികള്‍ ഉപയോഗിച്ചും മനുഷ്യരിലും പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. അംഗീകൃതവും ലൈസന്‍സുള്ളതുമായ ഉത്പന്നം വലിയ തോതിലുള്ള ഉത്പാദനത്തിനും വിപണിപ്രവേശനത്തിനുമുള്ള അവസരത്തിനായി കാത്തിരിക്കുന്നു.

നൂതനാശയ ഉപജ്ഞാതാക്കളും പുതിയ സ്റ്റാര്‍ട്ടപ്പുകളും അവരുടെ സാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ വളരെ മികച്ചതായിരിക്കാം, എന്നാല്‍ ആശയത്തില്‍ നിന്ന്, ക്ലിനിക്കല്‍ ക്രമീകരണത്തില്‍ ഉപയോഗത്തിന് തയ്യാറുള്ള ഉത്പന്നത്തിലേക്കുള്ള സങ്കീര്‍ണമായ പ്രയാണത്തിന്‍റെ ചുക്കാന്‍പിടിക്കല്‍ ഏറെ ബുദ്ധിമുട്ടാണ്; പലപ്പോഴും സമയോചിതവും സമഗ്രവുമായ മാര്‍ഗനിര്‍ദേശവും സൗകര്യവും ലഭിക്കാറില്ല.

കാര്യനിര്‍വഹണ ആവശ്യകതകള്‍, പരിശോധനയും മൂല്യനിര്‍ണയവും, വ്യവസായതല ഉത്പാദനം, ജീവജാലങ്ങളിലെ പഠനം, ക്ലിനിക്കല്‍ മൂല്യനിര്‍ണയം/ പരീക്ഷണങ്ങള്‍, സാങ്കേതിക മൂല്യനിര്‍ണയ ആവശ്യകതകള്‍ എന്നിവയെക്കുറിച്ചുള്ള ധാരണയുടെയും അവസരങ്ങളുടെയും അഭാവവുമായി ബന്ധപ്പെട്ടതാണ് അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍. തല്‍ഫലമായി, ഫലപ്രദമായ നിരവധി മെഡ്‌ടെക് ഉത്പന്നങ്ങള്‍ വികസനപാതയുടെ വിവിധ ഘട്ടങ്ങളില്‍ വെളിച്ചം കാണാതെ കുടുങ്ങിക്കിടക്കുന്നു. നിരാശ പടരുന്നതോടെ, പല നൂതനാശയ ഉപജ്ഞാതാക്കളും ശ്രമങ്ങള്‍ ഉപേക്ഷിച്ചേക്കാം. അസ്വീകാര്യമായ ഈ സാഹചര്യം നൂതനാശയങ്ങള്‍ കൊണ്ടുവരുന്നതിനും സംരംഭകത്വത്തിനുള്ള യുവാക്കളുടെ മനോഭാവവും കഴിവും അടിച്ചമര്‍ത്തുന്നു; ഇത് രാജ്യത്തിന്‍റെ നൂതന, സാമ്പത്തിക, ആരോഗ്യ പരിപാലന താത്പര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നു.

ശാസ്ത്രജ്ഞര്‍, നൂതനാശയ ഉപജ്ഞാതാക്കള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവ അഭിമുഖീകരിക്കുന്ന മേത്പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്, മെഡ്ടെക് ഉത്പന്ന വികസനത്തിന്‍റെയും ഏറ്റെടുക്കലിന്‍റെയും യാത്രയില്‍ നൂതനാശയ ഉപജ്ഞാതാക്കളെ സഹായിക്കുന്നതിന് കേന്ദ്ര ഗവണ്മെന്‍റ് ഇപ്പോള്‍ പ്രത്യേക സൗകര്യവും പിന്തുണാ സംവിധാനവും സൃഷ്ടിച്ചിരിക്കുകയാണ്. സദ്ഭരണ ദിനമായ 2023 ഡിസംബര്‍ 25 ന് ദേശീയ വൈദ്യശാസ്ത്ര ഗവേഷണസമിതി (ഐസിഎംആര്‍), നിതി ആയോഗ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) എന്നിവയുമായി സഹകരിച്ചാണ് മെഡ്‌ടെക് മിത്ര സംരംഭം ആരംഭിച്ചത്.

ഐസിഎംആര്‍ വെബ്‌സൈറ്റില്‍ ഐസിഎംആറിലെ മെഡിക്കല്‍ ഡിവൈസ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് മിഷന്‍ സെക്രട്ടേറിയറ്റുമായി ഏകോപിപ്പിച്ച് ഒരു പോര്‍ട്ടല്‍ (https://medtechmitra.icmr.org.in/) പ്രവര്‍ത്തനക്ഷമമാക്കി. ഈ വെബ്‌സൈറ്റില്‍ അപേക്ഷകനായ നൂതനാശയ ഉപജ്ഞാതാവ്/സ്റ്റാര്‍ട്ട് അപ്പ്, ഉത്പന്നത്തിന്‍റെ ഓണ്‍ലൈന്‍ വിശദാംശങ്ങളും വികസനത്തിന്‍റെ ഘട്ടവും പൂരിപ്പിക്കുകയും മാര്‍ഗനിര്‍ദേശം അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. ഐസിഎംആര്‍-സിഡിഎസ്‌സിഒ സംഘം ഇതു പരിശോധിക്കുകയും ആവശ്യമായ സഹായ മേഖലയോ മേഖലകളോ തിരിച്ചറിയുകയും വ്യക്തിഗത ഇടപെടലുകള്‍ നടത്തുകയും നിര്‍ദിഷ്ട സൗകര്യങ്ങള്‍ക്കായുള്ള നടപടികള്‍ക്കായി അപേക്ഷകനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങള്‍ക്കായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട സംഘങ്ങളും മൂലധനവും ആവശ്യമായി വരും. ഐസിഎംആറിന്‍റെ പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ ട്രയല്‍ ശൃംഖലയിലെയും മറ്റ് ഗവേഷണ സ്ഥാപനങ്ങളിലെയും ഗവേഷകരുമായി മെഡ്‌ടെക് മിത്ര സംഘം നൂതനാശയ ഉപജ്ഞാതാക്കളെ കൂട്ടിയിണക്കും. ശാസ്ത്രീയ അവലോകന പ്രക്രിയയിലൂടെ തിരഞ്ഞെടുക്കുന്ന നൂതന മെഡിക്കല്‍ സാങ്കേതികവിദ്യകളെക്കുറിച്ച് പ്രീ-ക്ലിനിക്കല്‍/ ക്ലിനിക്കല്‍ പഠനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ധനസഹായവും വാഗ്ദാനം ചെയ്യും. അടല്‍ നൂതനാശയ ദൗത്യം (എഐഎം), ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ്, ഗവേഷണ സ്ഥാപനങ്ങളുടെ ഇന്‍റെന്‍റ് (INTENT) ശൃംഖല, കലാം ആരോഗ്യ സാങ്കേതികവിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ട്, ആരോഗ്യ ഗവേഷണ വകുപ്പിലെ രണ്ട് പരിപാടികള്‍ (ഇന്ത്യയിലെ ആരോഗ്യ സാങ്കേതികവിദ്യാ മൂല്യനിര്‍ണയം, മാര്‍ഗനിര്‍ദേശക കേന്ദ്രം) എന്നിവയാണ് ഇന്ത്യയില്‍ നിര്‍മിച്ച മെഡ്ടെക് ഉത്പന്നങ്ങളുടെ വികസനം, മൂല്യനിര്‍ണയം, അംഗീകാരം, ഏറ്റെടുക്കല്‍ എന്നിവയ്ക്കായുള്ള പാതയുടെ പ്രധാന പങ്കാളികള്‍.

തുടക്കമിട്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍, 80-ലധികം നൂതനാശയ ഉപജ്ഞാതാക്കള്‍ മെഡ്‌ടെക് മിത്രയുമായി ബന്ധപ്പെട്ടു. ഇത് പരസ്പരം കൈത്താങ്ങാകുന്ന അത്തരമൊരു സംവിധാനത്തിന്‍റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. ഭാവിയില്‍ ഈ സംവിധാനത്തിന് വലിയ സാധ്യതകളാണുള്ളത്. മെഡ്‌ടെക് വ്യവസായം നിലവില്‍ 11 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വളര്‍ന്നുവരുന്ന മേഖലയാണ്. 2030ഓടെ ഇത് 50 ബില്യണ്‍ യുഎസ് ഡോളറിലേക്കെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ നൂതനാശയ ആവാസവ്യവസ്ഥ കൂടുതല്‍ കൂടുതല്‍ തിളക്കമാര്‍ജിക്കുകയാണ്. രാജ്യത്ത് ഒരുലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകളുണ്ട് (ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 500 ആയിരുന്നു സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം); അവയില്‍ നല്ലൊരു പങ്കും മെഡിക്കല്‍ സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഡയഗ്‌നോസ്റ്റിക്‌സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ ആവശ്യകതയുണ്ട്. എന്നാല്‍ അവയില്‍ 80 ശതമാനവും നാം ഇറക്കുമതി ചെയ്യുകയാണ്. തദ്ദേശീയ മെഡ്‌ടെക് ഉത്പന്നങ്ങളില്‍ പലപ്പോഴും താഴ്ന്ന നിലവാരത്തിലുള്ള സാങ്കേതികവിദ്യയാണുള്ളത്. രാജ്യത്തിന്‍റെ വര്‍ത്തമാനകാല- ഭാവി ആവശ്യകതകള്‍ നിറവേറ്റുന്നതിന് മാത്രമല്ല, ആഗോള ആവശ്യം നിറവേറ്റുന്നതിനും ഇതിനു മാറ്റംവരേണ്ടതുണ്ട്. മെഡിക്കല്‍ സാങ്കേതികവിദ്യകളുടെ നിര്‍ണായക കേന്ദ്രമാകുക എന്നതാകണം ഇന്ത്യയുടെ ഭാഗധേയം. ഇതിനായി, നമ്മുടെ

നവീകരണവും ഗവേഷണ- വികസന സംവിധാനവും മികവ് പുലര്‍ത്തണം. കൂടാതെ, ലോകമെമ്പാടുമുള്ള ഉയര്‍ന്ന നിലവാരമുള്ളതും നൂതനവുമായ മെഡ്‌ടെക് ഉത്പന്നങ്ങളുടെ വിതരണക്കാരായി നമ്മുടെ വ്യവസായം മാറേണ്ടതുണ്ട്. മെഡ്‌ടെക് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്മെന്‍റ് അടുത്തിടെ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. മെഡിക്കല്‍ ഉപകരണ പാര്‍ക്കുകള്‍ വികസിപ്പിക്കുകയാണ്. ദേശീയ മെഡിക്കല്‍ ഉപകരണ നയത്തിനു തുടക്കംകുറിച്ചു. ഫാര്‍മ- മെഡ്‌ടെക് മേഖലയിലെ ഗവേഷണവും വികസനവും നവീകരണവും സംബന്ധിച്ച ദേശീയ നയം പുറത്തിറക്കി. ഫാര്‍മ-മെഡ്‌ടെക് മേഖലയില്‍ ഗവേഷണവും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയും (പിആര്‍ഐപി) അടുത്തിടെ ആരംഭിച്ചു. ഇതു ഫാര്‍മ- മെഡ്‌ടെക് വ്യവസായത്തില്‍ മാതൃകാപരമായ മാറ്റം പ്രദാനം ചെയ്യും.

പ്രധാനമന്ത്രിയുടെ "ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍', "മേയ്ക്ക്- ഇന്‍- ഇന്ത്യ' എന്നീ ആഹ്വാനങ്ങള്‍ ഉള്‍ക്കൊണ്ട് മെഡ്‌ടെക് മേഖലയില്‍ നവീകരണവും ഗവേഷണ-വികസന അന്തരീക്ഷവും ഊര്‍ജസ്വലമാക്കാനുള്ള മേത്പറഞ്ഞ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് മെഡ്ടെക് മിത്ര സംരംഭം. വികസിത ഭാരതത്തിന് മുന്നോടിയായി മെഡ്‌ടെക് ഉത്പന്നങ്ങള്‍ നമ്മുടെ വ്യാവസായിക മേഖലയുടെ പ്രധാന ഭാഗമായി ഉയര്‍ന്നുവരും.

മെഡ്‌ടെക് മിത്ര ഒരു പോര്‍ട്ടലല്ല. വിദഗ്ധ സഹായം, സൗകര്യം, സാങ്കേതിക പിന്തുണ, നിയന്ത്രണ മാര്‍ഗനിര്‍ദേശം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ സംവിധാനമാണ്. മെഡ്‌ടെക് മിത്ര വിന്‍ഡോ പ്രാപ്യമാക്കാന്‍ ശാസ്ത്രജ്ഞര്‍, നൂതനാശയ ഉപജ്ഞാതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സ്ഥാപിത കമ്പനികള്‍ എന്നിവരെ ഗവണ്മെന്‍റ് ക്ഷണിക്കുന്നുണ്ട്. നൂതനാശയങ്ങളുടെ ഈ സംവിധാനം തുടര്‍ച്ചയായി പഠിക്കാനും മെച്ചപ്പെടുത്താനും നാം പ്രതിജ്ഞാബദ്ധരാണ്.

മെഡ്‌ടെക് മിത്രയ്ക്ക് ഇന്ത്യയുടെ മെഡ്‌ടെക് നൂതനാശയ ആവാസവ്യവസ്ഥയ്ക്കും "മേയ്ക്ക്-ഇന്‍-ഇന്ത്യ' ദൗത്യത്തിനും മാറ്റങ്ങള്‍ വരുത്താനുള്ള കഴിവുണ്ട്. താങ്ങാനാകുന്നതും തദ്ദേശീയവും ഉയര്‍ന്ന നിലവാരമുള്ളതുമായ മെഡിക്കല്‍ ഉപകരണങ്ങളിലൂടെയും രോഗനിര്‍ണയത്തിലൂടെയും സാര്‍വത്രിക ആരോഗ്യ പരിരക്ഷ നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഈ സംവിധാനം കരുത്തേകും.

(അഭിപ്രായങ്ങൾ വ്യക്തിപരം)

logo
Metro Vaartha
www.metrovaartha.com