

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യൻ വനിതകൾക്ക് 187 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 376 റൺസെടുത്തിരുന്ന ഇന്ത്യക്ക് മൂന്നാം ദിവസം രാവിലെ 30 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച മൂന്ന് വിക്കറ്റും നഷ്ടമായി. 406 റൺസിനാണ് ഇന്ത്യ ഓൾഔട്ടായത്.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് ആദ്യ ദിവസം തന്നെ 219 റണ്‍സില്‍ അവസാനിച്ചിരുന്നു. മൂന്നാം ദിവസം രാവലെ 70 റണ്‍സുമായി ബാറ്റിങ് പുനരാരംഭിച്ച ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ 8 റൺസ് കൂടി കൂട്ടിച്ചേർത്തു. 33 റണ്‍സുമായി തുടങ്ങിയ പൂജ വസ്ത്രകാർ 47 റൺസിനും പുറത്താി. നേരത്തെ സ്മൃതി മന്ഥാനയും (74) ജെമീമ റോഡ്രിഗ്സും (73) റിച്ച ഘോഷും (52) അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നു.
ഓസ്ട്രേലിയയ്ക്കുവേണ്ടി ആഷ്ലി ഗാര്‍ഡ്നര്‍ നാല് വിക്കറ്റുനേടി. കിം ഗാര്‍ത്ത്, അന്നബെൽ സുതർലാൻഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശേഷിച്ച ഒരു വിക്കറ്റ് ജെസ് ജോനാസെന്‍ സ്വന്തമാക്കി.