അണ്ടർ 19 ലോകകപ്പ് ഇന്ത്യ സെമിയിൽ; നേപ്പാളിനെ 132 റൺസിന് തോൽപ്പിച്ചു

ആദ്യം ബാറ്റുചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഉദയ് സഹ്റാന്‍റെയും സച്ചിന്‍ ദാസിന്‍റെയും സെഞ്ച്വറിക്കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തു
അണ്ടർ 19 ലോകകപ്പ്  ഇന്ത്യ സെമിയിൽ; നേപ്പാളിനെ 132 റൺസിന് തോൽപ്പിച്ചു

ജൊഹാന്നസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പില്‍ നേപ്പാളിനെ തകർത്ത് ഇന്ത്യ സെമി ഫൈനലില്‍. സൂപ്പര്‍ സിക്സ് റൗണ്ടിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ 132 റൺസിനാണ് ഇന്ത്യൻ കൗമാരപ്പട തോൽപിച്ചത്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഉദയ് സഹ്റാന്‍റെയും സച്ചിന്‍ ദാസിന്‍റെയും സെഞ്ച്വറിക്കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തു. എന്നാല്‍ ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നേപ്പാളിന്‍റെ മറുപടി 165 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റുമായി തിളങ്ങിയ സൗമി കുമാര്‍ പാണ്ഡേയാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമാകയത്. തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് സൗമി നാല് വിക്കറ്റ് വീഴ്ത്തുന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ തുടക്കത്തില്‍ ചെറുത്തുനിന്നെങ്കിലും പിന്നീട് തകര്‍ന്നടിഞ്ഞു. രണ്ട് വിക്കറ്റിന് 71 എന്ന നിലയില്‍നിന്ന് 6 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് 5 വിക്കറ്റുകള്‍ നഷ്ടമായി. വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ദേവ് ഖനാല്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് നേപ്പാള്‍ സ്കോര്‍ 100 കടത്തിയത്. നാലാമനായി ക്രീസിലെത്തി 33 റണ്‍സെടുത്ത നായകന്‍ ദേവ് ഖനാലാണ് നേപ്പാള്‍ നിരയിലെ ടോപ് സ്കോറര്‍.

ദര്‍ഗേഷ് ഗുപ്ത (29), അര്‍ജുന്‍ കുമാല്‍ (26), ദീപക് ബോഹറ (22), ആകാശ് ചന്ദ് (19) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന മറ്റു നേപ്പാള്‍ താരങ്ങള്‍. ഉത്തം താപ്പ മാഗര്‍ (8), ബിഷല്‍ ബിക്രം (1), ഗുല്‍സന്‍ ഝാ (1), ദീപക് ദുമ്രെ (0), ദീപേശ് കാന്‍ഡല്‍ (0), സുഭാഷ് ഭന്ദരി (5) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇന്ത്യക്കുവേണ്ടി സൗമി പാണ്ഡിയുടെ നാല് വിക്കറ്റുകള്‍ക്ക് പുറമേ അര്‍ഷിന്‍ കുല്‍ക്കര്‍ണി രണ്ടും രാജ് ലിംബാനി, ആരാധ്യ ശുക്ല, മുരുഗന്‍ അഭിഷേക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Trending

No stories found.

Latest News

No stories found.