Indian football team
Indian football teamFile photo

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയച്ചേക്കും

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും തമ്മിലുള്ള ശീതയുദ്ധം അവസാനിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും തമ്മിലുള്ള ശീതയുദ്ധം ആരാധക പ്രതിക്ഷേധത്തെത്തുടര്‍ന്ന് അവസാനിക്കുന്നു. ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്ബോളില്‍ ഇന്ത്യന്‍ ടീമുമുണ്ടാകുന്നതിനുള്ള സാധ്യത തെളിഞ്ഞു. ഈ വിഷയം അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തലവന്‍ കല്യാണ്‍ ചൗബെ കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ മുമ്പാകെ ബോധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനുള്ള അന്തിമാനുമതി ഇതുവരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് കായികമന്ത്രാലയം നല്‍കിയിട്ടില്ല. ഇന്ോ നാളെയോ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് സൂചന.

സമീപകാലത്ത് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് കിരീടവും സാഫ് കപ്പും നേടിയിട്ടും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയയ്ക്കേണ്ട എന്ന നിലപാടിലായിരുന്നു ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും കേന്ദ്ര കായികമന്ത്രാലയവും. റാങ്കിംഗില്‍ ഏഷ്യയില്‍ ആദ്യ എട്ടിലുള്ള ടീമുകളെ മാത്രം ഗെയിംസിന് അയച്ചാല്‍ മതിയെന്ന കായികമന്ത്രാലയത്തിന്‍റെ മാനദണ്ഡമാണ് ടീമിന് തിരിച്ചടിയായത്. നിലവില്‍ ഏഷ്യയില്‍ 17-ാം സ്ഥാനക്കാരാണ് ഇഗോര്‍ സ്റ്റിമാക്കിന്‍റെ കുട്ടികള്‍. വനിതാ വിഭാഗത്തില്‍ 10-ാം സ്ഥാനത്തുമാണ് ഇന്ത്യ. എന്നാല്‍, 18-ാം സ്ഥാനത്തുള്ള വോളിബോളും 16-ാം സ്ഥാനത്തുള്ള ഹാന്‍ഡ്ബോളും ഇന്ത്യയെ പ്രതിനിധീകരിച്ച് ചൈനയിലെത്തുന്നുമുണ്ട്. ഈ വ്യത്യാസം കല്യാണ്‍ ചൗബെ കായിക മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സമീപകാല ഫോമും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഫുട്ബോള്‍ ടീമിനെ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടും കായികമന്ത്രിയോടും അപേക്ഷിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് കത്തയച്ചിരുന്നു. ഗെയിംസില്‍ പോരാടി ഇന്ത്യയുടെ അഭിമാനവും പതാകയും ഉയര്‍ത്തും എന്ന ഉറപ്പ് സ്റ്റിമാക് പ്രധാനമന്ത്രിക്ക് നല്‍കിയിരുന്നു. വ്യക്തമായ കാരണമുണ്ടെങ്കില്‍ താരങ്ങളുടെയും ടീമുകളുടേയും പങ്കാളിത്തം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താമെന്ന് കായികമന്ത്രാലയം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ മുമ്പ് സൂചിപ്പിച്ചിരുന്നു. ഇതിനുസരിച്ചാണ് ഗെയിംസില്‍ പങ്കെടുക്കാന്‍ പുരുഷ ഫുട്ബോള്‍ ടീമിനെ അനുവദിക്കണമെന്ന് മന്ത്രാലയത്തോട് എഐഎഫ്എഫ് ആവശ്യപ്പെട്ടത്.

2018 ഏഷ്യന്‍ ഗെയിംസിലും ഇതേ കാരണം ചൂണ്ടിക്കാട്ടി കായിക മന്ത്രാലയം ഫുട്ബോള്‍ ടീമിനെ അയച്ചിരുന്നില്ല. 2002 മുതല്‍ ഏഷ്യന്‍ ഗെയിംസില്‍ അണ്ടര്‍ 23 ഫുട്ബോള്‍ മത്സരമാണ് നടക്കുന്നത്. എന്നാല്‍ ഇതിനേക്കാള്‍ പ്രായമുള്ള മൂന്ന് താരങ്ങള്‍ക്ക് ടീമില്‍ ഇടം നല്‍കാം. അതിനാല്‍ കായിക മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാല്‍ സീനിയര്‍ ടീം നായകന്‍ സുനില്‍ ഛേത്രിക്കൊപ്പം പ്രതിരോധ താരം സന്ദേശ് ജിംഗാനും ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവും സ്ക്വാഡിലുണ്ടാകും. നിലവിലെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഏഴ് അണ്ടര്‍-23 താരങ്ങളുണ്ട് എന്നത് അനുകൂലമാണ്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം പങ്കെടുക്കുന്നുണ്ടെങ്കില്‍ സീനിയര്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന് തന്നെയാവും കോച്ചിന്‍റെ ചുമതല. എന്തായാലും കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുകൂല തീരുമാനത്തിന് കാതോര്‍ക്കുകയാണ് ആരാധകര്‍.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com