സ്പ്രിന്‍റ് മാലാഖ ട്രാക്ക് വിടുന്നു

ജമൈക്കൻ സ്പ്രിന്‍റ് ഇതിഹാസം ഷെല്ലി ആന്‍ ഫ്രെയ്സര്‍ പാരിസ് ഒളിംപിക്സോടെ വിരമിക്കും
സ്പ്രിന്‍റ് മാലാഖ ട്രാക്ക് വിടുന്നു

കിങ്സ്റ്റന്‍: സ്വര്‍ണമുടിയുള്ള മാലാഖ തന്‍റെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് കരിയറിന് വിരാമമിടാന്‍ തീരുമാനിച്ചു. ലോകം കണ്ട എക്കാലത്തെയും മികച്ച വനിതാ സ്പ്രിന്‍റര്‍മാരില്‍ ഒരാളെന്ന ഖ്യാതിയുള്ള ജമൈക്കന്‍ സ്പ്രിന്‍റ് ഇതിഹാസം ഷെല്ലി ആന്‍ ഫ്രെയ്സര്‍ വിരമിക്കുന്നു. പാരിസ് ഒളിംപിക്സ് കരിയറിലെ അവസാന വേദിയായിരിക്കുമെന്ന് ഷെല്ലി വെളിപ്പെടുത്തി. ഉസൈന്‍ ബോള്‍ട്ടിനൊപ്പം ലോക കായിക രംഗം ആരാധനയോടെ കണ്ട താരമാണ് ഷെല്ലി. അമെരിക്കയുടെ ഫ്ളോറന്‍സ് ഗ്രിഫിത് ജോയ്നര്‍ക്കു ശേഷം ലോകം കണ്ട മികച്ച സ്പ്രിന്‍ററായി ആന്‍ ഷെല്ലി ഫ്രേസര്‍ ഗണിക്കപ്പെടുന്നു. മരിയന്‍ ജോണ്‍സിനെപ്പോലെയുള്ളവര്‍ ഉദയം ചെയ്തിട്ടുണ്ടെങ്കിലും ഷെല്ലിയുടെ മികവിലേക്കുയരാന്‍ അവര്‍ക്കായില്ല എന്ന ചരിത്രം നമ്മോടു പറയും.ഒരു രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷെല്ലി നിലപാടു വ്യക്തമാക്കിയത്.

ഒളിംപിക്സില്‍ മൂന്നു തവണ സ്വര്‍ണം നേടിയ ഷെല്ലി വിവിധ ഇനങ്ങളിലായി പത്തു വട്ടം ലോകചാംപ്യനായിരുന്നു.കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് താന്‍ കരിയര്‍ അവസാനിപ്പിക്കുന്നതെന്നും ഷെല്ലി പറഞ്ഞു. മകനും ഭര്‍ത്താവിനും തന്നെ ആവശ്യമുള്ള സമയമാണിത്. അതിനാല്‍ പാരിസ് ഒളിംപിക്സിനു ശേഷം ട്രാക്ക് വിടും. - ഷെല്ലി പറഞ്ഞു.ഒളിംപിക്സില്‍ മൂന്നു സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്ലവുമാണ് ഷെല്ലിക്കുള്ളത്.

ബെയ്ജിങ്, ലണ്ടന്‍ ഒളിംപിക്സുകളിലാണ് 100 മീറ്റര്‍ ഓട്ടത്തില്‍ ഷെല്ലി സ്വര്‍ണം നേടിയത്. 2020ല്‍ ജമൈക്കയ്ക്കു വേണ്ടി റിലേയിലും സ്വര്‍ണം സ്വന്തമാക്കി. ടോക്കിയോയില്‍ 100 മീറ്ററില്‍ വെള്ളിയും ലണ്ടനില്‍ 200 മീറ്ററില്‍ വെള്ളിയും നേടി. 2016ലെ റിയോ ഒളിംപിക്സില്‍ 100 മീറ്റര്‍ ഓട്ടത്തിലെ വെങ്കല മെഡല്‍ ജേതാവാണ്.ലോക ചാംപ്യന്‍ഷിപ്പില്‍ 2009,2013,2015,2019,2022 വര്‍ഷങ്ങളിലായിരുന്നു 100 മീറ്ററിലെ സ്വര്‍ണ നേട്ടങ്ങള്‍. 2013 ല്‍ 200 മീറ്ററിലും ജേതാവായി. 2009,2013,2015, 2019 വര്‍ഷങ്ങളില്‍ ജമൈക്കന്‍ ടീമിനൊപ്പം റിലേയിലും വിജയം സ്വന്തമാക്കി. ഇതു കൂടാതെ അഞ്ച് വെള്ളിയും ഒരു വെങ്കലവും ലോക ചാംപ്യന്‍ഷിപ്പില്‍ ഷെല്ലിക്കുണ്ട്. 2022ല്‍ 200 മീറ്ററിലും 2007, 2011, 2022, 2023 വര്‍ഷങ്ങളില്‍# 4-100 മീറ്റര്‍ റിലേയിലും വെള്ളി നേടിയ ഷെല്ലിക്ക് ലഭിച്ച ഏക വെങ്കലം 2023ലെ 100 മീറ്ററിലേതാണ്.

ഷെല്ലിയുടെ വരവ് അപ്രതീക്ഷിതം

ലോക അത്ലറ്റിക്സിലേക്ക് ഷെല്ലി ആന്‍ ഫ്രേസറുടെ കടന്നുവരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു., പ്രത്യേകിച്ച് ഒളിംപിക്സില്‍. ജമൈകക്കയുടെ ഇതിഹാസ താരമായ വെറോനിക്ക കാംപെല്‍ ബ്രൗണിനെ മറികടന്നാണ് ഷെല്ലി 100 മീറ്ററില്‍ ഒളിംപിക് യോഗ്യത നേടുന്നത്. യോഗ്യതാ ട്രയല്‍സില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ഈ കൗമാരതാരത്തിനായി. പ്രതീക്ഷിച്ച പോലെ കെറോണ്‍ സ്റ്റിവാര്‍ട്ട് ഒന്നാമതെത്തി. എന്നാല്‍, 2007ലെ ലോക ചാംപ്യനും 2004ലെ ഒളിംപിക് ചാംപ്യനുമായിരുന്ന വെറോനിക്ക കാംപെല്‍ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതോടെ ആദ്യ മൂന്നു സ്ഥാനക്കാര്‍ ഒളിംപിക്സിനു യോഗ്യത നേടി.വെറോനിക്ക കൂടി ഇല്ലാതിരുന്ന സാഹചര്യത്തില്‍ ബെയ്ജിങ്ങില്‍ അമെരിക്കന്‍ സ്പ്രിന്‍ററായിരുന്ന ലോറിന്‍ കാംപെലിനായിരുന്നു എല്ലാവരും സ്വര്‍ണസാധ്യത കല്പിച്ചിരുന്നത്. കൂടാതെ അവിടുനന്നു തന്നെയുള്ള ടോറി എഡ്വാര്‍ഡ്സ്, മുന ലീ എന്നിവരുമുണ്ടായിരുന്നു എന്നാല്‍, ഫൈനലില്‍ എല്ലാവരെയും വള്ളപ്പാടുകള്‍ പിന്നിലാക്കി ഷെല്ലി സ്വര്‍ണത്തിലേക്കു കുതിച്ചു. അത് പുതിയ ഒരു താരോദയമായിരുന്നു. ബെയ്ജിങ്ങില്‍ 100 മീറ്ററിലെ മൂന്നു മെഡലുകളും ജമൈക്കന്‍ താരങ്ങള്‍ക്കായി.

ഈ നേട്ടത്തോടെ ഒളിംപിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ കരീബിയന്‍ വനിതാ താരമായി ഷെല്ലി മാറി. 10.78 സെക്കന്‍ഡിലാണ് ഷെല്ലി 100 മീറ്റര്‍ അവസാനിപ്പിച്ചത്. ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമായിരുന്നു ഇത്.

ഒന്നാമത്തേത് ജോയ്നറുടെ പേരിലാണ്, 10.62 സെക്കന്‍ഡ്. 2020 ഒളിംപിക്സില്‍ മറ്റൊരു ജമൈക്കന്‍ താരമായ എലൈന്‍ തോംപ്സണ്‍ ഹെറ ഈ റെക്കോഡ് 10.61 സെക്കന്‍ഡാക്കി കുറച്ചു. 100 മീറ്ററില്‍ 10.60 സെക്കന്‍ഡാണ് ഷെല്ലിയുടെ മികച്ച സമയം.

Trending

No stories found.

Latest News

No stories found.