വാര്‍ണറും മടങ്ങുന്നു; ഓസ്ട്രേലിയ ത്രിശങ്കുവില്‍

ഹെല്‍മറ്റില്‍ പന്തുകൊണ്ടതിന്‍റെ അസ്വസ്ഥതകള്‍ മാറിയെങ്കിലും കൈമുട്ടിന് പരുക്കേറ്റതിനാല്‍ വാര്‍ണര്‍ക്ക് അടുത്ത ടെസ്റ്റില്‍ കളിക്കാനാവില്ല.
വാര്‍ണറും മടങ്ങുന്നു; ഓസ്ട്രേലിയ ത്രിശങ്കുവില്‍

ന്യൂഡല്‍ഹി: ബോര്‍ഡര്‍ - ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ ടീമില്‍ പരുക്കിന്‍റെ കളി തുടരുന്നു. രണ്ടാം ടെസ്റ്റില്‍ ബാറ്റിങ്ങിനിടെ പരുക്കേറ്റ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും നാട്ടിലേക്ക് തിരിച്ചുപോകുന്നതോടെ ഓസീസ് ടീം ത്രിശങ്കുവിലായിരിക്കുകയാണ്. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വാര്‍ണര്‍ കളിക്കില്ലെന്ന് ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്‍റ് അറിയിച്ചു.

ന്യൂഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബാറ്റിങ്ങിനിടെ മുഹമ്മദ് സിറാജിന്‍റെ പന്ത് കൈമുട്ടില്‍ കൊണ്ട വാര്‍ണര്‍ക്ക് പരുക്കേറ്റിരുന്നു. വാര്‍ണറുടെ കൈമുട്ടില്‍ നേരിയ പൊട്ടലുണ്ട്. പിന്നീട് സിറാജിന്‍റെ പന്ത് ഹെല്‍മെറ്റില്‍ കൊണ്ട വാര്‍ണര്‍ പിന്മാറിയിരുന്നു. പിന്നീട് രണ്ടാം ഇന്നിങ്സില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷനിലൂടെ മാറ്റ് റെന്‍ഷാ ആണ് വാര്‍ണര്‍ക്ക് പകരം രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്തത്.

ഹെല്‍മറ്റില്‍ പന്തുകൊണ്ടതിന്‍റെ അസ്വസ്ഥതകള്‍ മാറിയെങ്കിലും കൈമുട്ടിന് പരുക്കേറ്റതിനാല്‍ വാര്‍ണര്‍ക്ക് അടുത്ത ടെസ്റ്റില്‍ കളിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് വാര്‍ണര്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുന്നത്. വാര്‍ണര്‍ക്ക് പകരക്കാരനായി ആരെയും ടീമിലെടുക്കില്ലെന്നാണ് സൂചന. വാര്‍ണറുടെ അഭാവത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ട്രാവിസ് ഹെഡാണ് ഓസീസിനായി ഓപ്പണ്‍ ചെയ്തത്.

മാര്‍ച്ച് ഒന്നിന് ഇന്‍ഡോറില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ ഹെഡ് തന്നെ ഓപ്പണറായി തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോശം ഫോമിലുള്ള വാര്‍ണറെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കണമെന്ന വാദം ശക്തമായിരിക്കെയാണ് താരത്തിന് പരുക്കേല്‍ക്കുന്നത്. അതേസമയം, ടെസ്റ്റ് പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരക്കായി വാര്‍ണര്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. നേരത്തെ, പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡും നാട്ടിലേക്കു മടങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്കു പോയ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് മൂന്നാം ടെസ്റ്റിനു മുമ്പ് ഇന്ത്യയില്‍ മടങ്ങിയെത്തും. എന്നാല്‍, ആഷ്ടണ്‍ ആഗര്‍, മാറ്റ് റെന്‍ഷോ എന്നിവരും പരുക്കിനെത്തുടര്‍ന്ന് നാട്ടിലേക്കു മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, പരുക്കുമൂലം ആദ്യ രണ്ട് ടെസ്റ്റിലും കളിക്കാതിരുന്ന കാമൂണ്‍ ഗ്രീന്‍ മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com