ടെസ്റ്റ് പരമ്പരയില്‍ കോലിയില്ല, വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെല്‍

ടെസ്റ്റ് പരമ്പരയില്‍ കോലിയില്ല, വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെല്‍

കോലി നാട്ടില്‍ നടക്കുന്ന ഒരു പരമ്പരയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്നത് കരിയറില്‍ ഇതാദ്യമായാണ്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വ്യക്തപരമായ കാരണങ്ങളെ തുടര്‍ന്ന് ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിക്കാതിരുന്ന വിരാട് കോലി പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും പിന്മാറുന്നതായി ബിസിസിഐയെ രേഖാമൂലം അറിയിച്ചു .കുടുംബ കാരണങ്ങളാണ് കോലിയുടെ ഈ പിന്മാറ്റമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ കാരണം എന്തെന്ന് അറിയില്ല. താരത്തിന്‍റെ സ്വകാര്യത മാനിക്കണമെന്ന് ബിസിസിഐ വ്യക്തമാക്കി.

കോലി നാട്ടില്‍ നടക്കുന്ന ഒരു പരമ്പരയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്നത് കരിയറില്‍ ഇതാദ്യമായാണ്. രാജ്കോട്ട്, റാഞ്ചി, ധരംശാല എന്നിവിടങ്ങളിലെ ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന സെലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് കോലി തന്‍റെ അവധി നീട്ടുന്നതായി അറിയിച്ചത്.മധ്യനിര താരം ശ്രേയസ് അയ്യരും അടുത്ത മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലില്ല. കടുത്ത പുറം വേദനയാണ് അയ്യര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി അയ്യരുടെ പുരോഗതി നിരീക്ഷിക്കും.

എന്നാല്‍, ശ്രേയസിനെ ഒഴിവാക്കിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന കെ.എല്‍ രാഹുലും രവീന്ദ്ര ജഡേജയും മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ തിരിച്ചെത്തി. എന്നാല്‍ മെഡിക്കല്‍ സംഘത്തിന്‍റെ ക്ലിയറന്‍സ് ലഭിച്ച ശേഷമായിരിക്കും ഇരുവരും അന്തിമ ഇലവനില്‍ ഉണ്ടാകുമോ എന്നത് വ്യക്തമാകൂ. പേശീവലിവാണ് ഇരുവര്‍ക്കും പ്രശ്നമായത്. ഇരുവരും കളിക്കുമെന്ന കാര്യത്തില്‍ ഇനിയും ഉറപ്പ് ലഭിച്ചിട്ടില്ല.പകരക്കാരായി ടീമിലെത്തിയ സര്‍ഫറാസ് ഖാന്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരെയും അടുത്ത മത്സരങ്ങള്‍ക്കു പരിഗണിച്ചേക്കും. അതേസമയം സൗരഭ് കുമാറിനെ ടീമില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.യുവ പേസര്‍ ആകാശ് ദീപിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി.

നേരത്തേ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക മത്സരത്തില്‍ ആകാശിന്‍റെ പ്രകടനം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കും മതിപ്പുളവാക്കിയിരുന്നു.ധ്രുവ് ജുറേലായിരിക്കും ഇനിയുള്ള മത്സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍. അഞ്ചു മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയിലാണുള്ളത്. 15ന് രാജ്കോട്ടിലാണു പരമ്പരയിലെ മൂന്നാം മത്സരം. 23 ന് റാഞ്ചിയിലും മാര്‍ച്ച് ഏഴിന് ധരംശാലയിലുമാണ് നാലും അഞ്ചും മത്സരങ്ങള്‍.

ഇന്ത്യന്‍ ടീം: 

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍, രജത് പാട്ടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, കെ.എസ് ഭരത്, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്-