ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്ല‍?

സാങ്കേതിക കാരണങ്ങളാലാണ് തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമാകാൻ പോകുന്നത്
ഇന്ത്യൻ ഫുട്ബോൾ ടീം, ഫയൽ ചിത്രം.
ഇന്ത്യൻ ഫുട്ബോൾ ടീം, ഫയൽ ചിത്രം.

ന്യൂഡല്‍ഹി: പിടിപ്പുകേടിന്‍റെ അങ്ങെയറ്റമായിരിക്കുകയാണ് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗം. സാങ്കേതിക കാരണങ്ങളാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും.

കായികമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന യോഗ്യതാ മാനദണ്ഡം പാലിക്കാന്‍ കഴിയാത്തതാണ് ഫുട്‌ബോള്‍ ടീമിന്‍റെ ഏഷ്യാഡിലെ പങ്കാളിത്തം അവതാളത്തിലാക്കിയത്. എന്നാല്‍ ഏഷ്യാഡിന് ടീമിനെ അയക്കണ്ട എന്ന കായികമന്ത്രാലയത്തിന്‍റെ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അപ്പീല്‍ നല്‍കും. ചൈനയിലെ ഹാങ്ജൗ വേദിയാവുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള യോഗ്യതാ മാനദണ്ഡം ഫുട്‌ബോള്‍ ടീമിനില്ല എന്ന് കായികമന്ത്രാലയം പറയുന്നു. ഏഷ്യയിലെ മികച്ച 8 ടീമുകളിലൊന്നാണെങ്കില്‍ മാത്രമേ വിവിധയിനങ്ങളിലുള്ള ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്ന് കായികമന്ത്രാലയം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ പറയുന്നു.

എന്നാല്‍ ഫുട്‌ബോളിന്‍റെ കാര്യത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രാലയത്തിന് അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിലാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എന്ന് സെക്രട്ടറി ഷാജി പ്രഭാകരന്‍ പറഞ്ഞു. 'ഗെയിംസില്‍ ഫുട്‌ബോള്‍ ടീം പങ്കെടുക്കേണ്ട എന്ന തീരുമാനം സര്‍ക്കാരിന്‍റേതാണ്. അത് അനുസരിച്ചേ പറ്റൂ, എങ്കിലും തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കും. കഴിഞ്ഞ ഒരു വര്‍ഷക്കാലം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഏഷ്യാഡില്‍ പങ്കെടുക്കാനായാല്‍ രാജ്യത്തെ ഫുട്‌ബോളിനും അണ്ടര്‍ 23 ടീമിനും അതൊരു ഊര്‍ജമാകും' എന്നും ഷാജി പ്രഭാകരന്‍ വ്യക്തമാക്കി.

വ്യക്തമായ കാരണമുണ്ടെങ്കില്‍ താരങ്ങളുടെയും ടീമുകളുടേയും പങ്കാളിത്തം സംബന്ധിച്ച മാനദണ്ഡത്തില്‍ മാറ്റം വരുത്താമെന്ന് കായികമന്ത്രാലയം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ പറയുന്നുണ്ട്.

ഇതിലാണ് ഇനി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ പ്രതീക്ഷ. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് കീഴില്‍ വരുന്ന രാജ്യങ്ങളില്‍ 18-ാമതാണ് നിലവില്‍ ഇന്ത്യന്‍ ടീം. 2018 ഏഷ്യന്‍ ഗെയിംസിലും ഇതേ കാരണം ചൂണ്ടിക്കാട്ടി ഫുട്‌ബോള്‍ ടീമിനെ അയച്ചിരുന്നില്ല. തായ്‌ലന്‍ഡിലെ കിങ്‌സ് കപ്പിന് ശേഷം ദേശീയ സീനിയര്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്‍റെ പരിശീലനത്തില്‍ അണ്ടര്‍ 23 ടീമിനെ ഏഷ്യാഡിന് അയയ്ക്കാന്‍ നേരത്തെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനമെടുത്തിരുന്നു.

സെപ്റ്റംബര്‍ 7 മുതല്‍ 10 വരെ കിങ്‌സ് കപ്പും 23 മുതല്‍ ഒക്ടോബര്‍ 8 വരെ ഏഷ്യന്‍ ഗെയിംസും നടക്കും. 2002 മുതല്‍ ഏഷ്യന്‍ ഗെയിംസില്‍ അണ്ടര്‍ 23 ഫുട്‌ബോള്‍ മത്സരമാണ് നടക്കുന്നത്. അതേസമയം, 23 വയസിലല്‍ കൂടുതല്‍ പ്രായമുള്ള മൂന്നു താരങ്ങള്‍ക്ക് ടീമിലെത്താം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com