പാക്കിസ്ഥാന്‍ മസിലുപിടിത്തം നിര്‍ത്തി: ലോകകപ്പ് കളിക്കും

അഹമ്മദാബാദില്‍ ഇന്ത്യക്കെതിരെയുള്ള മത്സരം കളിക്കുന്നതിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ആശങ്കയുള്ളതെന്ന് സൂചന
പാക്കിസ്ഥാന്‍ മസിലുപിടിത്തം നിര്‍ത്തി: ലോകകപ്പ് കളിക്കും

മുംബൈ: പാക്കിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ പങ്കെടുത്തില്ലെങ്കില്‍ ഇന്ത്യ വേദിയൊരുക്കുന്ന ഏകദിന ലോകകപ്പില്‍ തങ്ങളും പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച നിലപാടില്‍ അയവുവരുത്തി പാക്കിസ്ഥാന്‍്. ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട തുടരുന്ന തര്‍ക്കവും അനിശ്ചിതത്വവും ഉണ്ടെങ്കിലും ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്്. എന്നാല്‍, പാക്കിസ്ഥാന്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. അഹമ്മദാബാദില്‍ ഇന്ത്യക്കെതിരെയുള്ള മത്സരം കളിക്കുന്നതിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ആശങ്കയുള്ളതെന്ന് സൂചന.

പിസിബി ചെയര്‍മാന്‍ നജാം സേത്തി കഴിഞ്ഞ ദിവസങ്ങളില്‍ അബുദാബിയിലെ ഐസിസി ഓഫീസ് സന്ദര്‍ശിച്ചിരുന്നു. ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാന്‍ തത്വത്തില്‍ സമ്മതിച്ച പിസിബി മേധാവി, മുഖം രക്ഷിക്കാനായി മത്സരങ്ങളുടെ വേദികളില്‍ കുറച്ച് മാറ്റങ്ങള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഫൈനലില്‍ എത്തിയാല്‍ അഹമ്മദാബാദില്‍ തന്നെ പാക്കിസ്ഥാന്‍ കളിക്കുകയും ചെയ്യും. പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലാണ് പാക്കിസ്ഥാന് മത്സരങ്ങള്‍ ഉള്ളത്. പാക്കിസ്ഥാന്‍റെ അഹമ്മദാബാദിലെ മത്സരം കോല്‍ക്കത്തയിലേക്ക് മാറ്റണമെന്നാണ് അവരുടെ ആവശ്യം. സൗത്ത് സോണിലാണ് പാകിസ്ഥാന്‍റെ കൂടുതല്‍ മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ 15 ഞായറാഴ്ചയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുക.

തിരുവനന്തപുരത്ത് ലോകകപ്പ് മത്സരമില്ല?

ഏകദിന ലോകകപ്പിന് വേദിയൊരുക്കുന്ന സ്റ്റേഡിയങ്ങള്‍ സംബന്ധിച്ച് തീരുമാനമായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, കൊല്‍ക്കത്ത, ഡല്‍ഹി, ഇന്‍ഡോര്‍, ധരംശാല, ഗുവാഹത്തി, റായ്പുര്‍, മുംബൈ എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. എന്നാല്‍, ബിസിസിഐ ഇതുവരെ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഐപിഎല്‍ മത്സരങ്ങള്‍ക്കുശേഷം ലോകകപ്പ് വേദികള്‍ പ്രഖ്യാപിക്കും.

അഹമ്മദാബാദില്‍ ഒക്ടോബര്‍ അഞ്ചിന് ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് പോരാട്ടത്തോടെയാകും ലോകകപ്പിന് തുടക്കമാവുക. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തന്നെ നവംബര്‍ 19ന് ഫൈനല്‍ മത്സരം നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ ആണെന്നും ചെന്നൈ ആയിരിക്കും വേദിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മലയാളികള്‍ക്ക് നിരാശാജനകമായ ഒരു റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. നേരത്തെ പുറത്തുവന്ന സൂചനകള്‍ക്ക് വിരുദ്ധമായി ഇപ്പോള്‍ വരുന്ന വിവിരം തിരുവനന്തപുരത്ത് ലോകകപ്പ് മത്സരമില്ല എന്നതാണ്. 10 ടീമുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടുക. ആകെ 48 കളികളുമുണ്ടാകും.

ലോകകപ്പ് വേദികള്‍ എന്നു കരുതുന്നവ

  • ഗുവാഹത്തി, അഹമ്മദാബാദ്, ചെന്നൈ, കോല്‍ക്കത്ത, ബംഗളൂരു, ഇന്‍ഡോര്‍, റായ്പുര്‍, ഡല്‍ഹി, ധര്‍മശാല, മുംബൈ, രാജ്കോട്ട്

  • ലോകകപ്പിലെ ആദ്യമത്സരം -അഹമ്മദാബാദ്

  • ഇന്ത്യയുടെ ആദ്യമത്സരം -ചെന്നൈ

  • ഫൈനല്‍ അഹമ്മദാബാദ്

ലോകകപ്പിന് ഇതുവരെ യോഗ്യത നേടിയ ടീമുകള്‍

  • ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക.

ക്വാളിഫയര്‍ കളിക്കേണ്ട ടീമുകള്‍

  • വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, സിംബാബ് വെ, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, സ്കോട്ട്ലന്‍ഡ്, ഒമാന്‍, നേപ്പാള്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com