

പാക്കിസ്ഥാനെതിരേ ഇഷാൻ കിഷന്‍റെ ഷോട്ട്.
കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യ - പാക്കിസ്ഥാൻ മത്സരം പുരോഗമിക്കുന്നു. ടോസ് നേടിയ പാക് ക്യാപ്റ്റൻ സൽമാൻ ആഗാ ഫീൽഡിങ് തെരഞ്ഞെടുത്തു.
ഇഷാൻ കിഷനൊപ്പം അഭിഷേക് ശർമ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തു. സഞ്ജു സാംസൺ പുറത്ത്. അർഷ്‌ദീപ് സിങ്ങിനു പകരം കുൽദീപ് യാദവിനെയും ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. ടോസിനു മുൻപോ ശേഷമോ ഇരു ക്യാപ്റ്റൻമാരും ഹസ്തദാനം ചെയ്തില്ല.
ആദ്യ ഓവറിലെ അവസാന പന്തിൽ അഭിഷേക് റണ്ണൊന്നുമെടുക്കാതെ പുറത്തായി. എന്നാൽ, മറുവശത്ത് നിർഭയമായി ബാറ്റ് വീശിയ ഇഷാൻ കിഷൻ, തിലക് വർമയെ സാക്ഷി നിർത്തി അടിച്ചു തകർത്തു, അർധ സെഞ്ചുറിയും കടന്നു.
ഇന്ത്യൻ ഓപ്പണർമാർ ഇഷാൻ കിഷൻ, അഭിഷേക് ശർമ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവർ പാക്കിസ്ഥാനെ നേരിടാനുള്ള തയാറെടുപ്പിൽ.
40 പന്തിൽ 77 റൺസെടുത്ത കിഷനെ പാർട്ട് ടൈം സ്പിന്നർ സയിം അയൂബ് ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു. പത്ത് ഫോറും മൂന്ന് സിക്സും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്.