ചരിത്രമെഴുതി പ്രഗ്നാനന്ദ

ചരിത്രമെഴുതി പ്രഗ്നാനന്ദ

ലോക ചാംപ്യൻ ഡിങ് ലിറെ പരാജയപ്പെടുത്തി. ആനന്ദിനെ പിന്തള്ളി ഒന്നാമത്

ന്യൂഡല്‍ഹി: ടാറ്റ സ്റ്റീല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം ആര്‍ പ്രഗ്നാനന്ദ കുതിച്ചു. നെതര്‍ലന്‍ഡ്‌സിലെ വിജ് ആന്‍ സീയില്‍ നടക്കുന്ന ടൂര്‍ണമെന്‍റിലെ നാലാം റൗണ്ട് പോരാട്ടത്തിലാണ് ഇന്ത്യന്‍ കൗമാര താരം ലോക ചാമ്പ്യനെ തോല്‍പ്പിച്ചത്. ഇതോടെ വെറ്ററന്‍ താരം വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും പ്രഗ്നാനന്ദയ്ക്കായി.

കഴിഞ്ഞ വര്‍ഷവും ഇരുവരും ഒന്നിച്ചുവന്നപ്പോള്‍ നാലാം റൗണ്ടില്‍ പ്രഗ്നാനന്ദയ്ക്കായിരുന്നു വിജയം. ഇതോടെ വിശ്വനാഥന്‍ ആനന്ദിനുശേഷം നിലവിലെ ലോകചാംപ്യനെ തോല്‍പ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവാനും പ്രഗ്നാനന്ദയ്ക്ക് കഴിഞ്ഞു. 2748.3 ഫിഡെ ചെസ് റേറ്റിങ്ങാണ് നിലവില്‍ താരത്തിനുള്ളത്. വിശ്വനാഥന്‍ ആനന്ദിന് 2748. ഇതോടെ ആനന്ദിനെ മറികടന്ന് ഇന്ത്യയില്‍ ഒന്നാമതെത്താനും പ്രജ്ഞാനന്ദയ്ക്കായി. 2780 ആണ് ഡിങ് ലിറന്‍റെ റേറ്റിങ്.

അഭിമന്യു മിശ്ര, സെര്‍ജി കര്‍ജാകിന്‍, ഗുകേഷ് ഡി, ജാവോഖിര്‍ സിന്ദറോവ് എന്നിവര്‍ക്ക് ശേഷം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ വ്യക്തിയാണ് പ്രഗ്നാനന്ദ.

അഞ്ചാം വയസില്‍ കളിക്കാന്‍ തുടങ്ങിയ പ്രഗ്നാനന്ദ 2018-ല്‍ 12-ാം വയസില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്ററും ലോകത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്ററുമായി.

കരുത്തരായ താരങ്ങളെ തോല്‍പ്പിക്കുന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല. ശക്തനായ കളിക്കാരനെ തോല്‍പ്പിക്കുന്നത് എപ്പോഴും സവിശേഷമായ കാര്യമാണ്. എളുപ്പത്തില്‍ സമനില നേടിയെന്ന് എനിക്ക് തോന്നി, പിന്നീട് എങ്ങനെയോ പിന്നിലേക്ക് പോയി. ടൂര്‍ണമെന്‍റിന്‍റെ അവസാനം വരെ ഈ ഊർജം നിലനിര്‍ത്തമെന്ന് തോന്നുന്നു.

പ്രഗ്നാനന്ദ