രാഹുകാലം മാറി: ഓസീസിനെതിരേ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം

രവീന്ദ്ര ജഡേജയുടെ പ്രകടനം കൂടിയായപ്പോള്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
രാഹുകാലം മാറി: ഓസീസിനെതിരേ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം

മുംബൈ: ഏറെക്കാലം കേട്ട പഴിക്ക് കെ.എല്‍. രാഹുല്‍ പ്രായച്ഛിത്തം ചെയ്തു. ഒപ്പം ടെസ്റ്റില്‍ നിര്‍ത്തിയിടത്തു നിന്നാരംഭിച്ച രവീന്ദ്ര ജഡേജയുടെ പ്രകടനവും കൂടിയായപ്പോള്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. മുന്‍നിരതാരങ്ങള്‍ കളി മറന്നപ്പോൾ കെ എല്‍ രാഹുല്‍ (91 പന്തില്‍ പുറത്താവാതെ 75) നേടിയ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

189 റണ്‍സ് വിജയലക്ഷ്യം 39.5 ഓവറില്‍ ഇന്ത്യ മറികടന്നു. രവീന്ദ്ര ജഡേജ (45) പുറത്താവാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 188 റണ്‍സിനു പുറത്തായി. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഓസീസ് ചെറിയ സ്‌കോറിനു പുറത്താവുകയായിരുന്നുൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിരയില്‍ മിച്ചല്‍ മാര്‍ഷ് (81) മാത്രമാണ് തിളങ്ങിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.

ഇഷാന്‍ കിഷനാണ് (3) ഇന്ത്യന്‍ നിരയില്‍ ആദ്യം പുറത്തായത്. രോഹിത് ശര്‍മയ്ക്ക് പകരം ടീമിലെത്തിയ ഇഷാന്‍ കിഷന് അവസരം മുതലാക്കാനായില്ല. എട്ട് പന്ത് മാത്രമായിരുന്നു ഇഷാന്‍റെ ആയുസ്. സ്റ്റോയിനിസിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അഞ്ചാം ഓവറില്‍ കോലിയും സൂര്യയും മടങ്ങി. ഇരുവരേയും അടുത്തടുത്ത പന്തുകളില്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. ശുഭ്മാന്‍ ഗില്ലിനെ (20) സ്റ്റാര്‍ക്ക് ലബുഷെയ്നിന്‍റെ കൈകളിലെത്തിച്ചു. ഇതോടെ നാലിന് 39 എന്ന നിലയിലായി ഇന്ത്യ. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ (25) രാഹുല്‍ സഖ്യമാണ് തകര്‍ച്ച ഒഴിവാക്കിയത്. ഇരുവരും 44 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ ഹാര്‍ദിക്കിനെ പുറത്താക്കി കാമറൂണ്‍ ഗ്രീന്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. അഞ്ചിന് 83 എന്ന നിലയിലേക്ക് ഇന്ത്യ വീണെങ്കിലും രാഹുല്‍- ജഡേജ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 108 റണ്‍സ് കൂട്ടിചേര്‍ത്തു. ഒരു സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിംഗ്സ്. ജഡേജ അഞ്ച് ഫോര്‍ നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിനെ മൂന്ന് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് തകര്‍ത്തത്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. 65 പന്തില്‍ 81 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡാണ് (5) ആദ്യം പുറത്തായത്. ഹെഡിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. പിന്നാലെ മാര്‍ഷ്- സ്റ്റീവ് സ്മിത്ത് (22) സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഓസീസ് ക്യാപ്റ്റനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ രണ്ടിന് 77 എന്ന നിലയിലായി ഓസീസ്. തുടര്‍ന്നെത്തിയ മര്‍നസ് ലബുഷെയ്നൊപ്പം 52 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ മാര്‍ഷിനായി.

എന്നാല്‍ ജഡേജ മാര്‍ഷിനെ മടക്കി. ഇതോടെ മൂന്നിന് 129 എന്ന നിലയിലായി ഓസീസ്. പിന്നാലെ ഓസീസിന്‍റെ തകര്‍ച്ചയും ആരംഭിച്ചു. 15 റണ്‍സെടുത്ത ലബുഷെയ്നെ കുല്‍ദീപ് യാദവ് പുറത്താക്കി. മധ്യനിരയാവട്ടെ ഷമിക്ക് മുന്നില്‍ തകര്‍ന്നു. ജോഷ് ഇന്‍ഗ്ലിസ് (26), കാമറൂണ്‍ ഗ്രീന്‍ (12), മാര്‍കസ് സ്റ്റോയിനിസ് (8) എന്നിവരെയാണ് ഷമി മടക്കിയത്. ഗ്ലെന്‍ മാക്സ്വെല്ലിനെ (8) ജഡേജ പുറത്താക്കി. സീന്‍ അബോട്ട് (0), ആഡം സാംപ (0) എന്നിവരെ സിറാജ് മടക്കിയതോടെ ഓസീസ് കൂടാരം കയറി. മിച്ചല്‍ സ്റ്റാര്‍ക്ക് (4) പുറത്താവാതെ നിന്നു.

അലക്‌സ് ക്യാരിയും മടങ്ങി

മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. വയറിന് അസുഖബാധിതനായതിനെത്തുടര്‍ന്നാണിത്. ക്യാരിക്ക് പകരം ജോഷ് ഇംഗ്ലിസ് ആണ് ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പറായത്.

അതേസമയം, ആദ്യ ഏകദിനത്തില്‍ നാല് ഓള്‍ റൗണ്ടര്‍മാരുമായാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവരാണ് ഓള്‍ റൗണ്ടര്‍മാരായി ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം നേടിയത്. ഇവര്‍ക്ക് പുറമെ ബൗളിംഗ് ഓള്‍ റൗണ്ടറായ സീന്‍ ആബട്ടും ഓസ്‌ട്രേലിയയുടെ ആദ്യ ഇലവനിലുണ്ട്. വീഴ്ചയില്‍ കാലിലെ എല്ലൊടിഞ്ഞ് പരിക്കേറ്റ ഗ്ലെന്‍ മാക്‌സ്വെല്‍ മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കളിക്കാനിറങ്ങുന്നത്.പരുക്കും വ്യക്തിപരമായ കാരണങ്ങളാലും ടെസ്റ്റ് പരമ്പരയ്ക്കിടെ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, പേസര്‍ ജോഷ് ഹേസല്‍വുഡ്, സ്പിന്നര്‍ ആഷ്ടണ്‍ അഗര്‍, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഓസ്‌ട്രേലിയക്ക് നഷ്ടമായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com