രഞ്ജി: കേരളം കരകയറി

ക്യാപറ്റന്‍ സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ പരാജയപ്പെട്ടപ്പോള്‍ ഒരിക്കല്‍ക്കൂടി സച്ചിന്‍ ബേബി കേരളത്തെ കരകയറ്റുകയായിരുന്നു
sachin baby
sachin baby

തുമ്പ: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തില്‍ തുടക്കത്തില്‍ തകര്‍ന്നെങ്കിലും സച്ചിന്‍ ബേബിയുടെ പുറത്താകാതെയുള്ള സെഞ്ചുറി മികവില്‍ കേരളം കരകയറി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 265 എന്ന നിലയിലാണ് കേരളം. 110 റണ്‍സോടെ സച്ചിന്‍ ബേബിയും 76 റണ്‍സോടെ അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍.

ക്യാപറ്റന്‍ സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ പരാജയപ്പെട്ടപ്പോള്‍ ഒരിക്കല്‍ക്കൂടി സച്ചിന്‍ ബേബി കേരളത്തെ കരകയറ്റുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജു വെറും എട്ട് റണ്‍സെടുത്ത് പുറത്തായി. തുമ്പ, സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിനായി 40 റണ്‍സെടുത്ത ജലജ് സക്സേനയും തിളങ്ങി. സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹന്‍റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. ജയ്സ്വാളിന്‍റെ പന്തില്‍ ക്യാപ്റ്റന്‍ മനോജ് തിവാരിക്ക് ക്യാച്ച് നല്‍കിയാണ് രോഹന്‍ മടങ്ങുന്നത്.

മൂന്നാമതായി ക്രീസിലെത്തിയ രോഹന്‍ പ്രേമിന് 15 പന്ത് മാത്രമായിരുന്നു ആയുസ്. ആകാശിന്‍റെ പന്തില്‍ അഭിഷേക് പോറലിന് ക്യാച്ച് നല്‍കിയാണ് രോഹന്‍ പ്രേം മടങ്ങുന്നത്. 40 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ കേരളത്തിനുണ്ടായിരുന്നത്. പിന്നീട് ക്രീസിലെത്തിയ സച്ചിന്‍ ബേബി മിതച്ച പ്രതിരോധത്തിലൂടെ തകര്‍ച്ച ഒഴിവാക്കി.എന്നാല്‍ രണ്ടാം സെഷന്‍റെ തുടക്കത്തില്‍ സക്സേന മടങ്ങി. ഓപ്പണറായി എത്തിയ സക്സേന അഞ്ച് ബൗണ്ടറികളാണ് നേടിയത്. തുടര്‍ന്നെത്തിയ സഞ്ജുവിന് 17 പന്ത് മാത്രമായിരുന്നു ആയുസ്. ഷഹ്ബാസ് അഹമ്മദിന്‍റെ പന്തില്‍ തിവാരിക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഒരു ബൗണ്ടറി പോലും ഇന്നിംഗ്സില്‍ ഉണ്ടായിരുന്നില്ല. 112 റണ്‍സെടുക്കുന്നതിനിടെയാണ് കേരളത്തിന്‍റെ നാല് വിക്കറ്റുകള്‍ നഷ്ടമാകുന്നത്. ബംഗാളിനായി സൂരജ്, ആകാശ്ദീപ് അമിത് മിശ്ര എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി.

രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. വിഷ്ണു വിനോദ്, അഖിന്‍ സത്താര്‍ എന്നിവര്‍ പുറത്തായി. ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍ എന്നിവരാണ് പകരമെത്തിയത്.കേരളം: ജലജ് സക്സേന, രോഹന്‍ കുന്നുമ്മല്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), മുഹമ്മദ് അസറുദ്ദീന്‍, ശ്രേയസ് ഗോപാല്‍, എം ഡി നിതീഷ്, അക്ഷയ് ചന്ദ്രന്‍, ബേസില്‍ എന്‍ പി, ബേസില്‍ തമ്പി

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com