

മത്സരത്തിൽ നിന്ന്
ന‍്യൂഡൽഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ കൂറ്റൻ സ്കോർ അടിച്ചെടുത്ത് ഇന്ത‍്യ. നിശ്ചിത 20 ഓവറിൽ 9വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ 210 റൺസ് അടിച്ചെടുത്തു. 24 പന്തിൽ 6 ബൗണ്ടറിയും 5 സിക്സും ഉൾപ്പടെ 61 റൺസ് അടിച്ചെടുത്ത ഇഷാൻ കിഷനാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. ഇഷാനു പുറമെ ഹാർദിക് പാണ്ഡ‍്യ മാത്രമാണ് അർധസെഞ്ചുറി തികച്ചത്.
28 പന്തുകൾ നേരിട്ട താരം 52 റൺസ് നേടി പുറത്തായി. മലയാളി താരം സഞ്ജു സാംസൺ സമ്മാനിച്ച മികച്ച തുടക്കമാണ് പിന്നീട് എത്തിയവർക്ക് സമ്മർദമില്ലാതെ കളിക്കാൻ സാധിച്ചത്. നമീബിയക്കു വേണ്ടി ക‍്യാപ്റ്റന്‍ ജെർബഹാർഡ് ഇറാസ്മസ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജെ.ജെ. സ്മിട്ട്, ബെർണാർഡ് ഷോൾട്ട്സ്, ബെൻ ഷിക്കോംഗോ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത‍്യൻ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ് (13 പന്തിൽ 12 റൺസ്) തിലക് വർമ (21 പന്തിൽ 25 റൺസ്) റിങ്കു സിങ് (6 പന്തിൽ 1 റൺസ്), അക്ഷർ പട്ടേൽ (0) എന്നിവർ നിരാശപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഇഷാൻ കിഷനെ കാഴ്ചക്കാരനാക്കി നിർത്തി സഞ്ജു ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ കാണികളെ സാക്ഷിയാക്കി മൂന്നു സിക്സറുകൾ പറത്തി വിട്ടു. ഫോം വീണ്ടെടുത്തെങ്കിലും മോശം ഷോട്ട് സെലക്ഷൻ മൂലം സഞ്ജുവിന് വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാൽ സഞ്ജു പുറത്താവുമ്പോൾ 25 റൺസ് ആയിരുന്നു ടീമിന് ഉണ്ടായിരുന്നത്.
പിന്നീട് നമീബിയൻ ബൗളർമാരെ തല്ലിതകർത്തത് ഇഷാൻ മുന്നോട്ട് നീങ്ങിയതോടെ സ്കോർ ഉയർന്നു. 7.1 ഓവറിൽ ഇഷാൻ പുറത്തായതോടെ റൺസ് ഒന്ന് കുറഞ്ഞു. ഉടനെ തന്നെ സൂര‍്യകുമാർ യാദവിനെയും തിലക് വർമയെയും ടീമിന് നഷ്ടമായി. എന്നാൽ മികച്ച റൺറേറ്റുണ്ടായിരുന്നു. അഞ്ചാം വിക്കറ്റിൽ ഹാർദിക്- ദുബെ സഖ‍്യം 50 റൺസ് കൂടി ചേർത്തതോടെ ടീം സ്കോർ 200 കടന്നു. സിക്സർ അടിക്കാനുള്ള ശ്രത്തിനിടെ ഹാർദികും ദുബെ റണ്ണൗട്ടാവുകയും ചെയ്തു. പിന്നാലെയെത്തിയ അക്ഷർ പട്ടേലും അർഷ്ദീപും കാര‍്യമായ പ്രകടനം പുറത്തെടുക്കാനാവാതെ പുറത്തായി.