
ലക്നൗ: ഏകദിന ലോകകപ്പിലെ അര്‍ധ സെഞ്ചുറികളുടെ എണ്ണത്തില്‍ വിരാട് കോലിയുടെ ഒപ്പമെത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇരുവര്‍ക്കും 12 അര്‍ധ സെഞ്ചുറികളാണുള്ളത്. ഇംഗ്ലണ്ടിനെതിരേ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് രോഹിത്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനൊപ്പമെത്തിയത്. കോലി 32 ഇന്നിങ്സിലാണ് 12 ഫിഫ്റ്റിയിലെത്തിയത്. എന്നാല്‍ രോഹിത്തിന് 23 ഇന്നിങ്സുകൾ മാത്രമാണ് വേണ്ടിവന്നത്. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍. 44 ഇന്നിങ്സിൽ നിന്ന് 21 അര്‍ധ സെഞ്ചുറികളാണ് സച്ചിന്‍ നേടിയത്.
രോഹിത്, കോലി എന്നിവരെ പോലെ ഷാക്കിബ് അല്‍ ഹസന്‍, കുമാര്‍ സംഗക്കാര എന്നിവരും 12 അര്‍ധ സെഞ്ചുറികള്‍ വീതം നേടിയവരാണ്. 34 ഇന്നിംഗ്സില്‍ നിന്ന് ബംഗ്ലാദേശ് ക്യാപ്റ്റനായ ഷാക്കിബ് ഇത്രയും ഫിഫ്റ്റികള്‍ നേടിയത്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര 35 ഇന്നിംഗ്സില്‍ നിന്നും 12 ഫിഫ്റ്റി നേടി.