ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റൺ: സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

2024-ല്‍ തുടര്‍ച്ചയായ മൂന്നാംതവണയാണ് ബി.ഡബ്ല്യൂ.എഫ്. ടൂര്‍ണമെന്‍റുകളില്‍ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍ പ്രവേശിക്കുന്നത്
സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും.
സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും.

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍ണില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍. ഇത് മൂന്നാംതവണയാണ് സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ഫ്രഞ്ച് ഓപ്പണില്‍ കലാശപ്പോരിനിറങ്ങുന്നത്. പാരീസില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യരായ കൊറിയയുടെ കങ് മിന്യൂക് - സിയോ സെങ്ജെ സഖ്യത്തെയാണ് തോല്‍പ്പിച്ചത്. 21-13, 21-16 സ്‌കോറിനാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം.

40 മിനിറ്റോളം പോരാട്ടം നീണ്ടു. ജപ്പാന്‍റെ തകുറോ ഹോകി - യുഗോകൊബയാഷി സഖ്യവും ചൈനയുടെ ലീ ഝെ - യാങ് പോ സുവാന്‍ സഖ്യവും തമ്മില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തിലെ വിജയികളുമായാണ് ഫൈനലില്‍ ഇന്ത്യന്‍ സഖ്യത്തിന് ഏറ്റുമുട്ടേണ്ടത്.

2024-ല്‍ തുടര്‍ച്ചയായ മൂന്നാംതവണയാണ് ബി.ഡബ്ല്യൂ.എഫ്. ടൂര്‍ണമെന്‍റുകളില്‍ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍ പ്രവേശിക്കുന്നത്. പാരീസ് ഒളിമ്പിക്സിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. 2024-ലെ ആദ്യ കിരീടമാണ് ഇരുവരുടെയും ലക്ഷ്യം. ഈ വര്‍ഷം രണ്ട് ടൂര്‍ണമെന്‍റുകളില്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. മലേഷ്യ മാസ്റ്റേഴ്സിലും ഇന്ത്യന്‍ ഓപ്പണിലുമാണ് നേരത്തേ ഫൈനലില്‍ പരാജയപ്പെട്ടത്.

അതേസമയം, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന്‍റെ പോരാട്ടം സെമിയില്‍ അവസാനിച്ചു. 20-23, 21-13, 21-11 എന്ന സ്‌കോറിന്‌നിലവിലെ ലോക ചാമ്പ്യന്‍ കുന്‍ലാവുട്ട് വിറ്റിഡ്സര്‍നില്‍ ആണ് ലക്ഷ്യയെ പരാജയപ്പെടുത്തിയത്.

ഫൈനലിലെത്തിയിരുന്നെങ്കില്‍ പാരീസ് ഒളിംപിക്‌സിന് ലക്ഷ്യക്ക് യോഗ്യത നേടാനാകുമായിരുന്നു. എന്നാല്‍, ഒളിംപിക്‌സ് യോഗ്യതയ്ക്ക് ഇനിയും അദ്ദേഹത്തിന് ധാരാലം അവസരങ്ങളുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com