രണ്ടാം ടെസ്റ്റിൽ കൂടുതൽ ദയനീയം; ഇന്ത്യക്ക് ഫോളോ ഓൺ ഭീഷണി!

സ്പെഷ്യലിസ്റ്റ് ബാറ്റർമാരുടെയും ബൗളർമാരുടെയും സ്ഥാനത്ത് 'ബിറ്റ്സ് ആൻഡ് പീസസ്' ഓൾറൗണ്ടർമാരെ കുത്തിനിറയ്ക്കുന്ന ഗംഭീർ ശൈലി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ നശിപ്പിക്കുന്നു
ഇന്ത്യ ദക്ഷിണാഫ്രിക്ക 2ാം ടെസ്റ്റ് 3ാം ദിവസം | India vs South Africa 2nd Test Day 3

മാർക്കോ യാൻസന്‍റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്ത്യൻ ബാറ്റിങ് നിരയെ വിറപ്പിച്ചു.

Updated on

ഗോഹട്ടി: ടെസ്റ്റ് രണ്ടാമത്തേത്, കഥ പഴയതു തന്നെ, അല്ലെങ്കിൽ അതിലും ദയനീയം- ഇന്ത്യക്ക് ബാറ്റിങ് തകർച്ച, മുന്നിൽ ഫോളോ ഓൺ ഭീഷണി! വെസ്റ്റിൻഡീസിനെ പോലെ ചെറുമീനുകൾക്കെതിരേ മാത്രം സെഞ്ചുറിയടിക്കാൻ ശേഷിയുള്ള ഇന്ത്യൻ യിവ നിര ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കു മുന്നിൽ വിറയ്ക്കുന്ന കാഴ്ചയാണ് മൂന്നാം ദിവസം ഗോഹട്ടിയിൽ.

‌സന്ദർശകർ ആദ്യ ഇന്നിങ്സിൽ നേടിയ 489 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യക്ക് 123 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. സ്പെഷ്യലിസ്റ്റ് ബാറ്റർമാരുടെയും ബൗളർമാരുടെയും സ്ഥാനത്ത് 'ബിറ്റ്സ് ആൻഡ് പീസസ്' ഓൾറൗണ്ടർമാരെ പരമാവധി കുത്തിനിറയ്ക്കുന്ന ഗൗതം ഗംഭീറിന്‍റെ ലിമിറ്റഡ് ഓവർ ശൈലിയാണ് സമീപകാലത്തെങ്ങുമില്ലാത്ത വിധം വലിയ തകർച്ചയിലേക്ക് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്.

58 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളിനു മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബൗളിങ് ആക്രമണത്തെ കുറച്ചെങ്കിലും ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചത്. 97 പന്തിൽ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ജയ്സ്വാളിന്‍റെ ഇന്നിങ്സ്.

നേരത്തെ, വിക്കറ്റ് നഷ്ടം കൂടാതെ ഒമ്പത് റൺസ് എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് പുതിയ ഏകദിന ക്യാപ്റ്റൻ കെ.എൽ. രാഹുലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 റൺസെടുത്ത രാഹുൽ കേശവ് മഹാരാജിന്‍റെ പന്തിൽ എയ്ഡൻ മാർക്രമിനു പിടുകൊടുത്ത് മടങ്ങുകയായിരുന്നു.

പിന്നാലെ ജയ്സ്വാളും സായ് സുദർശനും (15) മടങ്ങി. ശുഭ്മൻ ഗില്ലിന്‍റെ അഭാവത്തിൽ നാലാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയ ധ്രുവ് ജുറെൽ ഇത്തവണ പൂജ്യത്തിനു പുറത്തായി. ക്യാപ്റ്റൻ ഋഷഭ് പന്ത് (7) വീണ്ടും നിരാശപ്പെടുത്തി.

കോച്ച് ഗൗതം ഗംഭീറിനും ടീം മാനെജ്മെന്‍റിനും പ്രിയപ്പെട്ട 'പേസ് ബൗളിങ് ഓൾറൗണ്ടർ' നിതീഷ് കുമാർ റെഡ്ഡി വിലപ്പെട്ട 10 റൺസെടുത്തു. ഹാർദിക് പാണ്ഡ്യയുടെ പകരക്കാരനു നേരത്തെ ക്യാപ്റ്റൻ ആറോവർ പന്തെറിയാനും കൊടുത്തിരുന്നു!

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com