വിഐപി സുരക്ഷ എങ്ങനെ...

ഓരോ വ്യക്തിക്കും ഭീഷണിയുടെ തോത് വ്യത്യസ്ഥമായിരിക്കും എന്നത് കൊണ്ട് തന്നെയാണ് സുരക്ഷാ സംവിധാനങ്ങളും വ്യത്യസ്ഥമാണ്
വിഐപി സുരക്ഷ എങ്ങനെ...

ഐപി സുരക്ഷ എന്നത് വലിയ ചർച്ചയായിരിക്കുകയാണ് ഇന്ന്. കേന്ദ്ര സർക്കാർ കേരളത്തിലെ ഗവർണർക്ക് ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തെ 145 കോടി ജനങ്ങളിൽ 40 പേർക്ക് മാത്രമാണ് ഇത്തരത്തിൽ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ വ്യാപ്രകമായി ഗവർണർക്ക് എതിരെ ഇടതു വിദ്യാർഥി പ്രതിഷേധം ഉണ്ടായ സാഹചര്യങ്ങളാണ് കേരള ഗവർണർക്ക് ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയത്.

രാജ്യത്ത് പല നേതാക്കൾക്കും ജീവനിൽ ഭീഷണി ഉണ്ടെന്നത് ഒരു സത്യമാണ്. നേതാക്കളുടെ ജീവൻ സമൂഹത്തിന് വേണ്ടപ്പെട്ടതായത് കൊണ്ട് അത് സംരക്ഷിക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണ്. അപകടസാധ്യതയുള്ള ചില വ്യക്തികൾക്ക് പൊലീസും പ്രാദേശിക ഭരണകൂടവും സുരക്ഷ നൽകുന്നത് അതുകൊണ്ടാണ്. ഓരോ വ്യക്തിക്കും ഭീഷണിയുടെ തോത് വ്യത്യസ്ഥമായിരിക്കും എന്നത് കൊണ്ട് തന്നെയാണ് സുരക്ഷാ സംവിധാനങ്ങളും വ്യത്യസ്ഥമാണ്. സുരക്ഷാ വിഭാഗത്തെ ആറ് തലങ്ങളായി തിരിച്ചിരിക്കുന്നു. എസ്പിജി, ഇസഡ് പ്ലെസ് (ഉയർന്ന നില), ഇസഡ്, വൈ പ്ലെസ്, വൈ, എക്സ് എന്നിവയാണ് പല തരത്തിലുള്ള സുരക്ഷാ വിഭാഗം. ഈ വിഭാഗം സുരക്ഷയ്ക്ക് രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ, ഇന്ത്യൻ സായുധ സേനാ മേധാവികൾ, സംസ്ഥാന ഗവർണർമാർ, മുഖ്യമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ, അഭിനേതാക്കൾ, മറ്റ് വിഐപികൾ എന്നിവർ ഉൾപ്പെടും.

സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ( എസ്‌പിജി ) കേന്ദ്ര സർക്കാരിന്‍റെ ആഭ്യന്തര വകുപ്പിന് കീഴിലെ ഒരു സുരക്ഷാ ഏജൻസിയാണ്. അതിന്‍റെ ഏക ഉത്തരവാദിത്വം ഇന്ത്യൻ പ്രധാനമന്ത്രിയെയും ചില സന്ദർഭങ്ങളിൽ അവരുടെ കുടുംബത്തെയും സംരക്ഷിക്കുക എന്നതാണ്. 1988 ൽ ഇന്ത്യൻ പാർലമെന്‍റിന്‍റെ ഒരു നിയമപ്രകാരമാണ് സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സമയത്തും പ്രധാനമന്ത്രിക്കും അവരുടെ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന പ്രധാനമന്ത്രിയുടെ അടുത്ത കുടുംബാംഗങ്ങൾക്കും എസ്പിജി സംരക്ഷണം നൽകുന്നു.

പത്തോളം നാഷണൽ സെക്യൂരിറ്റി (എൻ എസ് ജി ) കമാൻഡോകളും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 55 പേരുടെ സുരക്ഷാ വിദാഗവും ചേർന്നതാണ് ഇസഡ് പ്ലസ് സുരക്ഷ. ഈ സുരക്ഷയാണ് ഇപ്പോൾ കേരള ഗവർണർക്ക് ലഭ്യമായിരിക്കുന്നത്. നേരത്തെ ഇസഡ് കാറ്റഗറി വിഭാഗത്തിലാണ് ഗവർണർക്ക് സുരക്ഷ ഉണ്ടായിരുന്നത്. പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ അദ്ദേഹത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധങ്ങളുണ്ടായിരുന്നു. ഗവർണറുടെ സംസ്ഥാനത്തെ ചടങ്ങുകളിൽ തുടർച്ചയായി കരിങ്കൊടി പ്രതിഷേധമുണ്ടായത് വലിയ വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗവർണറുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനമായത്.

എൻഎസ്ജി സാധാരണയായി ബ്ലാക്ക് ക്യാറ്റ്സ് എന്നാണ് അറിയപ്പെടുന്നത്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ യൂണിറ്റാണ് ഇത്. 1984 ഒക്റ്റോബർ 16 ന്, ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെ തുടർന്ന്, തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനായി ആഭ്യന്തര അസ്വസ്ഥതകളിൽ നിന്ന് സംസ്ഥാനങ്ങളെ സംരക്ഷിക എന്ന ലക്ഷ്യത്തിലാണ് എൻഎസ്ജി രൂപീകരിച്ചത്.

നാല് മുതൽ ആറ് എൻ എസ് ജി കമാൻഡോകളും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 22 പേരുടെ സുരക്ഷാ വിശദാംശമാണ് തൊട്ട് താഴെയുള്ള ഇസഡ് കാറ്റഗറി വിഭാഗം. ഈ സുരക്ഷാ സംവിധാനം രാജ്യത്തെ ഒട്ടേറെ രാഷ്ട്രീയ നേതാക്കൾക്ക് ലഭ്യമാകുന്നുണ്ട്. രണ്ട് മുതൽ നാല് എൻഎസ്ജി കമാൻഡോകളും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 11 പേരുടെ സുരക്ഷാ വിശദാംശമാണ് വൈ പ്ലസ് വിഭാഗം.

ഒന്ന് അല്ലെങ്കിൽ രണ്ട് എൻഎസ്ജി കമാൻഡോകളും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 8 പേരുടെ സുരക്ഷാ വിശദാംശമാണ് വൈ കാറ്റഗറി. എക്‌സ് കാറ്റഗറി എന്നത് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണ വിഭാഗമാണ്, വൈ കാറ്റഗറി വിഭാഗത്തിന് സുരക്ഷയ്ക്ക് കമാൻഡോകളില്ല, എന്നാൽ സായുധ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരിക്കും.

ഒരുകാലത്ത് രാജ്യത്തെ പല വ്യവസായികളും പ്രമുഖരും അടക്കം സർക്കാരിൻറെ നികുതിപ്പണത്താൽ സുരക്ഷാ ഉദ്യോഗസ്ഥരെ കൂടെ കൊണ്ടുനടക്കുന്ന കാഴ്ച നമ്മളൊക്കെ കണ്ടിട്ടുള്ളതാണ്. സമൂഹത്തിൽ പ്രാധാന്യം ഉണ്ടാക്കുക എന്നുള്ള ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ് ഇവർ ഇത്തരം സുരക്ഷാസംവിധാനം സ്വാധീനം ഉപയോഗിച്ച് നേടുന്നത്. ഇപ്പോൾ ഇത്തരത്തിലുള്ള സുരക്ഷാ സംവിധാനം പലർക്കും ലഭിക്കുന്നില്ല എന്നുള്ളതും എടുത്തു പറയണം. സ്വകാര്യ സുരക്ഷ ഏജൻസികൾ ഇപ്പോൾ വ്യാപകമായി പ്രമുഖർക്ക് സംരക്ഷണം നൽകുന്നുണ്ട്.

രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി ഇസഡ് പ്ലസ് പട്ടികയിലുള്ള പ്രമുഖരുടെ സുരക്ഷയ്ക്കായി വനിത സുരക്ഷാസേനയെ സി.ആർ.പി.എഫ്. ഒരുക്കിയിട്ടുണ്ട്. 32 വനിതകളടങ്ങുന്ന ആദ്യ ബാച്ച് ഇപ്പോൾ സേനയിലുണ്ട്. 2021 മുതൽ ഈ സുരക്ഷാ സേനയും സേവന രംഗത്തുണ്ട്.

ഇപ്പോൾ സുരക്ഷ വേണ്ടവർക്ക് ഒക്കെ സംരക്ഷണം നൽകുന്ന സേനയാണ് നിലവിലുള്ളത്. സമൂഹത്തിൽ സുരക്ഷ ഭടന്മാരുടെ ഇടയിലൂടെ നടക്കുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു. സ്വാധീനമുള്ളവർക്ക് മുൻപ് ലഭിച്ചിരുന്ന ഈ ആനുകൂലും കുറച്ചു നാളുകൾക്കു മുൻപ് പരിശോധിക്കുകയും പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയും ഉണ്ടായി.

ഇന്ന് ജനങ്ങളുടെ സുരക്ഷയിൽ നടക്കുന്ന നേതാക്കളുടെ എണ്ണം വളരെ കുറഞ്ഞുവന്നിരിക്കുന്നു എന്ന് തന്നെ കാണാം. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന നേതാക്കളുടെ എണ്ണം കുറഞ്ഞു പോയിരിക്കുന്നു എന്നുള്ളതാണ് ഒരു യാഥാർഥ്യം. ജനങ്ങളെ ഭയമുള്ളവർ സുരക്ഷ ആവശ്യപ്പെടുന്നു എന്ന് ഒരു ആരോപണം വളരെ നാളുകളായി ഉയരുന്ന ഒന്നാണ്ജനങ്ങളെ ഭയമുള്ളവർ സുരക്ഷ ആവശ്യപ്പെടുന്നു എന്ന് ഒരു ആരോപണം വളരെ നാളുകളായി ഉയരുന്ന ഒന്നാണ്. മറ്റൊരുതരത്തിൽ ആലോചിച്ചാൽ അത് ഒരു സത്യമായ നിരീക്ഷണമായി തന്നെ പരിഗണിക്കേണ്ടിയിരിക്കുന്നു അത് ഒരു സത്യമായ നിരീക്ഷണമായി തന്നെ പരിഗണിക്കേണ്ടിയിരിക്കുന്നു.

Trending

No stories found.

Latest News

No stories found.