പ്രൈം വോളിബോള്‍ രണ്ടാം സീസണ് ഇന്ന് തുടക്കം

ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ബെംഗളൂരു ടോര്‍പ്പിഡോസിനെതിരെ
പ്രൈം വോളിബോള്‍ രണ്ടാം സീസണ് ഇന്ന് തുടക്കം

ബെംഗളൂരു: വോളിബോള്‍ ആരാധകര്‍ക്ക് ഇനി പ്രൈം വോളി ലീഗിന്‍റെ തകര്‍പ്പന്‍ സ്മാഷുകള്‍. റുപേ പ്രൈം വോളിബോള്‍ ലീഗിന്‍റെ രണ്ടാം പതിപ്പിന് ഇന്ന് ബെംഗളൂരില്‍ തുടക്കമാകുംം. വൈകിട്ട് 7ന് കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍, നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ആതിഥേയരായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും.

മൂന്ന് നഗരങ്ങളിലായി നടക്കുന്ന ലീഗില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ചെന്നൈ ബ്ലിറ്റ്സ്, മുംബൈ മെറ്റിയോഴ്സ് എന്നിവയാണ് മറ്റു ടീമുകള്‍. ബ്രാന്‍ഡന്‍ ഗ്രീന്‍വേ (യുഎസ്എ), ഹിരോഷി സെന്‍റല്‍സ് (ക്യൂബ), കാര്‍ത്തിക് എ, അമിത് ഗുലിയ, ഹര്‍ദീപ് സിങ് തുടങ്ങിയ മികച്ച കളിക്കാരുമായാണ് ലീഗിലെ പുതിയ ടീമായ മുംബൈ മെറ്റിയോഴ്സ് എത്തുന്നത്. വിനിത് കുമാര്‍ (കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്), ജെറോം വിനീത് (കാലിക്കറ്റ് ഹീറോസ്), അഖിന്‍ ജി.എസ് (ചെന്നൈ ബ്ലിറ്റ്സ്), രഞ്ജിത് സിങ് (ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്) തുടങ്ങി ഇന്ത്യയുടെ മികച്ച താരങ്ങള്‍ വിവിധ ടീമുകളിലായി ലീഗിലുണ്ട്.

വെനസ്വേലന്‍ ഒളിമ്പ്യന്‍ ജോസ് വെര്‍ഡി, പെറു നാഷണല്‍ ടീം ക്യാപ്റ്റന്‍ എഡ്വാര്‍ഡോ റോമെയ്, ഓസ്ട്രേലിയന്‍ ദേശീയ ടീം താരം ട്രെന്‍റ് ഒ'ഡിയ എന്നീ താരങ്ങളുടെ സാന്നിധ്യവും ആരാധകരുടെ ആവേശം കൂട്ടും. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ മൂന്ന് നഗരങ്ങളിലായാണ് പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ 23 മത്സരങ്ങള്‍ നടക്കുന്നത്. മാര്‍ച്ച് 5ന് കൊച്ചിയിലാണ് ഫൈനല്‍.സീസണ്‍ തുടക്കത്തിന് മുന്നോടിയായി ഇന്നലെ ബെംഗളൂരു റിനൈസന്‍സ് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഴുവന്‍ ടീം ക്യാപ്റ്റന്‍മാരും ടൂര്‍ണമെന്‍റ് സംഘാടകരും പങ്കെടുത്തു.

ആദ്യ സീസണ്് ശേഷം രണ്ടാം സീസണ്‍ ആരംഭിക്കുമ്പോള്‍ ഇത് ഞങ്ങള്‍ക്ക് വളരെ സവിശേഷമായ നിമിഷമാണെന്ന് പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. സാധ്യമായ എല്ലാ വിധത്തിലും ലീഗിന്‍റെ വ്യാപ്തി വര്‍ധിച്ചു.

ഈ വര്‍ഷം മുംബൈ മെറ്റിയോഴ്സ് പുതുതായി ലീഗിലെത്തി. ഇന്‍റര്‍നാഷണല്‍ വോളിബോള്‍ ഫെഡറേഷനുമായി (എഫ്ഐവിബി) പങ്കാളികളാവാനും ലീഗിന് സാധിച്ചു. വോളിബോള്‍ ക്ലബ് ലോകകപ്പ് ഇന്ത്യയിലേക്ക് വരുന്നുവെന്നതാണ് മറ്റൊരു കാര്യം. പി.വി.എല്‍ വിജയികള്‍ക്ക് ഈ ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ കഴിയുമെന്നത് സീസണിനെ കൂടുതല്‍ ആവേശഭരിതമാക്കും. ഈ സീസണില്‍ ഗുണനിലവാരം വളരെ മികച്ചതാണ്. ഇത് ഇന്ത്യ കണ്ട ഏറ്റവും മികച്ച വോളിബോള്‍ ആയിരിക്കുമെന്നും ജോയ് ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു.ഭാവിയില്‍ ഒരു വനിതാ വോളിബോള്‍ ലീഗ് നമുക്ക് പ്രതീക്ഷിക്കാമെന്ന് ബേസ്ലൈന്‍ വെഞ്ചേഴ്സിന്‍റെ മാനേജിങ് ഡയറക്ടറും, സഹസ്ഥാപകനും, റുപേ ്രൈപം വോളിബോള്‍ ലീഗിന്‍റെ കോ-പ്രൊമോട്ടറുമായ തുഹിന്‍ മിശ്ര പറഞ്ഞു. അടുത്ത കുറച്ച് വര്‍ഷത്തേക്ക് പുരുഷ ലീഗിനെ ദൃഢീകരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

അതിനിടയില്‍ 70-100 വനിതാ താരങ്ങളുള്ള ഒരു പ്രധാന ഗ്രൂപ്പ് രൂപീകരിക്കുന്നതിന് ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്. വടക്കന്‍ മേഖലയിലുടനീളം ലീഗ് വ്യാപിപ്പിക്കാനും ഞങ്ങള്‍ക്ക് ലക്ഷ്യമുണ്ട്. ഉത്തരേന്ത്യയില്‍ നിന്ന് ഒരു ടീമിനെ ഉടന്‍ ലീഗില്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി.വി.എലിന് നിരന്തരമായ പിന്തുണ നല്‍കിയതിന് പ്രധാന സ്പോണ്‍സര്‍മാരായ റുപേയോട് അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി. ഞാന്‍ 23 വര്‍ഷമായി ഈ രംഗത്ത് ജോലി ചെയ്യുന്നു. ഞങ്ങള്‍ റുപേയെ സമീപിച്ചപ്പോള്‍ തന്നെ അവര്‍ മുന്നോട്ട് വരാന്‍ തയ്യാറായിരുന്നു.

വെറുമൊരു ലോഗോ സ്ഥാപിക്കുന്നതിനേക്കാള്‍, വോളിബോളിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ കാണിച്ച പ്രത്യേക താല്‍പര്യം ഇന്ത്യയില്‍ അഭൂതപൂര്‍വമായ കാര്യമാണെന്നും തുഹിന്‍ മിശ്ര പറഞ്ഞു.റുപേയെ പ്രതിനിധീകരിച്ച്, എന്‍.പി.സി.ഐ മാര്‍ക്കറ്റിങ് ഇന്‍ചാര്‍ജ് ലളിതാ നായക്കും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. റൂപേയുമായി സഹകരിച്ച് പ്രൈം വോളിബോള്‍ ലീഗ് കഴിഞ്ഞ വര്‍ഷം മുതല്‍ കായികരംഗത്തെ താഴെത്തട്ടില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കാണിക്കുന്ന വോളി ഗുഡ് കള്‍ച്ചര്‍ എന്ന പേരിലുള്ള ഒരു വീഡിയോയും അവര്‍ പ്രകാശനം ചെയ്തു. ഇന്ത്യയില്‍ ഏറ്റവുമധികം കളിക്കുന്ന കായിക ഇനങ്ങളില്‍ ഒന്നായതിനാല്‍ വോളിബോള്‍ ഇന്ത്യയുടെ ഭാവിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ലളിതാ നായക്ക് പറഞ്ഞു. ഗ്രാസ് റൂട്ട് വികസനം കായികരംഗത്ത് പ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, കാരണം ഇത് ഇന്ത്യയിലെ കളിക്കാര്‍ക്ക് വലിയ ഉത്തേജനം നല്‍കുകയും അത് അവസരങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഞങ്ങളുടെ എതിരാളികളെ നേരിടാന്‍ തയ്യാറാണെന്നും, മികച്ച പരിശീലനമാണ് ടീം നടത്തിയതെന്നും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ക്യാപ്റ്റന്‍ അശ്വല്‍ റായ് പറഞ്ഞു. ഞങ്ങള്‍ക്ക് എതിര്‍ടീമിലുള്ള കളിക്കാരെ നന്നായി അറിയാം. നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ സമര്‍ദ്ദമില്ല. ചാമ്പ്യന്മാരെപ്പോലെ പ്രകടനം നടത്താനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സ്വന്തം കാണികളുടെ സാനിധ്യം മത്സരത്തില്‍ ടീമിന് വലിയ ഉത്തേജനം നല്‍കുമെന്ന് ബെംഗളൂരു ടോര്‍പ്പിഡോസ് ക്യാപ്റ്റന്‍ പങ്കജ് ശര്‍മ പറഞ്ഞു. പരിശീലന സെഷനുകളില്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു.

ബെംഗളൂരിലെ ആരാധകരുടെ സാനിധ്യം കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് പോലെയുള്ള ശക്തമായ ടീമിനെ മറികടക്കാന്‍ ഞങ്ങളെ സഹായിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. മികച്ച രീതിയിലുള്ള പ്രകടനം പുറത്തെടുക്കാനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സോണി സ്പോര്‍ട്സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്പോര്‍ട്സ് ടെന്‍ 3 (ഹിന്ദി), സോണി സ്പോര്‍ട്സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്പോര്‍ട്സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ റുപേ പ്രൈം വോളി ലീഗ് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com