ബ്ലാസ്റ്റേഴ്സ് വീണു

ശ്രീനിധി ഡെക്കാൻ പരാജയപ്പെടുത്തിയത് ഏകപക്ഷീയമായ രണ്ടു ഗോളുക‌ൾക്ക്
ബ്ലാസ്റ്റേഴ്സ് വീണു

കോഴിക്കോട്: ഗോകുലം കേരളയ്ക്കു പിന്നാലെ കേരളത്തിനെ പ്രതീക്ഷയായ കേരള ബ്ലാസ്റ്റേഴ്സിനും തോൽവി. ശ്രീനിധി ഡെക്കാന്‍റെ ഇരട്ടപ്രഹരത്തിലാണ് ബ്ലാസ്റ്റേഴ്സ് വീണത്. സൂപ്പർ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടത്. പതിനേഴാം മിനിറ്റിൽ ശ്രീനിധിയുടെ നൈജീരിയൻ താരം റിൽവാൻ ഹസ്സനും 44-ാം മിനിറ്റിൽ കൊളംബിയൻ താരം ഡേവിഡ് കാസ്റ്റനേഡയുമാണ് ശ്രീനിധിക്കായി ഗോൾ നേടിയത്.

റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തോൽപ്പിച്ച ടീമിനെ അടിമുടി അഴിച്ചുപണിതാണ് കോച്ച് ബ്ലാസ്റ്റേഴ്സ് ടീമിനെ മൈതാനത്തിറക്കിയത്. ഡാനിഷ് ഫറൂഖ്, സഹൽ, ബിജോയ്, വിക്ടർ മോംഗിൽ, സൗരവ് മണ്ടൽ, വിബിൻ മോഹൻ, അപ്പോസ്തലസ് ജിയാനു എന്നിവർ പുറത്തിരുന്നപ്പോൾ ഹോമിപാം, കെ.പി. രാഹുൽ, ജീക്സൺ സിങ്, ബിദ്യാസാഗർ, ലെസ്കോവിച്ച്, കലിയൂഷ്നി, ബ്രെയ്സ് മിരാൻഡ എന്നിവർ ആദ്യ ഇലവനിൽ ഇടം പിടിച്ചു.

കളിയുടെ തുടക്കം മുതൽ ശ്രീനിധി താരങ്ങൾക്കായിരുന്നു പന്തിന്മേൽ ആധിപത്യം. നല്ല മുന്നേറ്റങ്ങളുമായി അവർ കളം നിറഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പലപ്പോഴും കാഴ്ചക്കാരായി. ഏഴാം മിനിറ്റിൽ ശ്രീനിധിക്ക് ലഭിച്ച ഫ്രീ കിക്ക് എടുത്തത് ഫയ്സൽ ഷെയ്സ്സ്തെ. താരത്തിൻ്റെ കിക്ക് ബോക്സിലേക്ക് പറന്നിറങ്ങിയെങ്കിലും സഹതാരങ്ങൾക്ക് കണക്ട് ചെയ്യാൻ കഴിഞ്ഞില്ല. പന്ത്രണ്ടാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മുന്നേറ്റം. ഇടതു പാർശ്വത്തിൽക്കൂടി പന്തുമായി മുന്നേറിയ ശേഷം ബ്രെയ്സ് മിറാൻഡ പോസ്റ്റിന് മുന്നിലേക്ക് നൽകിയ പാസ് രാഹുലിന് കണക്ട് ചെയ്യാനായില്ല. പതിനേഴാം മിനിറ്റിൽ ശ്രീനിധി ലീഡ് നേടി. കൊൻസാം നൽകിയ പാസ് പിടിച്ചെടുത്ത് ബോക്സിൽ പ്രവേശിച്ച റിൽവാൻ ഹസൻ പായിച്ച ഷോട്ടാണ് ഗോളി സച്ചിനെ നിഷ്പ്രഭനാക്കി വലയിൽ കയറിയത്. ഇതിനു മുൻപായി ബ്ലാസ്റ്റേഴ്സിൻ്റെ ദിമിത്രിയോസിൻ്റെ മുന്നേറ്റം ശ്രീനിധി പ്രതിരോധം വിഫലമാക്കി. ഗോൾ വഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് നല്ല മുന്നേറ്റങ്ങൾ മെനയാൻ തയ്യാറായത്. എന്നാൽ അവയ്ക്കൊന്നും ശ്രീനിധി ഉയർത്തിയ പ്രതിരോധം തകർക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. മാത്രമല്ല പരസ്പര ധാരണയും ഒത്തിണക്കമില്ലായ്മയും നിഴലിച്ചു നിന്നു. 44-ാം മിനിറ്റിൽ ശ്രീനിധി രണ്ടാം ഗോൾ നേടി. റിൽവാൻ ഹസൻ നൽകിയ പാസ് ദിനേഷ് സിങ്ങിന്. പന്തു കിട്ടിയ ദിനേഷ് സിങ് ഒന്ന് മുന്നേറിയ ശേഷം പോസ്റ്റിന് മുന്നിലേക്ക് ഉയർത്തി നൽകിയ പന്ത് അവരുടെ കൊളംബിയൻ താരം ഉയർന്നു ചാടി കാലുകൊണ്ട് വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയിൽ ശ്രീനിധി ഡെക്കാൻ 2-0ന് മുന്നിൽ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന് നല്ലൊരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തൊട്ടുപിന്നാലെ ലഭിച്ച കോർണറും ലക്ഷ്യത്തിലെത്തിക്കാനായില്ല. പിന്നീട് ശ്രീനിധിക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്സ് ഗോളി രക്ഷപ്പെടുത്തി. പന്തുമായി മുന്നേറിയ ശേഷം ഗബ്രിയേൽ തൊടുത്ത ഷോട്ട് സച്ചിൻ സുരേഷ് വീണ് കിടന്ന് കൈയിലൊതുക്കി. 62-ാം മിനിറ്റിൽ വീണ്ടും സച്ചിൻ ബ്ലാസ്റ്റേഴ്സിൻ്റ രക്ഷകനായി. ബോക്സിനുള്ളിൽ നിന്ന് ഡേവിഡ് കാസ്റ്റനേഡ തൊടുത്ത നല്ലൊരു ഷോട്ട് സച്ചിൻ ഉജ്ജ്വലമായി രക്ഷപ്പെടുത്തുകയായിരുന്നു. അധികം കഴിയും മുൻപേ ബ്ലാസ്റ്റേഴ്സിന് സുവർണാവസരം. എന്നാൽ ജിയാനുവിൻ്റെ ഹെഡർ പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടുപിന്നാലെ കലിയൂഷ്നി തൊടുത്ത ഷോട്ട് ശ്രീനിധി ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്നും രണ്ട് ടീമുകളും ചില അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും കൂടുതൽ ഗോൾ പിറക്കാതിരുന്നതോടെ ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങി.

ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയുമായും ശ്രീനിധി റൗണ്ട് ഗ്ലാസ് പഞ്ചാബുമായും ഏറ്റുമുട്ടും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com