

കിരീടം നേടിയ പി.വി. സിന്ധുവും എതിരാളി അകാനെ യമാഗുച്ചിയും
ടോക‍്യോ: ജപ്പാൻ ഓപ്പൺ ബാഡ്മിന്‍റൺ കിരീടത്തിൽ മുത്തമിട്ട് ഒളിമ്പിക് മെഡൽ ജേതാവും ഇന്ത‍്യൻ താരവുമായ പി.വി. സിന്ധു. ജപ്പാൻ താരം അകാനെ യമാഗുച്ചിയെ 21-17, 21-17 എന്ന സ്കോറിൽ പരാജയപ്പെടുത്തികൊണ്ടാണ് സിന്ധു ഈ ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്. ആദ‍്യമായാണ് സിന്ധു ജപ്പാൻ ഓപ്പൺ കിരീടവും സൂപ്പർ 750 കിരീടവും സ്വന്തമാക്കുന്നത്.
ഇതോടെ ജപ്പാൻ ഓപ്പൺ നേടുന്ന ആദ‍്യ ഇന്ത‍്യൻ താരമെന്ന നേട്ടവും സിന്ധുവിനെ തേടിയെത്തി. രണ്ട് വർഷത്തിലധികം നീണ്ടു നിന്ന കിരീട വരൾച്ചയ്ക്കാണ് ഇതോടെ അന്ത‍്യം കുറിച്ചിരിക്കുന്നത്. നേരത്തെ 2024ൽ സയിദ് മോദി ഇന്‍റർനാഷണലിലായിരുന്നു സിന്ധു അവസാനമായി കിരീടം ഉയർത്തിയത്. അതേസമയം, യമാഗുച്ചി ആറാം തവണയാണ് ജപ്പാൻ ഓപ്പൺ ഫൈനലിലെത്തിയത്.