ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് വി​സ്മ​യ​മാ​ക്കി കാ​ണി​ക​ള്‍; ലോ​ക​ക​പ്പ് ക​ണ്ട​ത് 595 കോ​ടി

ലോ​ക​മെ​മ്പാ​ടു​മു​ള്ള 150 കോ​ടി ജ​ന​ങ്ങ​ള്‍ അ​ര്‍ജ​ന്‍റീ​ന​യും ഫ്രാ​ന്‍സും ത​മ്മി​ലു​ള്ള അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ല്‍ ക​ണ്ടു.
ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് വി​സ്മ​യ​മാ​ക്കി കാ​ണി​ക​ള്‍; ലോ​ക​ക​പ്പ് ക​ണ്ട​ത് 595 കോ​ടി

കൊ​ച്ചി: ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് എ​ല്ലാ അ​ര്‍ഥ​ത്തി​ലും ഒ​രു വി​സ്മ​യ​മാ​യി​രു​ന്നു എ​ന്ന് നാം ​പ​ല​വ​ട്ടം പ​റ​ഞ്ഞു​കൊ​ണ്ടു. ഇ​പ്പോ​ഴി​താ അ​തു സ​മ​ര്‍ഥി​ക്കു​ന്ന യ​ഥാ​ര്‍ഥ ക​ണ​ക്കു​ക​ള്‍ ഫി​ഫ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്നു. ഏ​താ​ണ്ട് ഒ​രു മാ​സം നീ​ണ്ടു​നി​ന്ന ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് ക​ണ്ട​ത് 595 കോ​ടി ജ​ന​ങ്ങ​ളാ​ണെ​ന്നാ​ണ് ഫി​ഫ​യു​ടെ ക​ണ​ക്ക്. സോ​ഷ്യ​ല്‍ മീ​ഡി​യ എ​ന്‍ഗേ​ജ്‌​മെ​ന്‍റു​ക​ള്‍ അ​ട​ക്ക​മു​ള്ള ക​ണ​ക്കാ​ണി​ത്. അ​ര്‍ജ​ന്‍റീ​ന- ഫ്രാ​ന്‍സ് പോ​രാ​ട്ട​മാ​ണ് ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​ര്‍ നേ​രി​ല്‍ക്ക​ണ്ട മ​ത്സ​രം. 88966 കാ​ണി​ക​ള്‍ ലു​സൈ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തി​ങ്ങി​നി​റ​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള 150 കോ​ടി ജ​ന​ങ്ങ​ള്‍ അ​ര്‍ജ​ന്‍റീ​ന​യും ഫ്രാ​ന്‍സും ത​മ്മി​ലു​ള്ള അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ല്‍ ക​ണ്ടു. ല​യ​ണ​ല്‍ മെ​സി​യു​ടെ, ല​യ​ണ​ല്‍ സ്‌​ക​ലോ​ണി​യു​ടെ ലാ ​ആ​ല്‍ബി​സെ​ലെ​സ്റ്റെ​ക​ള്‍ ട്രോ​ഫി ഉ​യ​ര്‍ത്തി​യ​തി​നി​നു ശേ​ഷം ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ളാ​ണ് ഫി​ഫ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ടു​ന്ന​ത്.

കാണികൾ, പ്രേക്ഷകർ

ലോ​ക​ക​പ്പ് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കാ​യി​ക​മേ​ളാ​യാ​ണ് എ​ന്ന് ഒ​രി​ക്ക​ല്‍ക്കൂ​ടി തെ​ളി​യി​ക്കു​ക​യാ​ണ് ക​ണ​ക്കു​ക​ള്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍ ഹി​റ്റ്വി​വി​ധ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ റെ​ക്കോ​ഡ് എ​ന്‍ഗേ​ജ്‌​മെ​ന്‍റാ​ണ് ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യി​ട്ടു​ള്ള​ത്.

എ​ല്ലാ പ്ലാ​റ്റ്ഫോ​മു​ക​ളി​ലു​മാ​യി ഒ​മ്പ​തു കോ​ടി 36 ല​ക്ഷം പോ​സ്റ്റു​ക​ളാ​ണ് വി​വി​ധ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മ​ലു​ക​ളി​ലു​ണ്ടാ​യി​ട്ടു​ള്ള​ത്. അ​ഞ്ഞൂ​റു കോ​ടി 95 ല​ക്ഷം എ​ന്‍ഗേ​ജ്‌​മെ​ന്‍റ്‌​സും ഉ​ണ്ടാ​യി.

ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് എ​ട്ട് സ്റ്റേ​ഡി​യ​ങ്ങ​ള്‍ക്കു​ള്ളി​ലാ​യി 34 ല​ക്ഷം കാ​ണി​ക​ള്‍ ആ​സ്വ​ദി​ച്ചു. 2018ല്‍ ​ഇ​ത് 30 ല​ക്ഷ​മാ​യി​രു​ന്നു. ശ​രാ​ശ​രി 53,191. ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ളു​ക​ള്‍ പി​റ​ന്ന ലോ​ക​ക​പ്പ് കൂ​ടി​യാ​ണി​ത്. 172 ഗോ​ളു​ക​ളാ​ണ് ഇ​വി​ടെ പി​റ​ന്ന​ത്. 1998ലും 2014​ലും നേ​ടി​യ 171 ഗോ​ളു​ക​ളാ​ണ് ഇ​തു​വ​രെ​യു​ള്ള റെ​ക്കോ​ഡ്. 1994-ല്‍ ​അ​മെ​രി​ക്ക​യി​ലെ റോ​സ് ബൗ​ളി​ല്‍ ന​ന്ന ബ്ര​സീ​ല്‍- ഇ​റ്റ​ലി ഫൈ​ന​ലാ​ണ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ക​ണ്ട ലോ​ക​ക​പ്പ് മ​ത്സ​രം. അ​ന്ന് 94,194 പേ​രാ​ണ് മ​ത്സ​രം വീ​ക്ഷി​ച്ച​ത്. 88966 പേ​രാ​ണ് ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ക​ണ്ട​ത്.

<സ​മ​കാ​ലി​ക ഫു​ട്‌​ബോ​ളി​നെ മി​ന്നും താ​ര​ങ്ങ​ള്‍ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ ലോ​ക​ക​പ്പ് കൂ​ടി​യാ​ണി​ത്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ അ​ഞ്ച് ഫി​ഫ ലോ​ക​ക​പ്പു​ക​ളി​ല്‍ (2006, 2010, 2014, 2018, 2022) ഗോ​ള്‍ നേ​ടു​ന്ന ആ​ദ്യ പു​രു​ഷ താ​ര​മാ​യി മാ​റി.

<നാ​ലു ലോ​ക​ക​പ്പു​ക​ളി​ല്‍ നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ല്‍ ഗോ​ള്‍ നേ​ടു​ന്ന താ​ര​മാ​യി മാ​റാ​ന്‍ ല​യ​ണ​ല്‍ മെ​സി​ക്കും ക​ഴി​ഞ്ഞു.

<ക്രൊ​യേ​ഷ്യ​ക്കെ​തി​രെ ക്യാ​ന​ഡ​യു​ടെ 22കാ​ര​ന്‍ അ​ല്‍ഫോ​ന്‍സോ ഡേ​വി​സ് നേ​ടി​യ ഗോ​ളാ​ണ് ഈ ​ലോ​ക​ക​പ്പി​ലെ വേ​ഗ​മേ​റി​യ ഗോ​ള്‍. 68-ാം സെ​ക്ക​ന്‍ഡി​ലാ​യി​രു​ന്നു ഗോ​ള്‍.

<പെ​ലെ​യ്ക്കു ശേ​ഷം ലോ​ക​ക​പ്പി​ല്‍ ഗോ​ള്‍ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​താ​ര​മാ​യി 18 വ​ര്‍ഷ​വും 110 ദി​വ​സ​വും മാ​ത്രം പ്രാ​യ​മു​ള്ള സ്പെ​യി​നി​ന്‍റെ ഗാ​വി മാ​റി. കോ​സ്റ്റാ​റി​ക്ക​യ്ക്കെ​തി​രേ 7-0 ന് ​സ്‌​പെ​യി​ന്‍ വി​ജ​യി​ച്ച മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ഇ​ത്. ---

വ​നി​താ വി​പ്ല​വം

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി വ​നി​താ റ​ഫ​റി​മാ​ര്‍ മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന കാ​ഴ്ച​യ്ക്കും ഖ​ത്ത​ര്‍ വേ​ദി​യാ​യി. സ്റ്റെ​ഫാ​നി ഫ്രാ​പ്പാ​ര്‍ട്ടാ​യി​രു​ന്നു ഈ ​നേ​ട്ട​ത്തി​ന​ര്‍ഹ​യാ​യ​ത്. . അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ന്യൂ​സ ബാ​ക്ക്, കാ​രെ​ന്‍ ഡ​യ​സ് എ​ന്നി​വ​രും മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി.

<ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി എ​എ​ഫ്സി​യി​ല്‍ നി​ന്ന് മൂ​ന്ന് ടീ​മു​ക​ള്‍ റൗ​ണ്ട് ഓ​ഫ് 16ലെ​ത്തി.

<മി​ഡി​ല്‍ ഈ​സ്റ്റി​നെ​യും അ​റ​ബ് ലോ​ക​ത്തെ​യും ഒ​ന്നി​പ്പി​ക്കു​ന്ന മൊ​റോ​ക്കോ​യു​ടെ അ​വി​ശ്വ​സ​നീ​യ​മാ​യ മു​ന്നേ​റ്റം ക​ണ്ടു. ലോ​ക​ക​പ്പ് സെ​മി​യി​ലെ​ത്തു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ന്‍ ടീ​മാ​യി മൊ​റോ​ക്കോ മാ​റി.

<ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ ടീ​മെ​ന്ന റെ​ക്കോ​ഡ് ഫ്രാ​ന്‍സി​നാ​ണ്, 16. കൂ​ടു​ത​ല്‍ ഗോ​ള്‍ വ​ഴ​ങ്ങി​യ ടീം ​കോ​സ്റ്റാ​റി​ക്ക​യും, 11.

<23 പെ​നാ​ല്‍റ്റി​ക​ൾ‍ പി​റ​ന്നു. ഇ​തി​ല്‍ 17 എ​ണ്ണം ഗോ​ളാ​യി. ആ​റെ​ണ്ണം ഗോ​ളി ത​ട​യു​ക​യോ പു​റ​ത്തേ​ക്കു പോ​വു​ക​യോ ഉ​ണ്ടാ​യി. <നാ​ലു റെ​ഡ് കാ​ര്‍ഡു​ക​ള്‍ പി​റ​ന്നു.

<കൂ​ടു​ത​ല്‍ മ​ഞ്ഞ​ക്കാ​ര്‍ഡ് ല​ഭി​ച്ച ടീം ​അ​ര്‍ജ​ന്‍റീ​ന 17, കു​റ​വ് ഇം​ഗ്ല​ണ്ട് 1.

<18.5 ല​ക്ഷം സ​ന്ദ​ര്‍ശ​ക​ര്‍ ദോ​ഹ​യി​ല്‍ ന​ട​ന്ന ഫി​ഫ ഫാ​ന്‍ ഫെ​സ്റ്റി​വ​ലി​ല്‍ പ​ങ്കെ​ടു​ത്തു.

തിരശീലയ്ക്കു പിന്നിൽ

തി​ര​ശീ​ല​യ്ക്ക് പി​ന്നി​ലെ അ​വി​ശ്വ​സ​നീ​യ​മാ​യ ക​ഠി​നാ​ധ്വാ​ന​മി​ല്ലാ​തെ ഒ​രു ടൂ​ര്‍ണ​മെ​ന്‍റും ഭം​ഗാ​യി​യി ന​ട​ക്കാ​നാ​വി​ല്ല. 150 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത 20,000 വ​ള​ന്‍റി​യേ​ഴ്‌​സ് ലോ​ക​ക​പ്പി​ന്‍റെ ന​ട​ത്തി​പ്പി​ല്‍ ഭാ​ഗ​മാ​യി. ഇ​തി​ല്‍ 17,000 സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​ര്‍ ഖ​ത്ത​റി​ലെ താ​മ​സ​ക്കാ​രാ​യി​രു​ന്നു; 3,000 പേ​ര്‍ അ​ന്ത​ര്‍ദേ​ശീ​യ​രും. 18 വ​യ​സ്സു മു​ത​ല്‍ 77 വ​യ​സ്സു​വ​രെ​യു​ള്ള​വ​രാ​ണ് സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​ര്‍. ഏ​താ​ണ് 180,000 അം​ഗീ​കൃ​ത സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ നേ​രി​ട്ടും അ​ല്ലാ​തെ​യും ടൂ​ര്‍ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​ക്കാ​ന്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

മാ​ധ്യ​മ​ങ്ങ​ള്‍

അ​തു​പോ​ലെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ സാ​ന്നി​ധ്യ​വും മു​മ്പ​ത്തേ​ക്കാ​ള്‍ ഏ​റെ​യാ​യി​രു​ന്നു. പ​തി​നൊ​ന്നാ​യി​ര​ത്തി​ല​ധി​കം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രാ​ണ് ഖ​ത്ത​റി​ലെ​ത്തി​യ​ത്. ഇ​തി​ല്‍ പ്രി​ന്‍റ് മീ​ഡി​യ പ്ര​തി​നി​ധി​ക​ളാ​യെ​ത്തി​യ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ 1765 പേ​രാ​ണ്. ഖ​ത്ത​റി​ലെ ദേ​ശീ​യ പ​ത്ര​ങ്ങ​ള്‍69 ആ​ണ്. 726 അ​ന്താ​രാ​ഷ്ട്ര ഫോ​ട്ടോ​ഗ്രാ​ഫ​ര്‍മാ​രു​മെ​ത്തി. ബ്രോ​ഡ്കാ​സ്റ്റിം​ങ് മീ​ഡി​യ അ​ട​ക്കം 2955 അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ സം​ഘ​മാ​ണ് ഖ​ത്ത​റി​ലെ​ത്തി​യ​ത്. ഇ​തു​കൂ​ടാ​തെ ഹോ​സ്റ്റ് ക​ണ്‍ട്രി മീ​ഡി​യ, ഡി​ജി​റ്റ​ല്‍ മീ​ഡി​യ എ​ന്നി​വ​യ​ട​ക്കം പ​തി​നൊ​ന്നാ​യി​ര​ത്തി​ലേ​റെ മീ​ഡി​യ പ്ര​തി​നി​ധി​ക​ള്‍ ഖ​ത്ത​റി​ലെ​ത്തി. അ​ങ്ങ​നെ ലോ​ക​ത്ത് ഇ​തു​വ​രെ ന​ട​ന്ന ഏ​റ്റ​വും മി​ക​ച്ച ലോ​ക​ക​പ്പാ​യി ഖ​ത്ത​ര്‍ 2022 പ​രി​ണ​മി​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com