കേരളത്തിന് ജയം അരികേ

കേരളത്തിനു വേണ്ടി ശ്രേയസ് ഗോപാലും ജലജ് സസ്കേനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി
കേരളത്തിന് ജയം അരികേ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിലെ എലൈറ്റ് ഗ്രൂപ്പ് നിര്‍ണായക മത്സരത്തില്‍ കേരളത്തിനെതിരെ ബംഗാളിന് 449 റണ്‍സ് വിജയലക്ഷ്യം. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ബംഗാള്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന നിലയിലാണ്. ഒരു ദിവസവും എട്ട് വിക്കറ്റും ശേഷിക്കേ ബംഗാളിന് ജയിക്കാന്‍ 372 റണ്‍സ് കൂടി വേണം. 33 റണ്‍സോടെ അഭിമന്യു ഈശ്വരനാണ് ക്രീസില്‍. രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ രന്‍ജോത് സിംഗ് ഖാരിയ, 31 റണ്‍സെടുത്ത സുദീപ് കുമാര്‍ ഖരാമി എന്നിവരുടെ വിക്കറ്റുകളാണ് ബംഗാളിന് നഷ്ടമായത്. ഖരാമി പുറത്തായതേ മൂന്നാം ദിനത്തിലെ കളി അവസാനിക്കുകയായിരുന്നു. കേരളത്തിനു വേണ്ടി ശ്രേയസ് ഗോപാലും ജലജ് സസ്കേനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന് അവസാന ദിവസം കേരളം ഇറങ്ങുന്നത് വിജയിക്കാമെന്ന വലിയ പ്രതീക്ഷയോടെയാണ്. അതേസമയം, ബംഗാളിന്‍റെ ലക്ഷ്യം സമനിലയാണ്. കേരളം ഈ സീസണില്‍ ഒരു മത്സരത്തില്‍പ്പോലും വിജയിച്ചിട്ടില്ല.എട്ടിന് 172 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്ന ബംഗാളിന്‍റെ ഒന്നാം ഇന്നിങ്സ് 180 റണ്‍സില്‍ അവസാനിച്ചു. വെറും എട്ട് റണ്‍സ് മാത്രമാണ് അവര്‍ക്ക് കൂട്ടിച്ചേര്‍ക്കാനായത്. ഇന്നലെ വീണ ബംഗാളിന്‍റെ രണ്ട് വിക്കറ്റും ജലജ് സക്സേനയ്ക്കാണ്. ഇതോടെ ജലജിന്‍റെ ഈ മത്സരത്തിലെ വിക്കറ്റ് വേട്ട ഒമ്പതായി ഉയര്‍ന്നു. 68 റണ്‍സ് മാത്രമാണ് ജലജ് വഴങ്ങിയത്. എം. ഡി .നിധീഷ് ഒരു വിക്കറ്റും നേടി.183 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംങ്സ് ലീഡ് നേടിയ കേരളത്തിന് രണ്ടാം ഇന്നിംഗ്സില്‍ രോഹന്‍ കുന്നമ്മലും ജലജ് സക്സേനയും ചേര്‍ന്ന് മിന്നും തുടക്കം നല്‍കി.

ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 88 റണ്‍സ് നേടി. 37 റണ്‍സെടുത്ത ജലജ് സക്സേനയെ പുറത്താക്കി ഷഹബാസ് അഹമ്മദാണ് ബംഗാളിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. അര്‍ധസെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലും(51) സച്ചിന്‍ ബേബിയും(51) ശ്രേയസ് ഗോപാലും(50*), അക്ഷയ് ചന്ദ്രനും(36) ചേര്‍ന്ന് കേരളത്തിന് മികച്ച ലീഡ് ഉറപ്പാക്കി.മധ്യനിരയില്‍ ബാറ്റിങ്ങിന് ഇറങ്ങുമെന്ന് കരുതിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗിനിറങ്ങാത്തത് നിരാശയായി. എട്ടാമനായി ബേസില്‍ തമ്പി വന്നിട്ടും സഞ്ജു ബാറ്റിങ്ങിനെത്തിയില്ല.

സഞ്ജു ബാറ്റിങ്ങിനിറങ്ങാത്തതിന്‍റെ കാരണം വ്യക്തമല്ല. ആറ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെന്ന നിലയില്‍ കേരളം രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ആറ് റണ്ണുമായി ബേസിലും 50 റണ്‍സോടെ ശ്രേയസ് ഗോപാലും പുറത്താകാതെ നിന്നു. ബംഗാളിനായി ഷഹബാസ് അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു.

Trending

No stories found.

Latest News

No stories found.