വിതയ്ക്കാൻ മണ്ണൊരുങ്ങുന്ന വിഷുക്കാലം

ജ്യോതി ശാസ്ത്രപ്രകാരം വിഷു സംക്രമം എന്നാല്‍ രാശിമാറ്റം എന്നാണര്‍ത്ഥം. മീനം രാശിയില്‍ നിന്ന് സൂര്യന്‍ മേടം രാശിയിലേയ്ക്ക് പ്രവേശിക്കുന്ന വേളയാണിത്
വിതയ്ക്കാൻ മണ്ണൊരുങ്ങുന്ന വിഷുക്കാലം

#തയാറാക്കിയത്: എൻ. അജിത്കുമാർ

പണ്ടൊക്കെ വിഷുക്കാലമാകുമ്പോഴാണ് കൊന്ന പൂക്കാറുള്ളത്. ചൂട് കൂടിയതോടെ ഓണക്കാലത്ത് പോലും കൊന്ന പൂക്കാന്‍ തുടങ്ങിയിരിക്കുന്നു. കാലക്കണക്ക് മരങ്ങള്‍ക്കുപോലും തെറ്റാന്‍ തുടങ്ങിയിരിക്കുന്നു. എന്നാലും വിഷുക്കാലമായപ്പോഴേയ്ക്കും "പൂക്കാതിരിക്കാനെനിക്കാവതില്ലെ' എന്ന ചിന്തായാലാവാം കൊന്നകളൊക്കെ ഇതാ സ്വര്‍ണ്ണത്തോരണങ്ങള്‍ തൂക്കിക്കഴിഞ്ഞിരിക്കുന്നു. വിഷുക്കണികാണാന്‍ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.

"കാട്ടിലമ്മ പൊന്നണിഞ്ഞു നില്‍ക്കുന്നു'. കാടുകളില്‍ കൊന്ന പൂത്തു നില്‍ക്കുന്നതുകണ്ട മലയാളിയുടെ മനസില്‍ തെളിഞ്ഞ കടങ്കഥയാണിത്. സൂര്യന്‍ ഭൂമധ്യരേഖയ്ക്കു നേരെ മുകളിലെത്തുന്നതോടെ അന്തരീക്ഷത്തിലെ ആര്‍ദ്രതയും ചൂടും വര്‍ദ്ധിക്കുന്നു. ഇത് തിരിച്ചറിഞ്ഞാണ് വിഷുക്കാലത്ത് കൊന്ന നിറയെ പൂക്കുന്നത്.

ജ്യോതി ശാസ്ത്രപ്രകാരം വിഷു സംക്രമം എന്നാല്‍ രാശിമാറ്റം എന്നാണര്‍ത്ഥം. മീനം രാശിയില്‍ നിന്ന് സൂര്യന്‍ മേടം രാശിയിലേയ്ക്ക് പ്രവേശിക്കുന്ന വേളയാണിത്. വിഷുവിനാണ് സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്ക് നേരേ മുകളില്‍ ഉദിക്കുന്നത്.

തുല്യാവസ്ഥയോടുകൂടിയത് എന്നാണ് വിഷു എന്ന വാക്കിന്‍റെ അര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിനം. വിഷു രണ്ടുണ്ട്. രാത്രിയും പകലും തുല്യമായി വരുന്ന രണ്ടു ദിനങ്ങള്‍ ഒരു വര്‍ഷത്തിലുണ്ടാവാറുണ്ട്. ഒന്ന് മേടം ഒന്നിനും അഥവാ മേട വിഷുവിനും മറ്റൊന്ന് തുലാം ഒന്നിനും. തുലാ വിഷുവേക്കാള്‍ മേടവിഷുവിന് മലയാളികള്‍ പ്രാധാന്യം കൊടുക്കാന്‍ എന്താവാം കാരണം, മലയാളക്കരയില്‍ കാര്‍ഷികവൃത്തികള്‍ക്കു തുടക്കം കുറിക്കുന്ന അവസരമാണ് ഇത് എന്നതുതന്നെ. വെന്തുരുകിയ മണ്ണില്‍ കീടങ്ങളും കളകളും പോയി വേനല്‍ മഴ പെയ്തിറങ്ങുന്നതോടെ വിതയ്ക്കാന്‍ മണ്ണൊരുങ്ങുന്നു. മേടം ഒന്നു മുതല്‍ പത്താമുദയം വരെ കൃഷിപ്പണികള്‍ തുടങ്ങന്‍ നല്ല കാലമാണ്. കൃഷിയുമായി ബന്ധപ്പെട്ടതാണല്ലോ നമ്മുടെ എല്ലാ ഉത്സവങ്ങളും. വിഷുവും അങ്ങനെ തന്നെ.

കൊല്ലവര്‍ഷം വരുന്നതിനുമുമ്പ് വിഷുവായിരുന്നു കേരളത്തിന്‍റെ ആണ്ടുപിറപ്പ്. വസന്തത്തിന്‍റെ വരവിനെയാണ് അക്കാലത്ത് നവവത്സരത്തിന്‍റെ തുടക്കമായികണക്കാക്കി പോന്നത്. വിഷുവിനാണത്രേ സൂര്യന്‍ നേരേ കിഴിക്കുദിക്കുന്നത്.വിഷു ഒരാഘോഷമായി കൊണ്ടാടാന്‍ തുടങ്ങിയത് ഭാസ്‌കര രവിവര്‍മ്മയുടെ കാലം മുതലാണെന്നാണ് വിശ്വാസം. കുലശേഖര രാജാവായിരുന്നു ഭാസ്‌കര രവിവര്‍മ്മ.

വിഷുപ്പക്ഷി

വിഷുക്കാലമായാല്‍ "വിത്തും കൈക്കോട്ടും വെക്കം കൈയേന്ത് ' എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വിരുന്നെത്തുന്ന പക്ഷിയാണ് വിഷുപ്പക്ഷി. ചക്കയ്ക്കുപ്പുണ്ടോ കുയില്‍, ഉത്തരായണകിളി, കതിരുകാണാകിളി എന്നെല്ലാം ഇതിനെ പലരും വിളിക്കാറുണ്ട്. ഇംഗ്ലീഷിലെ പേര് ഇന്ത്യന്‍ കുക്കു (Indian cuckoo). കുകുലിഡെ കുടുംബത്തില്‍ പെട്ട ഈ പക്ഷിയുടെ ശാസ്ത്രനാമം കുകുലിഡെ മൈക്രോപ്റ്ററസ് ( cuculus micropterus) എന്നാണ് .മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാനയാണിത് ഏപ്രില്‍ മാസത്തോടെ ഇവിടെയെത്തുന്നത്. കാക്കയുടെയും കാക്കത്തമ്പുരാട്ടിയുടെയും കൂട്ടിലാണ് കുയിലിനെപ്പോലെ ഇതും മുട്ടയിടുക. ചക്കയ്ക്കുപ്പുണ്ടോ...അച്ഛന്‍ കൊമ്പത്ത് ...അമ്മ വരമ്പത്ത്, കള്ളന്‍ ചക്കേട്ടു..., കണ്ടാമിണ്ടണ്ട... തുടങ്ങി പലവിധത്തിലും പലരും ഇതിന്‍റെ ശബ്ദത്തെ അനുകരിക്കാറുണ്ട് . വിഷുപ്പക്ഷിയെ കണ്ടവര്‍ ചുരുക്കമായിരിക്കും. മങ്ങിയ ചാരനിറമുള്ള ഏകദേശം പുള്ളിക്കുയിലിനെപ്പോലെയിരിക്കുന്ന കുറികി തടിച്ച ശരീരമാണിതിന്.

കണ്ണനെ കണി കാണുന്നതിന്‍റെ രഹസ്യം

ഒരു നാള്‍ ഇഷ്ടപ്പെടാത്ത നേരത്ത് സൂര്യപ്രകാശം തന്‍റെ കൊട്ടാരത്തിലേയ്ക്ക് കടന്നു വന്നതിനുള്ള ശിക്ഷയായി അസുര രാജാവ് രാവണന്‍ സൂര്യനെ കിഴക്കുദിക്കാന്‍ അനുവദിച്ചില്ല. ശ്രീരാമന്‍ ലങ്കാ യുദ്ധക്കാലത്ത് രാവണ നിഗ്രഹം നടത്തിയശേഷമാണത്രെ സൂര്യന് കിഴക്കുദിക്കാനായത്. ഈ ദിവസം ജനങ്ങള്‍ ഗംഭീരമായി ആഘോഷിച്ചു. ഇങ്ങനെയാണെത്രെ വിഷുവാഘോഷത്തിന്‍റെ തുടക്കം. നരകാസുരനെ വധിച്ച ശ്രീകൃഷ്ണന്‍റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്നതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് വിഷുവെന്നും ഒരു കഥയുണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ മാനുഷഭാവം വിട്ട് വൈകുണ്ഠത്തിലേക്ക് മടങ്ങിയത് മേടസംക്രമണ സന്ധ്യയിലാണെന്നാണ് വിശ്വാസം. ഭഗവാന്‍റെ സ്വര്‍ഗാരോഹണത്തിനുശേഷം ആരംഭിച്ച കലിയുഗത്തെ ശ്രീകൃഷ്ണവിഗ്രഹം കണികണ്ടുകൊണ്ടാണ് ജനങ്ങള്‍ സ്വീകരിച്ചത്. കണ്ണനെ കണികാണുന്നതിന്‍റെ രഹസ്യം ഇതാണത്ര.

വിഷുക്കണി

തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നതാണല്ലോ നമ്മുടെ വിശ്വാസം. അത്തരമൊരു നല്‍ക്കാഴ്ചയാണ് വിഷുക്കണി ഒരുക്കുന്നത്. സ്വന്തം അധ്വാനത്താല്‍ വിളയിച്ചെടുത്തുതും വീടിനു ചുറ്റുപാടും നിന്നും ലഭിക്കുന്നതും ആയ വിഭവങ്ങള്‍ കൊണ്ടാണ് വിഷുക്കണി ഒരുക്കേണ്ടത്.

തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ ഉണക്കലരി, പൊന്‍നിറമുള്ള കണി വെള്ളരി, ഉരുളിക്കും വെള്ളരിക്കുമിടയില്‍ വിശറിപോലെ ഭംഗിയായി ഞൊറിഞ്ഞുവച്ച ഇരട്ടക്കര മുണ്ടില്‍ കണികാണുന്നവന്‍റെ മുഖവും കാണത്തക്ക വണ്ണം ചാരിവച്ചിരിക്കുന്ന വാല്‍കണ്ണാടി, വാല്‍കണ്ണാടിയുടെ കഴുത്തില്‍ പൊന്‍മാല, പാദത്തില്‍ കൊന്നപ്പൂങ്കുല, കുങ്കുമച്ചെപ്പ്, കണ്‍മഷിക്കൂട്, പൊതിച്ച നാളികേരം, കൊളുത്തിവെച്ച നിലവിളക്ക്, ചക്ക, മാങ്ങാ തുടങ്ങിയ വീട്ടുവളപ്പില്‍ വിരിഞ്ഞ ഫലവര്‍ഗ്ഗങ്ങള്‍ എന്നിവ ഒത്തു ചേരുന്നതാണ് വിഷുക്കണി. അപ്രിയമായതൊന്നും കണ്ണില്‍ പെടാതിരിക്കാനായി വഴിയിലെങ്ങും കണ്ണു തുറക്കാതെയാണ് കണികാണാന്‍ വരേണ്ടത്.. ഈ ഐശ്വര്യപൂര്‍ണ്ണമായ കാഴ്ചയോടൊപ്പം വാല്‍കണ്ണാടിയില്‍ നിലവിളക്കിന്‍റെ സ്വര്‍ണ്ണപ്രഭയില്‍ തിളങ്ങുന്ന സ്വന്തം മുഖവും !ഒരു വര്‍ഷം മുഴുവന്‍ അകകണ്ണില്‍ ഈ അഭൗമ ദൃശ്യം തിളങ്ങി നില്‍ക്കണം. വിഷുക്കണിക്ക് മുമ്പിലിരുന്ന് മൂത്തവരില്‍ നിന്നും വാങ്ങുന്ന കൈനീട്ടത്തിന്‍റെ സന്തോഷവും അങ്ങനെതന്നെ. പണ്ടൊക്കെ വീട്ടുകാരുടെ കണികാണല്‍ കഴിഞ്ഞാല്‍ കന്നുകാലികളെയും കണികാണിക്കുമായിരുന്നു.

വിഷുച്ചാല്‍ കീറല്‍

അരിമാവുകൊണ്ട് അലങ്കരിച്ച കൃഷിയായുധങ്ങളുമായി ഗൃഹനാഥനുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം കൃഷിയിടത്തിലിറങ്ങി ചെറുചാലുകള്‍ കീറി ചാണകവും പച്ചിലവളവുമിട്ട് മൂടി കൃഷിപ്പണിയ്ക്ക് തുടക്കം കുറിക്കുന്ന ചടങ്ങാണ് വിഷുച്ചാല്‍ കീറല്‍.

ഈ വിഷുവിന് ഓരോ വീട്ടിലും വിഷുച്ചാല്‍ കീറിക്കൊണ്ട് നമുക്ക് നഷ്ടപ്പെട്ട ആ നല്ല കാലത്തെ തിരിച്ചു പിടിക്കാം. ഉള്ള സ്ഥലത്ത് ഓരോ വീടിനും ആവശ്യമുള്ള പച്ചക്കറികളും ചീരയും ചേനയുമെല്ലാം നട്ടുവളര്‍ത്താം. . ഓരോ വീട്ടിലും കൃഷിയെ മടക്കിക്കൊണ്ടുവരാനുള്ള നല്ല മുഹൂര്‍ത്തമാണീ വിഷുക്കാലം എന്നത് മറക്കണ്ട

വിഷുക്കഞ്ഞി

വിഷുക്കാലത്തെ സ്‌പെഷ്യല്‍ വിഭവങ്ങളാണ് വിഷുക്കഞ്ഞിയും വിഷുക്കട്ടയും. വിഷുനാളിലെ പ്രഭാത ഭക്ഷണമാണ് വിഷുക്കഞ്ഞി. അരി, തേങ്ങ, ശര്‍ക്കര, പാല്‍ എന്നിവ ചേര്‍ത്താണ് വിഷുകഞ്ഞി തയ്യാറാക്കുന്നത്. ഉണക്കലരി തേങ്ങാപാലില്‍ വേവിച്ച് വറ്റിച്ചുണ്ടാക്കുന്നതാണ് വിഷുക്കട്ട. ഇത് പപ്പടവും കൂട്ടി കുഴച്ചു കഴിക്കാന്‍ നല്ല രസമാണ്.

പണ്ടൊക്കെ സാധാരണക്കാരുടെ വീടുകളില്‍ വിഷുവിന്‍ നാളില്‍ ഉച്ചയ്ക്ക് കഞ്ഞിയാണുണ്ടാവുക. ശര്‍ക്കരയും തേങ്ങാപ്പൂളും പപ്പടവും, മാമ്പഴക്കാളനും, ചക്കയെരിശ്ശേരിയും, ചക്കച്ചുള വറുത്തതുമെല്ലാം ചേര്‍ന്ന വിഭവ സമൃദ്ധമായ കഞ്ഞിയാണിത്.

"വിഷുക്കണി

വെള്ളിപോല്‍ വിളങ്ങുന്നോ-

രോട്ടുരുളിയും കണി-

വെള്ളരിക്കയും തേങ്ങാ-

മുറികള്‍ തിരികളും

കൊന്നയും പൊന്നും ചാര്‍ത്തി-

ച്ചിരിക്കും മഹാലക്ഷ്മി

തന്നുടെ കണ്ണാടിയും,

ഞൊറിഞ്ഞ കരമുണ്ടും,

അരി കുങ്കുമച്ചെപ്പും,

ഐശ്വര്യ മഹാറാണി-

ക്കരങ്ങു ചമയ്ക്കുവാ-

നമ്മയ്ക്കു വശം പണ്ടേ

എന്നാണ് മഹാകവി വൈലോപ്പിള്ളി തന്‍റെ ബാല്യ കാലത്തെ വിഷുക്കണിയോര്‍മ്മകള്‍ കവിതയിലൂടെ ചികഞ്ഞെടുക്കുന്നത്.

മേശസംക്രാന്തിയും ബിഹുവും

ഒഡിഷക്കാര്‍ മേടംഒന്ന് മേശസംക്രാന്തി എന്ന പേരില്‍ പുതുവത്സരമാഘോഷിക്കുന്നു.അസമുകാര്‍ക്ക് ഇത് ബിഹുവാണ്. ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് പബാബ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയസംസ്ഥാനങ്ങളില്‍ ഇക്കാലത്ത് ആചരിക്കപ്പെടുന്ന വിളവെടുപ്പ് ഉത്സവമാണ് വൈശാഖി. തമിഴ്‌നാട്ടുകാരാകട്ടെ തമിഴ്പുത്താണ്ട് എന്നപേരിലാണ് പുതുവത്സരദിനം കൊണ്ടാടുന്നത്. മണിപ്പൂരുകാരുടെ വിഷു ആഘോഷത്തിന്‍റെ പേരാണ് സാജിബു ചീയ്‌റയോബ.

വിഷുച്ചൊല്ലുകള്‍

= വിഷു കഴിഞ്ഞാല്‍ പിന്നെ വേനലില്ല.

വിഷുക്കാലം കഴിഞ്ഞാല്‍ മഴക്കാലം തുടങ്ങി

എന്നാണീ ചൊല്ല് സൂചിപ്പിക്കുന്നത്.

= മേടം വന്നാല്‍ മറിച്ചെണ്ണണ്ട

വിഷുക്കാലമായാല്‍ നല്ല കാലമാണ് എന്ന് സൂചന.

= മേടം പത്തിനു മുമ്പ് പൊടി വിത കഴിയണം.

= വിഷുകണ്ട രാവിലെ വിത്തിറക്കണം

കണിക്കൊന്ന

വിഷുവിന് കണിവയ്ക്കാനുപയോഗിക്കുന്നതുകൊണ്ടാണ് ഇതിന് കണിക്കൊന്ന എന്ന പേരുവന്നത്. പ്രധാനമായും ഏപ്രില്‍, മെയ് മാസങ്ങളിലാണ് കണിക്കൊന്ന പൂക്കുന്നത്. പൂങ്കുലയ്ക്ക് ഒരടിയില്‍ കൂടുതല്‍ നീളമുണ്ടാകും. നേര്‍ത്ത തണ്ടില്‍ അനേകം മൊട്ടുകളും പൂക്കളും ഒരുമിച്ച് കാണും. കേരളത്തിലങ്ങളോമിങ്ങോളം കൊന്നമരം കാണപ്പെടുന്നു. നമ്മുടെ സംസ്ഥാന പുഷ്പം കൂടിയാണ് കണിക്കൊന്ന. ഇതിന്‍റെ ശാസ്ത്രനാമം "കാസിയ ഫിസ്റ്റുല' എന്നാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com