
ഷാഹിദ് അഫ്രീദി
ന‍്യൂഡൽഹി: ദുബായിലെ ഒരു മലയാളി സംഘടന നടത്തിയ പരിപാടിയിൽ മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദിയും ഉമർ ഗുല്ലും പങ്കെടുത്തുവെന്ന് ആരോപിച്ച് സോഷ‍്യൽ മീഡിയയിൽ വ‍്യാപക വിമർശനം. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയുണ്ടായ ഇന്ത‍്യ- പാക് സംഘർഷങ്ങൾക്കെതിരേ വിമർശനവുമായി ഷാഹിദ് അഫ്രീദി അന്ന് രംഗത്തെത്തിയിരുന്നു. ഇക്കാര‍്യം ചൂണ്ടിക്കാണിച്ചാണ് സോഷ‍്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവുന്നത്.
കൊച്ചിൻ സർവകലാശാല ബി- ടെക് അലുംനി അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇരുവരും പങ്കെടുത്തത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ പ്രതികരണവുമായി ബി-ടെക് അലുംനി അസോസിയേഷൻ രംഗത്തെത്തി.
ക്ഷണിക്കപ്പെടാതെ എത്തിയതാണ് ഇരുവരുമെന്നും പരിപാടി സംഘടിപ്പിച്ചിരുന്ന ഹാളിൽ തന്നെ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണെന്നും അസോസിയേഷൻ പറഞ്ഞു. ബൂം ബൂം മുഴക്കിയായിരുന്നു അഫ്രീദിയെ സദസിലുണ്ടായിരുന്നവർ സ്വീകരിച്ചത്.