കാഠ്മണ്ഡു: എസിസി പ്രീമിയര്‍ കപ്പിന്റെ ഫൈനലില്‍ യുഎഇയെ തകര്‍ത്തതോടെ ഏഷ്യാ കപ്പ് ക്രിക്കറ്റിനു യോഗ്യത നേടി നേപ്പാള്‍. കാഠ്മണ്ഡുവിലെ ടി യു ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയാണ് നേപ്പാള്‍ സ്വന്തമാക്കിയത്. വിജയത്തോടെ സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പിന് നേപ്പാള്‍ യോഗ്യത നേടി.
ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും അണിനിരക്കുന്ന ഗ്രൂപ്പ് എയിലാണ് നേപ്പാള്‍ ഉള്‍പ്പെടുന്നത്. 87 പന്തില്‍ 67 റണ്‍സ് നേടിയ 17കാരന് ഗുല്‍ഷന്‍ കുമാറാണ് ആതിഥേയരെ വിജയത്തിലെത്തിച്ചത്. രണ്ട് ഗ്രൂപ്പുകളിലായാണ് ടീമുകള്‍ അണിനിരക്കുന്നത്. ബി ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഉള്ളത്. അതേസമയം, സെപ്റ്റംബറില്‍ നടക്കേണ്ട ഏഷ്യാ കപ്പിന്റെ വേദി സംബന്ധിച്ച പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. പാകിസ്ഥാനാണ് വേദിയായി നിശ്ചയിച്ചിരുന്നത്. പാക്കിസ്ഥാനിൽ ഇന്ത്യ കളിക്കില്ലെന്നു ജയ് ഷാ വ്യക്തമാക്കി.